
ഡല്‍ഹി: ഭാര്യയെ കൊലപ്പെടുത്തി 72 കഷണങ്ങളാക്കി മുറിച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ച യുവാവിന് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഡല്‍ഹി സ്വദേശി രാജേഷിനെയാണ് ഭാര്യ അനുപമയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിച്ചത്.
ഡെറാഡൂണ്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2010 ഒക്ടോബര്‍ 17 നായിരുന്നു കേസിനാസ്പദമായ സംഭവം.
കുടുംബ വഴക്കിനെ തുടര്‍ന്നായിരുന്നു ഭാര്യയെ ഭര്‍ത്താവ് അതിക്രൂരമായി കൊന്നത്. ക്രൂരമായ മര്‍ദ്ദനത്തിനു ശേഷം ഭാര്യയുടെ തല ചുമരിലിനിട്ട് ഇടിച്ചതിനു ശേഷം കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു. പിന്നാലെ 72 കഷണങ്ങളാക്കി മൃതദേഹം കവറിലിട്ട് ഫ്രീസറില്‍ ഭദ്രമാക്കി സൂക്ഷിച്ചു. നാലു വയസകുള്ള ഇരട്ട കുട്ടികള്‍ ഇതൊന്നും അറിയാതെ ആ വീട്ടില്‍ താമസിച്ചു. അമ്മയെ അന്വേഷിച്ച കുട്ടികളോട് അമ്മ ഡല്‍ഹിയില്‍ ആണെന്നായിരുന്നു ഇയാള്‍ വിശ്വസിപ്പിച്ചിരുന്നത്.
സംശയം തോന്നിയ അനുപമയുടെ സഹോദരനാണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം പുറത്തായത്.






