
കോതമംഗലം: സ്ഫോടനശബ്ദം കിലോമീറ്റര്‍ അകലെ വരെ കേട്ടതായിട്ടാണ് നാട്ടുകാര്‍ പറഞ്ഞത്. അവിവാഹിതരായി ഇപ്പോഴും കഴിയുന്ന അവര്‍ എന്തിനാണ് ആത്മഹത്യ ചെയ്തതെന്ന് ഇപ്പോഴും നാട്ടുകാര്‍ക്ക് മനസ്സിലായിട്ടില്ല. നാടിനെ ഞെട്ടിച്ചത് സഹോദരങ്ങളായ സോമന്റെയും മനോജിന്റെയും ആത്മഹത്യയാണ്. ശരീരത്തിന് നടുവില്‍ സ്ഫോടകവസ്തു ചേര്‍ത്തുവെച്ചു പരസ്പരം കെട്ടിപ്പിടിച്ച് അവര്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്നായിരുന്നു പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്.
സ്ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്തിരുന്നവരായ സഹോദരങ്ങളുടെ മരണത്തില്‍ മൂന്നാമതൊരാളുടെ സാന്നിദ്ധ്യം ഇല്ലായിരുന്നെന്നാണ് പോലീസ് പറയുന്നത്. രണ്ടുപേരുടെയും വയറിന്റെ ഭാഗവും തുടയെല്ലുമാണ് തകര്‍ന്നിരിക്കുന്നത്. ഇവരുടെ കുടല്‍മാല ദൂരെയുള്ള മരത്തില്‍ ചുറ്റിയ നിലയിലായിരുന്നു. എന്നാല്‍ കഴുത്ത്, മുഖം എന്നിവയ്ക്കു പരുക്കേറ്റിരുന്നില്ല. ആന്തരികാവയവങ്ങള്‍ പലതും കലങ്ങിയതും ചിന്നിച്ചിതറിയ നിലയിലുമായിരുന്നു. സോമന്റെ വലത്തെ െകെയിലും മനോജിന്റെ ഇടത്തെ െകെയിലും പൊള്ളലേറ്റ പാട് ഉണ്ടായിരുന്നു. എന്നാല്‍, എതുതരം സ്ഫോടകവസ്തുവാണ് ഉപയോഗിച്ചതെന്നത് സംബന്ധിച്ച് കൃത്യമായ തെളിവ് ലഭിച്ചിട്ടില്ല.
കൊല്ലപ്പെട്ട സഹോദരങ്ങളില്‍ 35 കാരനായ മനോജ് മുമ്പ് രണ്ടു തവണയും ആത്മഹത്യാശ്രമം നടത്തി പരാജയപ്പെട്ടയാളായിരുന്നു. ഒരിക്കല്‍ തൂങ്ങി മരിക്കാനും മറ്റൊരിക്കല്‍ കേപ്പ് സോപ്പുപെട്ടിയില്‍ വെച്ച് പൊട്ടിക്കാന്‍ നോക്കി. നേരത്തെ ക്വാറിയില്‍ ജോലി ചെയ്തിരുന്ന സോമനും കേപ്പ് ഉള്‍പ്പെടെയുള്ള വസ്തുക്കളുപയോഗിച്ച് മീന്‍ പിടിച്ചിരുന്ന മനോജും സ്ഫോടക വസ്തുക്കള്‍ െകെകാര്യം ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. അവിവാഹിതരായ സോമനും മനോജും അച്ഛന് അയ്യപ്പനുമൊപ്പമായിരുന്നു താമസം. സോമന് സ്ഥിരമായി മദ്യപിക്കും. നാളുകളായി സ്ഥലത്തില്ലാതിരുന്ന ഇയാള്‍ ഒരു വര്‍ഷം മുമ്പ് അമ്മ മരിച്ചപ്പോഴാണു തിരികെയെത്തിയത്.
ഭിന്നശേഷിക്കാരനായ മനോജ് സ്ഥിരമായി ചൂണ്ടയിടാന്‍ പോയിരുന്നു. വീടിന്റെ പണികള്‍ നടക്കുന്നതിനാല്‍ കണ്ണൂരില്‍ വിവാഹം ചെയ്തയച്ച സഹോദരി സാലി വീട്ടിലുണ്ടായിരുന്നു. ചൊവ്വാഴ്ച വീട്ടില്‍ പറിച്ചുവച്ച അടയ്ക്ക വില്‍ക്കുന്നത് സംബന്ധിച്ച് അയ്യപ്പനും സോമനും തമ്മില്‍ തര്‍ക്കമുണ്ടായി.
രാവിലെ മുതല്‍ മദ്യപിച്ചിരുന്ന സോമനൊപ്പം നാലു മണിയോടെ മനോജും ചേര്‍ന്നു. ഇതിനിടെ ഇവര്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടാവുകയും ബഹളമായപ്പോള്‍ അയ്യപ്പന് ഇരുവരോടും വീടുവിട്ട് പുറത്തുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് തൊട്ടടുത്ത് തന്നെയുള്ള അയ്യപ്പന്റെ സഹോദരി രാജമ്മയുടെ വീട്ടില്‍ ഇരുവരും എത്തി. ഇവിടെവച്ച് രാജമ്മയുടെ മകന്റെ മക്കളോട് തങ്ങള്‍ വയനാടിന് നാടുവിടുകയാണ് എന്നുപറഞ്ഞ് പുറത്തിറങ്ങി അധികം താമസിയാതെയാണ് ഉഗ്രസ്ഫോടന ശബ്ദം കേട്ടത്.




