
മലയാളികളെ ഒന്നടങ്കം കണ്ണീരണിയിച്ച സിനിമയാണ് 1993ല്‍ പുറത്തിറങ്ങിയ ' ആകാശദൂത്'. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നടി മാധവിയാണ് പ്രധാന വേഷത്തിലെത്തിയത്. മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും മാധവി സ്വന്തമാക്കിയിരുന്നു.
എന്നാല്‍ ആ വര്‍ഷം തന്നെയാണ് ' മണിച്ചിത്രത്താഴ്' റിലീസ് ചെയ്തതെന്നും അതുകൊണ്ടാണ് മാധവി സംസ്ഥാന അവാര്‍ഡില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടതെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇപ്പോഴിതാ അവാര്‍ഡ് നിര്‍ണയത്തില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തളളപ്പെടാന്‍ കാരണം മാധവി തന്നെയാണെന്ന് തുറന്നു പറയുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് പ്രേം പ്രകാശ്.
"മാധവി പിന്തള്ളപ്പെട്ടത് അതുകൊണ്ടൊന്നുമല്ല. മാധവിയുടെ തന്നെ കുഴപ്പമാ. സിബി മലയിൽ പല പ്രാവശ്യം അവരോട് ആവശ്യപ്പെട്ടിരുന്നു, മേക്കപ്പ് കുറയ്ക്കണമെന്ന്. ഇങ്ങനെ ഇടരുത്, അത് ശരിയല്ല എന്ന്.
കാരണം, നിങ്ങളൊരു രോഗിയാണ്. രോഗിയാണെന്ന് അറിഞ്ഞ സമയം മുതൽ മേക്കപ്പ് കുറയ്ക്കണം. പക്ഷേ അവർ അത് സമ്മതിച്ചില്ല. സത്യമായും ഇതുണ്ടായ കാര്യമാണ്. അല്ലെങ്കിൽ അവർക്കൊരു അവാർഡ് കിട്ടിയേനേ. മേക്കപ്പ് ഇല്ലാതെ അഭിനയിക്കണം എന്ന് പറഞ്ഞിട്ട് ഇവർ ജന്മം ചെയ്താൽ സമ്മതിക്കില്ലായിരുന്നു.
അവർക്കത് പിന്നീട് മനസിലായി. അവാർഡ് തള്ളപ്പെട്ടപ്പോൾ മനസിലായി. ഒരു കഥാപാത്രം ചെയ്യുമ്പോൾ അങ്ങനെയാണോ വേണ്ടേ. ഇത്രയും മക്കളുടെ അമ്മ. അസുഖം, അതും കാൻസർ. അവർക്ക് തന്നെ സ്വയം ബോധം വേണ്ടേ. അവർക്ക് അങ്ങനെയാണ് അത് നഷ്ടപ്പെട്ടത്. അവർക്ക് മികച്ച നടിക്കുള്ള അവാർഡ് കിട്ടേണ്ടതായിരുന്നു.
ചില ആർട്ടിസ്റ്റുകൾക്ക് അതുൾക്കൊള്ളാൻ പറ്റാത്തത് ആയിരിക്കും. അല്ലെങ്കിൽ ഇമേജിന് കോട്ടം തട്ടുമോ എന്ന് വല്ലതും തോന്നിയതായിരിക്കാം".-എംപയര്‍ ടോക്‌സിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
എന്നാല്‍ ആ വര്‍ഷം തന്നെയാണ് ' മണിച്ചിത്രത്താഴ്' റിലീസ് ചെയ്തതെന്നും അതുകൊണ്ടാണ് മാധവി സംസ്ഥാന അവാര്‍ഡില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടതെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇപ്പോഴിതാ അവാര്‍ഡ് നിര്‍ണയത്തില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തളളപ്പെടാന്‍ കാരണം മാധവി തന്നെയാണെന്ന് തുറന്നു പറയുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് പ്രേം പ്രകാശ്.
"മാധവി പിന്തള്ളപ്പെട്ടത് അതുകൊണ്ടൊന്നുമല്ല. മാധവിയുടെ തന്നെ കുഴപ്പമാ. സിബി മലയിൽ പല പ്രാവശ്യം അവരോട് ആവശ്യപ്പെട്ടിരുന്നു, മേക്കപ്പ് കുറയ്ക്കണമെന്ന്. ഇങ്ങനെ ഇടരുത്, അത് ശരിയല്ല എന്ന്.
കാരണം, നിങ്ങളൊരു രോഗിയാണ്. രോഗിയാണെന്ന് അറിഞ്ഞ സമയം മുതൽ മേക്കപ്പ് കുറയ്ക്കണം. പക്ഷേ അവർ അത് സമ്മതിച്ചില്ല. സത്യമായും ഇതുണ്ടായ കാര്യമാണ്. അല്ലെങ്കിൽ അവർക്കൊരു അവാർഡ് കിട്ടിയേനേ. മേക്കപ്പ് ഇല്ലാതെ അഭിനയിക്കണം എന്ന് പറഞ്ഞിട്ട് ഇവർ ജന്മം ചെയ്താൽ സമ്മതിക്കില്ലായിരുന്നു.
അവർക്കത് പിന്നീട് മനസിലായി. അവാർഡ് തള്ളപ്പെട്ടപ്പോൾ മനസിലായി. ഒരു കഥാപാത്രം ചെയ്യുമ്പോൾ അങ്ങനെയാണോ വേണ്ടേ. ഇത്രയും മക്കളുടെ അമ്മ. അസുഖം, അതും കാൻസർ. അവർക്ക് തന്നെ സ്വയം ബോധം വേണ്ടേ. അവർക്ക് അങ്ങനെയാണ് അത് നഷ്ടപ്പെട്ടത്. അവർക്ക് മികച്ച നടിക്കുള്ള അവാർഡ് കിട്ടേണ്ടതായിരുന്നു.
ചില ആർട്ടിസ്റ്റുകൾക്ക് അതുൾക്കൊള്ളാൻ പറ്റാത്തത് ആയിരിക്കും. അല്ലെങ്കിൽ ഇമേജിന് കോട്ടം തട്ടുമോ എന്ന് വല്ലതും തോന്നിയതായിരിക്കാം".-എംപയര്‍ ടോക്‌സിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.







Comments