
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ ചികിത്സാ പിഴവ് ആരോപിച്ച് പരാതി. കൃത്യമായ ചികിത്സ ലഭിക്കാത്തതിനെ തുടർന്നാണ് രോഗി മരിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയ്ക്കെത്തിയ കൊല്ലം ചടയമംഗലം സ്വദേശി സുകുമാര പിള്ള (87) ആണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ കട്ടിലിൽനിന്ന് വീണതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. പരാതിയിൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു.
ഈ മാസം 26നാണ് സുകുമാര പിള്ളയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ചികിത്സയിൽ കഴിയുന്നതിനിടെ 29ന് കട്ടിലിൽനിന്ന് താഴെ വീണു. വീഴ്ചയിൽ തലയ്ക്കും കണ്ണിനും സാരമായി പരിക്കേറ്റു. അതുവരെ സംസാരിച്ചിരുന്ന സുകുമാര പിള്ള പിന്നീട് സംസാരിക്കാതായെന്നും കുടുംബം പറയുന്നു.
അവശനിലയിലായിരുന്നിട്ടും ഐസിയുവിലേക്ക് മാറ്റിയില്ലെന്നും കുടുംബം ആരോപിച്ചു. കട്ടിലിൽനിന്ന് വീണ് തല മുറിഞ്ഞപ്പോൾ അതേ ബെഡിൽവെച്ചാണ് മുറിവിൽ തുന്നലിട്ടതെന്നും കുടുംബം ആരോപിച്ചു. ഹാൻഡ് റെയിൽ ഉള്ള കട്ടിൽ നൽകിയിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നുവെന്ന് മകൾ ശ്യാമള ദേവി പറഞ്ഞു.
അതേസമയം, സുകുമാര പിള്ളയ്ക്ക് ചികിത്സ നൽകുന്നതിൽ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ പ്രതികരണം. രോഗിക്കൊപ്പം രണ്ട് ബന്ധുക്കൾ ഉണ്ടായിരുന്നെന്നും ഇവർ ഒപ്പമില്ലാത്ത സമയത്താണ് രോഗി വീണതെന്നും സൂപ്രണ്ട് പറഞ്ഞു.
ഹാൻഡ് റെയിൽ ഉള്ള കട്ടിൽ നൽകുന്നതിന് ചില മാനദണ്ഡങ്ങളുണ്ടെന്നും അതിനാലാണ് അത്തരത്തിലുള്ള കട്ടിൽ നൽകാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രോഗി വീണ ഉടൻതന്നെ ആവശ്യമായ ചികിത്സ നൽകിയെന്നും ഐസിയുവിലേക്ക് മാറ്റേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നും സൂപ്രണ്ട് പറഞ്ഞു. ആശുപത്രിയുടെ ഭാഗത്തുനിന്ന് യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ മാസം 26നാണ് സുകുമാര പിള്ളയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ചികിത്സയിൽ കഴിയുന്നതിനിടെ 29ന് കട്ടിലിൽനിന്ന് താഴെ വീണു. വീഴ്ചയിൽ തലയ്ക്കും കണ്ണിനും സാരമായി പരിക്കേറ്റു. അതുവരെ സംസാരിച്ചിരുന്ന സുകുമാര പിള്ള പിന്നീട് സംസാരിക്കാതായെന്നും കുടുംബം പറയുന്നു.
അവശനിലയിലായിരുന്നിട്ടും ഐസിയുവിലേക്ക് മാറ്റിയില്ലെന്നും കുടുംബം ആരോപിച്ചു. കട്ടിലിൽനിന്ന് വീണ് തല മുറിഞ്ഞപ്പോൾ അതേ ബെഡിൽവെച്ചാണ് മുറിവിൽ തുന്നലിട്ടതെന്നും കുടുംബം ആരോപിച്ചു. ഹാൻഡ് റെയിൽ ഉള്ള കട്ടിൽ നൽകിയിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നുവെന്ന് മകൾ ശ്യാമള ദേവി പറഞ്ഞു.
അതേസമയം, സുകുമാര പിള്ളയ്ക്ക് ചികിത്സ നൽകുന്നതിൽ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ പ്രതികരണം. രോഗിക്കൊപ്പം രണ്ട് ബന്ധുക്കൾ ഉണ്ടായിരുന്നെന്നും ഇവർ ഒപ്പമില്ലാത്ത സമയത്താണ് രോഗി വീണതെന്നും സൂപ്രണ്ട് പറഞ്ഞു.
ഹാൻഡ് റെയിൽ ഉള്ള കട്ടിൽ നൽകുന്നതിന് ചില മാനദണ്ഡങ്ങളുണ്ടെന്നും അതിനാലാണ് അത്തരത്തിലുള്ള കട്ടിൽ നൽകാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രോഗി വീണ ഉടൻതന്നെ ആവശ്യമായ ചികിത്സ നൽകിയെന്നും ഐസിയുവിലേക്ക് മാറ്റേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നും സൂപ്രണ്ട് പറഞ്ഞു. ആശുപത്രിയുടെ ഭാഗത്തുനിന്ന് യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.







Comments