
ന്യൂഡൽഹി: രാജ്യം നേടിയ 7.8 ശതമാനം ജിഡിപി വളർച്ചയിൽ പൗരന്മാരെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആത്മനിർഭർ ഭാരത് (സ്വയംപര്യാപ്തമായ ഇന്ത്യ) എന്ന പ്രതിജ്ഞ പുതുക്കാൻ ആഹ്വാനം ചെയ്തു. കിർഗിസ്ഥാനിൽ നിന്ന് ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെയാണ് അദ്ദേഹം ഈ സന്ദേശം പങ്കുവെച്ചത്.
ലോകമെമ്പാടും യുദ്ധവും പ്രതിസന്ധികളും നിലനിൽക്കുന്ന ഈ ഘട്ടത്തിലും ഇന്ത്യ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. വിദേശ യാത്രകളും വിദേശങ്ങളിലെ വിവാഹങ്ങളും ഒഴിവാക്കണമെന്നും, 'വെഡ് ഇൻ ഇന്ത്യ' എന്ന മന്ത്രം പിന്തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, ആവശ്യത്തിന് മാത്രമെ സ്വർണം വാങ്ങാവൂ എന്നും സ്വദേശി ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും മുൻഗണന നൽകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇറാനിലെ യുദ്ധവും അതിന്റെ ഫലമായുണ്ടാകുന്ന ആഗോള അനിശ്ചിതത്വവും ആഭ്യന്തര സാമ്പത്തിക വളർച്ചയെ ബാധിക്കുമെന്ന ആശങ്കകൾക്കിടയിലും, ഏപ്രിൽ-ജൂൺ പാദത്തിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ പ്രതീക്ഷിച്ചതിലും വേഗത്തിൽ 7.8 ശതമാനം വളർച്ച കൈവരിച്ചു. ഇത് കൂട്ടായ ശക്തിയുടെ പ്രതിഫലനമാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ സന്ദേശത്തിലൂടെ രാജ്യത്തെ ജനങ്ങളെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു. അതേസമയം രാജ്യത്ത് നുണപ്രചരണം നടത്തുന്നത് നിരാശയിൽ മുങ്ങിയ ആളുകളാണെന്നും പ്രധാനമന്ത്രിയുടെ സന്ദേശത്തിൽ പറയുന്നു.
പൗരന്മാരുടെ നിശ്ചയദാർഢ്യത്തിന്റെ ശക്തിക്കും കഠിനാധ്വാനത്തിനും ഞാൻ അഭിനന്ദനങ്ങൾ അറിയിക്കുന്നു. രാജ്യം സന്തോഷത്താൽ നിറഞ്ഞിരിക്കുന്നു. എന്നാൽ. ലോകം യുദ്ധത്തിൽ മുങ്ങിയിരിക്കുന്നു. എവിടെയും യുദ്ധവാർത്തകളാണ്. ലോകം പ്രതിസന്ധികളാൽ ചുറ്റപ്പെട്ടിരിക്കുന്നു. വിതരണ ശൃംഖല പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുന്നു. കോവിഡ് കാലമായ 2020 മുതൽ ഇന്നുവരെ എവിടെയും സ്ഥിരത കാണാനില്ല. എന്നിരുന്നാലും, ഇന്ത്യ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
മറുവശത്ത്, ഇന്ത്യയ്ക്കുള്ളിൽ പോലും, നിരാശയുടെ ആഴങ്ങളിൽ മുങ്ങിയ ആളുകൾ ചുറ്റും ‘ജൂത് കി ഗൂഞ്ച്’ (നുണകളുടെ പ്രതിധ്വനി) പ്രചരിപ്പിക്കുകയാണ്. ഈ കാര്യങ്ങൾക്കിടയിലും, ആ ചർച്ചകളെയെല്ലാം മറികടന്ന് രാജ്യം 7.8 ശതമാനം വളർച്ച കൈവരിച്ചിരിക്കുന്നു. നമ്മൾ ഈ വേഗത നിലനിർത്തണം എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
മിഡിൽ ഈസ്റ്റ് സംഘർഷം പൊട്ടിപ്പുറപ്പെടുകയും ഊർജ്ജ വിപണിയെ തടസ്സപ്പെടുത്തുകയും ചെയ്തപ്പോൾ പ്രതീക്ഷിച്ചതിലും വളരെ മുകളിലാണ് 2027 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലെ മൊത്ത ആഭ്യന്തര ഉൽപ്പാദന (ജിഡിപി) വളർച്ച രേഖപ്പെടുത്തിയത്. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യയെ നിലനിർത്തുന്ന ഈ വളർച്ചാ നിരക്ക്, ആ പാദത്തിൽ 7 ശതമാനം എന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രവചനത്തെയും കവിഞ്ഞു.
ലോകമെമ്പാടും യുദ്ധവും പ്രതിസന്ധികളും നിലനിൽക്കുന്ന ഈ ഘട്ടത്തിലും ഇന്ത്യ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. വിദേശ യാത്രകളും വിദേശങ്ങളിലെ വിവാഹങ്ങളും ഒഴിവാക്കണമെന്നും, 'വെഡ് ഇൻ ഇന്ത്യ' എന്ന മന്ത്രം പിന്തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, ആവശ്യത്തിന് മാത്രമെ സ്വർണം വാങ്ങാവൂ എന്നും സ്വദേശി ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും മുൻഗണന നൽകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇറാനിലെ യുദ്ധവും അതിന്റെ ഫലമായുണ്ടാകുന്ന ആഗോള അനിശ്ചിതത്വവും ആഭ്യന്തര സാമ്പത്തിക വളർച്ചയെ ബാധിക്കുമെന്ന ആശങ്കകൾക്കിടയിലും, ഏപ്രിൽ-ജൂൺ പാദത്തിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ പ്രതീക്ഷിച്ചതിലും വേഗത്തിൽ 7.8 ശതമാനം വളർച്ച കൈവരിച്ചു. ഇത് കൂട്ടായ ശക്തിയുടെ പ്രതിഫലനമാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ സന്ദേശത്തിലൂടെ രാജ്യത്തെ ജനങ്ങളെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു. അതേസമയം രാജ്യത്ത് നുണപ്രചരണം നടത്തുന്നത് നിരാശയിൽ മുങ്ങിയ ആളുകളാണെന്നും പ്രധാനമന്ത്രിയുടെ സന്ദേശത്തിൽ പറയുന്നു.
പൗരന്മാരുടെ നിശ്ചയദാർഢ്യത്തിന്റെ ശക്തിക്കും കഠിനാധ്വാനത്തിനും ഞാൻ അഭിനന്ദനങ്ങൾ അറിയിക്കുന്നു. രാജ്യം സന്തോഷത്താൽ നിറഞ്ഞിരിക്കുന്നു. എന്നാൽ. ലോകം യുദ്ധത്തിൽ മുങ്ങിയിരിക്കുന്നു. എവിടെയും യുദ്ധവാർത്തകളാണ്. ലോകം പ്രതിസന്ധികളാൽ ചുറ്റപ്പെട്ടിരിക്കുന്നു. വിതരണ ശൃംഖല പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുന്നു. കോവിഡ് കാലമായ 2020 മുതൽ ഇന്നുവരെ എവിടെയും സ്ഥിരത കാണാനില്ല. എന്നിരുന്നാലും, ഇന്ത്യ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
മറുവശത്ത്, ഇന്ത്യയ്ക്കുള്ളിൽ പോലും, നിരാശയുടെ ആഴങ്ങളിൽ മുങ്ങിയ ആളുകൾ ചുറ്റും ‘ജൂത് കി ഗൂഞ്ച്’ (നുണകളുടെ പ്രതിധ്വനി) പ്രചരിപ്പിക്കുകയാണ്. ഈ കാര്യങ്ങൾക്കിടയിലും, ആ ചർച്ചകളെയെല്ലാം മറികടന്ന് രാജ്യം 7.8 ശതമാനം വളർച്ച കൈവരിച്ചിരിക്കുന്നു. നമ്മൾ ഈ വേഗത നിലനിർത്തണം എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
മിഡിൽ ഈസ്റ്റ് സംഘർഷം പൊട്ടിപ്പുറപ്പെടുകയും ഊർജ്ജ വിപണിയെ തടസ്സപ്പെടുത്തുകയും ചെയ്തപ്പോൾ പ്രതീക്ഷിച്ചതിലും വളരെ മുകളിലാണ് 2027 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലെ മൊത്ത ആഭ്യന്തര ഉൽപ്പാദന (ജിഡിപി) വളർച്ച രേഖപ്പെടുത്തിയത്. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യയെ നിലനിർത്തുന്ന ഈ വളർച്ചാ നിരക്ക്, ആ പാദത്തിൽ 7 ശതമാനം എന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രവചനത്തെയും കവിഞ്ഞു.







Comments