
കോഴിക്കോട്: വിഖ്യാത കേരളനേതാക്കളെ മുഴുവന്‍ നോക്കുകുത്തിയാക്കി മണ്ണും ചാരി നിന്ന അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിസ്ഥാനം കൊണ്ടുപോയതിന് പിന്നാലെ ബിജെപിയില്‍ വീണ്ടും വന്‍ മാറ്റത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്. പഴയത് പോലെ തന്നെ ബിജെപിയുടെ വോട്ട് ശതമാനം ഉയര്‍ത്താന്‍ കഷ്ടപ്പെട്ടവരെ അവഗണിച്ച് രാഹുല്‍ ഈശ്വര്‍ ഉള്‍പ്പെടെയുള്ള യുവ രക്തങ്ങളെ കൂടി ബിജെപിയുടെ പ്രധാന നേതൃത്വത്തിലേക്ക് പരിഗണിച്ചേക്കുമെന്ന അഭ്യൂഹം സംസ്ഥാന നേതാക്കളുടെ ഉറക്കം കെടുത്തുന്നതായിട്ടാണ് വിവരം.
രാഹുല്‍ ഈശ്വറിനെ പാര്‍ട്ടി വക്താവ് പദവിയിലേക്കാണ് പരിഗണിക്കുന്നതെന്നാണ് വിവരം. വിശ്വഹിന്ദു പരിക്ഷത്തിന്റെ ഹിന്ദു ഹെല്പ്പ്ലൈന് അഖിലേന്ത്യാ ജോയന്റ് കണ്‍വീനര്‍ പ്രജീഷ് വിശ്വനാഥനെയും ബിജെപി ഇന്റലക്ച്വല്‍ സെല്‍ കണ്‍വീനര്‍ ആര്. ബാലശങ്കര്‍ എന്നിവരെയും ഉയര്‍ന്ന പദവിയിലേക്ക് പരിഗണിക്കുന്നതായിട്ടും സൂചനയുണ്ട്. ഇതില്‍ പ്രജീഷ് വിശ്വനാഥ് സെക്രട്ടറിയായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആര് ബാലശങ്കറിനെയും വക്താവാക്കാനും നീക്കമുണ്ട്. എന്നാല്‍ തങ്ങളെ കാഴ്ചക്കാരാക്കി വീണ്ടും മണ്ണും ചാരി നില്ക്കുന്നവര് പദവി കൊണ്ടുപോകുന്നതിനെതിരേ സംസ്ഥാന നേതാക്കളും നീക്കം തുടങ്ങിയിട്ടുണ്ട്. ്രഗൂപ്പ് മറന്ന് ഒന്നിച്ചു നീങ്ങാനാണ് ഇവര്‍ ഉേദ്ദശിക്കുന്നത്.
നേരത്തേ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനും സുരേഷ്ഗോപിയും നോക്കി നില്ക്കുമ്പോള് അല്‍ഫോണ്‍സ് കണ്ണന്താനത്തിനെ കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ കാരണമായ ഗ്രൂപ്പ് പോരില്‍ അയവ് വരുത്താനുള്ള ശ്രമങ്ങള്‍ പിഎസ് ശ്രീധരന്‍പിള്ളയുടെയും എ എന്‍ രാധാകൃഷ്ണന്റെയും നേതൃത്വത്തില്‍ തുടങ്ങിയിട്ടുണ്ട്. ശക്തി തെളിയിക്കാന്‍ ഗ്രൂപ്പ് മറന്ന് ഒന്നിക്കണമെന്ന ഇവരുടെ ആശയം നേതാക്കള്‍ പരിഗണിച്ചെന്നാണ് വിവരം. അഴിമതിയാരോപണങ്ങളും ഗ്രൂപ്പുപോരുമായിരുന്നു കുമ്മനത്തിന് ഉറപ്പിച്ച കേന്ദ്രമന്ത്രി സ്ഥാനം നഷ്ടമാക്കിയതെന്ന തിരിച്ചറിവും നേതാക്കള്‍ക്കിടയില്‍ ഗൗരവതരമായി ഉയര്‍ന്നിട്ടുണ്ട്.
എന്നിരുന്നാലും തങ്ങളെ ഒഴിവാക്കി അല്‍ഫോണ്‍സ് കണ്ണന്താനത്തെ കേന്ദ്രമന്ത്രി പദത്തിലേക്ക് നിയോഗിച്ചതിലുള്ള പ്രതിഷേധം സംസ്ഥാന നേതൃത്വം വേണ്ടപ്പെട്ടവരെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിയോടോ അമിത്ഷായോടോ പരാതി പറയാതെ കേരള നേതാക്കളോട് അടുപ്പമുള്ള ചില കേന്ദ്ര നേതാക്കളെയാണ് പ്രതിഷേധം അറിയിച്ചതെന്നാണ് വിവരം. വെറും ഏഴു ശതമാനത്തിലായിരുന്ന കേരളത്തിലെ ബിജെപി വോട്ടുകള്‍ ഇരട്ടിയാക്കി 15 ശതമാനത്തിലേക്ക് ഉയര്‍ത്തിയത് തങ്ങളുടെ അദ്ധ്വാനമാണെന്നും അത് പരിഗണിക്കാതെ പോയത് അനീതിയാണെന്നുമാണ് സംസ്ഥാനനേതൃത്വം അറിയിച്ചത്.






