
തിരുവനന്തപുരം: എം.വിന്‍സെന്റിന്റെ രാജിയെചൊല്ലി കോണ്‍ഗ്രസില്‍ രൂക്ഷമായ അഭിപ്രായഭിന്നത. കടുത്ത എ ഗ്രൂപ്പുകാരനായ വിന്‍സെന്റ് രാജിവയ്ക്കേണ്ടതില്ലെന്ന് അവര്‍ നിലപാട് സ്വീകരിക്കുമ്പോള്‍, രാജിയാണ് അഭികാമ്യമെന്ന നിലപാടാണ് മറുപക്ഷത്തിനുള്ളത്. വിന്‍സെന്റിനെതിരെ ഒരു നടപടിയുമില്ലെന്ന് ശനിയാഴ്ച വൈകിട്ട് വരെ പറഞ്ഞിരുന്ന നേതൃത്വത്തിന് നിലപാട് തിരുത്തേണ്ടിവന്നതുതന്നെ ഈ അഭിപ്രായഭിന്നതമൂലമാണ്. പാര്‍ട്ടിപോലും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി അധികാരങ്ങളില്‍ നിന്നും മാറ്റിയ വ്യക്തിയെ ജനങ്ങള്‍ സഹിക്കണമെന്ന് പറയുന്നത് തിരിച്ചടിക്ക് വഴിവയ്ക്കുമെന്ന് പാര്‍ട്ടിയിലെ ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു.
സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ കടുത്ത നിലപാട് സ്വീകരിച്ച് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വിന്‍സെന്റിനെതിരെ ഉണ്ടായ ആരോപണം ഗൗരവത്തോടെ കാണണമെന്നാണ് ഐ പക്ഷത്തിന്റെ നിലപാട്. എന്നാല്‍ ഇത് രാഷ്ട്രീയപ്രേരിതമാണെന്നും അതുകൊണ്ടുതന്നെ എം.എല്‍.എ സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്നുമുള്ള കടുത്ത തീരുമാനത്തിലാണ് എ ഗ്രൂപ്പ്. ഇത് പാര്‍ട്ടിക്കുള്ളില്‍ പുതിയ പ്രതിസന്ധിക്ക് വഴിവച്ചിട്ടുണ്ട്. നാളെ കെ.പി.സി.സിയുടെ നേതൃയോഗം ചേരുമ്പോള്‍ ഇത് വലിയ വിമര്‍ശനത്തിന് വഴിവയ്ക്കുമെന്നാണ് സൂചന.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സ്ത്രീസുരക്ഷയെചൊല്ലി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയതിന് പകരമായാണ് ഇപ്പോള്‍ യു.ഡി.എഫും പ്രത്യേകിച്ച് കോണ്‍ഗ്രസും ആ നിലപാട് സ്വീകരിക്കുന്നത്. അത്തരമൊരു സുശക്തമായ നിലപാടുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ സ്വന്തം പാര്‍ട്ടിയില്‍ തന്നെ ഒരു പ്രശ്നമുണ്ടാകുകയും അതിനെ അവഗണിക്കുകയും ചെയ്യുമ്പോള്‍ മറ്റുവിഷയങ്ങള്‍ എങ്ങനെ ശക്തമായി ഉന്നയിക്കാന്‍ കഴിയുമെന്നാണ് പ്രധാനമായും ഉയരുന്ന അഭിപ്രായം. ഗൂഢാലോചനയാണെന്നും മറ്റും പ്രചരണം നടത്താമെങ്കിലും അത് തെളിയിക്കാന്‍ കഴിയുക കോടതിയില്‍ മാത്രമാണ്. അതുവരെ ഈ വിഷയം കോണ്‍ഗ്രസിന്റെയൂം യു.ഡി.എഫിന്റെയും ഭാവിപരിപാടികള്‍ക്ക് തടസമാകും. മാത്രമല്ല, എം.എല്‍.എയെ അറസ്റ്റുചെയ്തയുടനെ കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസ്സന് നടത്തിയ പ്രസ്താവന പാര്‍ട്ടിക്കും മുന്നണിക്കും അവമതിപ്പുണ്ടാക്കിയിട്ടുണ്ടെന്നും അവര്‍ പറയുന്നു. ഇപ്പോള്‍ മാതൃകാപരമായ ഒരു നിലപാട് സ്വീകരിച്ച് മുന്നോട്ടുപോയാല്‍ ഭാവിയില്‍ അത് തങ്ങള്‍ക്ക് തന്നെ ഗുണം ചെയ്യും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പല ആരോപണങ്ങള്‍ ഉണ്ടായിട്ടും കോടതിപരാമര്‍ശങ്ങള്‍ പോലും വന്നിട്ടും രാജിവയ്ക്കാതെ തൊടുന്യായങ്ങളുമായി മുന്നോട്ടുപോയതിന്റെ പരിണിതഫലമാണ് ഇപ്പോഴത്തെ മുന്നണിയുടെ ഈ ദുരവസ്ഥയ്ക്ക് കാരണം. അതുകൊണ്ട് രാജിയാണ് ഏറ്റവും അഭികാമ്യമെന്നാണ് അവരുടെ നിലപാട്.
എന്നാല്‍ ഇതിനോട് എ ഗ്രൂപ്പ് യോജിക്കുന്നില്ല. നിയമസഭയിലും മറ്റും മികച്ച പ്രവര്‍ത്തനവുമായി മുന്നോട്ടുപോകുന്ന വിന്‍സെന്റിനെ കുടുക്കാന്‍ നടത്തിയ രാഷ്ട്രീയനീക്കമായാണ് അവര്‍ ഇതിനെ വിലയിരുത്തുന്നത്. അത്തരത്തിലുള്ള ഒരു രാഷ്ട്രീയഗൂഢാലോചനയ്ക്ക് വഴങ്ങികൊടുക്കേണ്ടകാര്യമില്ല. മാരതമല്ല, ഇനിയൊരിക്കലും ലഭിക്കില്ലെന്ന് കരുതിയിരുന്ന കോവളം മണ്ഡലം തിരിച്ചുപിടിച്ച് അത് നഷ്ടപ്പെടാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി അദ്ദേഹം മുന്നോട്ടുപോകുകയാണ്. ആ സാഹചര്യത്തില്‍ ഇപ്പോള്‍ രാജിവയ്പ്പിച്ചാല്‍ പിന്നെ ഒരിക്കലും അവിടെ നിന്നും യു.ഡി.എഫ് പ്രതിനിധിക്ക് വിജയിച്ചുവരാന്‍ കഴിയാത്ത സാഹചര്യമുണ്ടാകും. അതുകൊണ്ട് ഇപ്പോള്‍ അത്തരമൊരു തീരുമാനത്തിന്റെ ആവശ്യമില്ല. മറിച്ച് പ്രചരിപ്പിക്കുന്നവരുടേയും ആഗ്രഹിക്കുന്നവരുടേയും മനസില്‍ വേറെ ചിന്തകളാണെന്നും എഗ്രൂപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
നേരത്തെ സമ്പൂര്‍ണ്ണമായി വിന്‍സെന്റിനെ സംരക്ഷിക്കണമെന്ന് തന്നെയായിരുന്നു പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍ ഇതിനോട് എതിര്‍വിഭാഗം ശക്തമായ വിയോജിപ്പാണ് പ്രകടിപ്പിച്ചത്. പാര്‍ട്ടിയുടെ തിരുമാനം ആത്മഹത്യാപരമായിരീക്കുമെന്ന് അവര്‍ മുന്നറിയിപ്പുനല്കുകയും ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തു. അതോടെയാണ് ശനിയാഴ്ച വൈകിട്ടുവരെ സ്വീകരിച്ചിരുന്ന നിലപാട് തിരുത്താന്‍ പാര്‍ട്ടിനേതൃത്വം തയാറായത്. തുടര്‍ന്നാണ് പാര്‍ട്ടിയുടെ പദവികളില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയത്. ഇത് കൂടുതല്‍ കുരുക്കാണ് പാര്‍ട്ടിക്കുണ്ടാക്കിയിരിക്കുന്നത്. എം.എല്‍.എയുടെ നടപടികളില്‍ വിശ്വാസമില്ലാതെയാണ് പാര്‍ട്ടി അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചതെന്നാണ് ഇപ്പോള്‍ ഉയരുന്ന വാദഗതി. അത്തരത്തില്‍ പാര്‍ട്ടിക്ക് പോലും വിശ്വാസമില്ലാതെ പദവികളില്‍ നിന്നും മാറ്റി നിര്‍ത്തിയ വ്യക്തിയെ ജനങ്ങള്‍ എന്തിന് സഹിക്കണമെന്നാണ് ഉയരുന്ന ചോദ്യം. അന്വേഷണം പൂര്‍ത്തിയായി, കോടതി ഇക്കാര്യത്തില്‍ ഒരുവിധി പറയുമ്പോള്‍ കാലം ഏറെയെടുക്കും. അതുവരെ ഈ നിലപാട് സ്വീകരിക്കാനാണെങ്കില്‍ കാര്യങ്ങള്‍ വഷളാകുമെന്ന സൂചനയും അവര്‍ നല്‍കുന്നുണ്ട്.
മുമ്പ് ഇത്തരം സംഭവങ്ങളില്‍ മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും മറ്റും രാജി ആവശ്യപ്പെട്ട് ശക്തമായി മുന്നിലുണ്ടായിരുന്നത് തങ്ങളാണ്. ആ തങ്ങള്‍ തന്നെ ഇത്തരക്കാരെ രക്ഷിക്കുന്നത് തെറ്റായ സന്ദേശം നല്‍കും. ആരും രാജിവച്ചില്ലെന്ന വാദവും നില്‍ക്കില്ല. ഇതുവരെ ഇത്തരമൊരുകേസിന് ആരെയും അറസ്റ്റുചെയ്തിരുന്നില്ലെന്നത് എതിരാളികള്‍ക്ക് ചൂണ്ടിക്കാട്ടാനാകും. ഇപ്പോള്‍ വിന്സെന്റിനെക്കൊണ്ട് രാജിവയ്പ്പിച്ച് മാതൃകകാട്ടുന്നതിലൂടെ ഒരു സീറ്റ് നഷ്ടപ്പെടുമെന്ന് വന്നാല്‍ പോലും അത് മെഡിക്കല്‍കോളജ് കോഴ ആരോപണത്തില്‍ വലയുന്ന ബി.ജെ.പിക്കും നിരവധി പ്രശ്നങ്ങളില്‍ ഉഴലുന്ന സി.പി.എമ്മിനും എതിരെ ശക്തമായ നീക്കത്തിന് പാര്‍ട്ടിക്ക് കരുത്തുനല്‍കുമെന്നും എതിര്‍ചേരി ചൂണ്ടിക്കാട്ടുന്നു.
എം.ആര് കൃഷ്ണന്
സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ കടുത്ത നിലപാട് സ്വീകരിച്ച് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വിന്‍സെന്റിനെതിരെ ഉണ്ടായ ആരോപണം ഗൗരവത്തോടെ കാണണമെന്നാണ് ഐ പക്ഷത്തിന്റെ നിലപാട്. എന്നാല്‍ ഇത് രാഷ്ട്രീയപ്രേരിതമാണെന്നും അതുകൊണ്ടുതന്നെ എം.എല്‍.എ സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്നുമുള്ള കടുത്ത തീരുമാനത്തിലാണ് എ ഗ്രൂപ്പ്. ഇത് പാര്‍ട്ടിക്കുള്ളില്‍ പുതിയ പ്രതിസന്ധിക്ക് വഴിവച്ചിട്ടുണ്ട്. നാളെ കെ.പി.സി.സിയുടെ നേതൃയോഗം ചേരുമ്പോള്‍ ഇത് വലിയ വിമര്‍ശനത്തിന് വഴിവയ്ക്കുമെന്നാണ് സൂചന.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സ്ത്രീസുരക്ഷയെചൊല്ലി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയതിന് പകരമായാണ് ഇപ്പോള്‍ യു.ഡി.എഫും പ്രത്യേകിച്ച് കോണ്‍ഗ്രസും ആ നിലപാട് സ്വീകരിക്കുന്നത്. അത്തരമൊരു സുശക്തമായ നിലപാടുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ സ്വന്തം പാര്‍ട്ടിയില്‍ തന്നെ ഒരു പ്രശ്നമുണ്ടാകുകയും അതിനെ അവഗണിക്കുകയും ചെയ്യുമ്പോള്‍ മറ്റുവിഷയങ്ങള്‍ എങ്ങനെ ശക്തമായി ഉന്നയിക്കാന്‍ കഴിയുമെന്നാണ് പ്രധാനമായും ഉയരുന്ന അഭിപ്രായം. ഗൂഢാലോചനയാണെന്നും മറ്റും പ്രചരണം നടത്താമെങ്കിലും അത് തെളിയിക്കാന്‍ കഴിയുക കോടതിയില്‍ മാത്രമാണ്. അതുവരെ ഈ വിഷയം കോണ്‍ഗ്രസിന്റെയൂം യു.ഡി.എഫിന്റെയും ഭാവിപരിപാടികള്‍ക്ക് തടസമാകും. മാത്രമല്ല, എം.എല്‍.എയെ അറസ്റ്റുചെയ്തയുടനെ കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസ്സന് നടത്തിയ പ്രസ്താവന പാര്‍ട്ടിക്കും മുന്നണിക്കും അവമതിപ്പുണ്ടാക്കിയിട്ടുണ്ടെന്നും അവര്‍ പറയുന്നു. ഇപ്പോള്‍ മാതൃകാപരമായ ഒരു നിലപാട് സ്വീകരിച്ച് മുന്നോട്ടുപോയാല്‍ ഭാവിയില്‍ അത് തങ്ങള്‍ക്ക് തന്നെ ഗുണം ചെയ്യും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പല ആരോപണങ്ങള്‍ ഉണ്ടായിട്ടും കോടതിപരാമര്‍ശങ്ങള്‍ പോലും വന്നിട്ടും രാജിവയ്ക്കാതെ തൊടുന്യായങ്ങളുമായി മുന്നോട്ടുപോയതിന്റെ പരിണിതഫലമാണ് ഇപ്പോഴത്തെ മുന്നണിയുടെ ഈ ദുരവസ്ഥയ്ക്ക് കാരണം. അതുകൊണ്ട് രാജിയാണ് ഏറ്റവും അഭികാമ്യമെന്നാണ് അവരുടെ നിലപാട്.
എന്നാല്‍ ഇതിനോട് എ ഗ്രൂപ്പ് യോജിക്കുന്നില്ല. നിയമസഭയിലും മറ്റും മികച്ച പ്രവര്‍ത്തനവുമായി മുന്നോട്ടുപോകുന്ന വിന്‍സെന്റിനെ കുടുക്കാന്‍ നടത്തിയ രാഷ്ട്രീയനീക്കമായാണ് അവര്‍ ഇതിനെ വിലയിരുത്തുന്നത്. അത്തരത്തിലുള്ള ഒരു രാഷ്ട്രീയഗൂഢാലോചനയ്ക്ക് വഴങ്ങികൊടുക്കേണ്ടകാര്യമില്ല. മാരതമല്ല, ഇനിയൊരിക്കലും ലഭിക്കില്ലെന്ന് കരുതിയിരുന്ന കോവളം മണ്ഡലം തിരിച്ചുപിടിച്ച് അത് നഷ്ടപ്പെടാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി അദ്ദേഹം മുന്നോട്ടുപോകുകയാണ്. ആ സാഹചര്യത്തില്‍ ഇപ്പോള്‍ രാജിവയ്പ്പിച്ചാല്‍ പിന്നെ ഒരിക്കലും അവിടെ നിന്നും യു.ഡി.എഫ് പ്രതിനിധിക്ക് വിജയിച്ചുവരാന്‍ കഴിയാത്ത സാഹചര്യമുണ്ടാകും. അതുകൊണ്ട് ഇപ്പോള്‍ അത്തരമൊരു തീരുമാനത്തിന്റെ ആവശ്യമില്ല. മറിച്ച് പ്രചരിപ്പിക്കുന്നവരുടേയും ആഗ്രഹിക്കുന്നവരുടേയും മനസില്‍ വേറെ ചിന്തകളാണെന്നും എഗ്രൂപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
നേരത്തെ സമ്പൂര്‍ണ്ണമായി വിന്‍സെന്റിനെ സംരക്ഷിക്കണമെന്ന് തന്നെയായിരുന്നു പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍ ഇതിനോട് എതിര്‍വിഭാഗം ശക്തമായ വിയോജിപ്പാണ് പ്രകടിപ്പിച്ചത്. പാര്‍ട്ടിയുടെ തിരുമാനം ആത്മഹത്യാപരമായിരീക്കുമെന്ന് അവര്‍ മുന്നറിയിപ്പുനല്കുകയും ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തു. അതോടെയാണ് ശനിയാഴ്ച വൈകിട്ടുവരെ സ്വീകരിച്ചിരുന്ന നിലപാട് തിരുത്താന്‍ പാര്‍ട്ടിനേതൃത്വം തയാറായത്. തുടര്‍ന്നാണ് പാര്‍ട്ടിയുടെ പദവികളില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയത്. ഇത് കൂടുതല്‍ കുരുക്കാണ് പാര്‍ട്ടിക്കുണ്ടാക്കിയിരിക്കുന്നത്. എം.എല്‍.എയുടെ നടപടികളില്‍ വിശ്വാസമില്ലാതെയാണ് പാര്‍ട്ടി അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചതെന്നാണ് ഇപ്പോള്‍ ഉയരുന്ന വാദഗതി. അത്തരത്തില്‍ പാര്‍ട്ടിക്ക് പോലും വിശ്വാസമില്ലാതെ പദവികളില്‍ നിന്നും മാറ്റി നിര്‍ത്തിയ വ്യക്തിയെ ജനങ്ങള്‍ എന്തിന് സഹിക്കണമെന്നാണ് ഉയരുന്ന ചോദ്യം. അന്വേഷണം പൂര്‍ത്തിയായി, കോടതി ഇക്കാര്യത്തില്‍ ഒരുവിധി പറയുമ്പോള്‍ കാലം ഏറെയെടുക്കും. അതുവരെ ഈ നിലപാട് സ്വീകരിക്കാനാണെങ്കില്‍ കാര്യങ്ങള്‍ വഷളാകുമെന്ന സൂചനയും അവര്‍ നല്‍കുന്നുണ്ട്.
മുമ്പ് ഇത്തരം സംഭവങ്ങളില്‍ മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും മറ്റും രാജി ആവശ്യപ്പെട്ട് ശക്തമായി മുന്നിലുണ്ടായിരുന്നത് തങ്ങളാണ്. ആ തങ്ങള്‍ തന്നെ ഇത്തരക്കാരെ രക്ഷിക്കുന്നത് തെറ്റായ സന്ദേശം നല്‍കും. ആരും രാജിവച്ചില്ലെന്ന വാദവും നില്‍ക്കില്ല. ഇതുവരെ ഇത്തരമൊരുകേസിന് ആരെയും അറസ്റ്റുചെയ്തിരുന്നില്ലെന്നത് എതിരാളികള്‍ക്ക് ചൂണ്ടിക്കാട്ടാനാകും. ഇപ്പോള്‍ വിന്സെന്റിനെക്കൊണ്ട് രാജിവയ്പ്പിച്ച് മാതൃകകാട്ടുന്നതിലൂടെ ഒരു സീറ്റ് നഷ്ടപ്പെടുമെന്ന് വന്നാല്‍ പോലും അത് മെഡിക്കല്‍കോളജ് കോഴ ആരോപണത്തില്‍ വലയുന്ന ബി.ജെ.പിക്കും നിരവധി പ്രശ്നങ്ങളില്‍ ഉഴലുന്ന സി.പി.എമ്മിനും എതിരെ ശക്തമായ നീക്കത്തിന് പാര്‍ട്ടിക്ക് കരുത്തുനല്‍കുമെന്നും എതിര്‍ചേരി ചൂണ്ടിക്കാട്ടുന്നു.
എം.ആര് കൃഷ്ണന്







Comments