
കറാച്ചി: പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ മകനായ 38 കാരനായ ബിലാവൽ ഭൂട്ടോ, ഒരു യൂറോപ്യൻ രാജകുമാരിയെ വിവാഹം കഴിക്കാൻ ഒരുങ്ങുന്നുവെന്ന് സോഷ്യൽ മീഡിയ. എന്നാൽ, ഇത് വെറും കിംവദന്തി മാത്രമാണെന്ന് പറഞ്ഞ്പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) രംഗത്തുവന്നു. അതേസമയം ഇതെക്കുറിച്ച് ബിലാവലോ കുടുംബാംഗങ്ങളോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
സ്വിറ്റ്‌സർലൻഡിനും ഓസ്ട്രിയയ്ക്കും ഇടയിലുള്ള ചെറിയ പരമാധികാര രാജ്യമായ ലിച്ചെൻസ്റ്റൈനിൽ പ്രസിഡന്റ് സർദാരി സന്ദർശനം നടത്തിയെന്നും മകന്റെ വിവാഹത്തീയതി നിശ്ചയിക്കാനാണ് അദ്ദേഹം അവിടെ പോയതെന്നുമായിരുന്നു സോഷ്യൽ മീഡിയ റിപ്പോർട്ടുകളിലെ പ്രധാന അവകാശവാദം. ഓസ്ട്രിയയിലെ പ്രശസ്തമായ ഹാബ്‌സ്ബർഗ് രാജവംശത്തിലെ അംഗമായ 26 കാരിയായ ഗ്ലോറിയ വോൺ ഹാബ്‌സ്ബർഗ് ആണ് വധുവെന്ന തരത്തിലും ചില റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഓസ്ട്രിയയുടെ അവസാനത്തെ ചക്രവർത്തി കാറൽ ഒന്നാമന്റെ ചെറുമകളാണ് ഇവർ.
പാകിസ്ഥാൻ മാധ്യമമായ 'ഡെയ്‌ലി ഔസാഫ്' വിവാഹ തയ്യാറെടുപ്പുകൾ നടക്കുന്നുണ്ടെന്ന് റിപ്പോർട്ട് ചെയ്യുകയും പിന്നീട് ആ വാർത്ത പിൻവലിക്കുകയും ചെയ്തിരുന്നു. ഓഗസ്റ്റ് 27-ന് പ്രസിഡന്റിന്റെ ഓഫീസ് എക്സിൽ നൽകിയ കുറിപ്പിൽ, സർദാരി "സ്വകാര്യ സന്ദർശനത്തിനായി വിദേശത്തേക്ക് പോയിരിക്കുന്നു" എന്ന് സ്ഥിരീകരിച്ചിരുന്നുവെങ്കിലും സന്ദർശനത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകിയിരുന്നില്ല.
സോഷ്യൽ മീഡിയയിൽ ബിലാവലിന്റെ വിവാഹം ചൂടുള്ള ചർച്ചയായതിനെത്തുടർന്ന് കറാച്ചി മേയറും പിപിപി നേതാവുമായ മുർത്തസ വഹാബ് ഈ വാർത്തകൾ തള്ളിക്കൊണ്ട് രംഗത്തുവന്നു. എന്നാൽ സോഷ്യൽ മീഡിയ ഇപ്പോൾ ബിലാവലിന്റെ കുടുംബം മൗനം പാലിക്കുന്നതിന്റെ കാരണം തിരയുകയാണ്
സ്വിറ്റ്‌സർലൻഡിനും ഓസ്ട്രിയയ്ക്കും ഇടയിലുള്ള ചെറിയ പരമാധികാര രാജ്യമായ ലിച്ചെൻസ്റ്റൈനിൽ പ്രസിഡന്റ് സർദാരി സന്ദർശനം നടത്തിയെന്നും മകന്റെ വിവാഹത്തീയതി നിശ്ചയിക്കാനാണ് അദ്ദേഹം അവിടെ പോയതെന്നുമായിരുന്നു സോഷ്യൽ മീഡിയ റിപ്പോർട്ടുകളിലെ പ്രധാന അവകാശവാദം. ഓസ്ട്രിയയിലെ പ്രശസ്തമായ ഹാബ്‌സ്ബർഗ് രാജവംശത്തിലെ അംഗമായ 26 കാരിയായ ഗ്ലോറിയ വോൺ ഹാബ്‌സ്ബർഗ് ആണ് വധുവെന്ന തരത്തിലും ചില റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഓസ്ട്രിയയുടെ അവസാനത്തെ ചക്രവർത്തി കാറൽ ഒന്നാമന്റെ ചെറുമകളാണ് ഇവർ.
പാകിസ്ഥാൻ മാധ്യമമായ 'ഡെയ്‌ലി ഔസാഫ്' വിവാഹ തയ്യാറെടുപ്പുകൾ നടക്കുന്നുണ്ടെന്ന് റിപ്പോർട്ട് ചെയ്യുകയും പിന്നീട് ആ വാർത്ത പിൻവലിക്കുകയും ചെയ്തിരുന്നു. ഓഗസ്റ്റ് 27-ന് പ്രസിഡന്റിന്റെ ഓഫീസ് എക്സിൽ നൽകിയ കുറിപ്പിൽ, സർദാരി "സ്വകാര്യ സന്ദർശനത്തിനായി വിദേശത്തേക്ക് പോയിരിക്കുന്നു" എന്ന് സ്ഥിരീകരിച്ചിരുന്നുവെങ്കിലും സന്ദർശനത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകിയിരുന്നില്ല.
സോഷ്യൽ മീഡിയയിൽ ബിലാവലിന്റെ വിവാഹം ചൂടുള്ള ചർച്ചയായതിനെത്തുടർന്ന് കറാച്ചി മേയറും പിപിപി നേതാവുമായ മുർത്തസ വഹാബ് ഈ വാർത്തകൾ തള്ളിക്കൊണ്ട് രംഗത്തുവന്നു. എന്നാൽ സോഷ്യൽ മീഡിയ ഇപ്പോൾ ബിലാവലിന്റെ കുടുംബം മൗനം പാലിക്കുന്നതിന്റെ കാരണം തിരയുകയാണ്







Comments