
കൊച്ചി: യോഗാകേന്ദ്രത്തില്‍ യുവതിക്ക് ക്രൂരപീഡനം നേരിട്ട സംഭവത്തില്‍ കേസില്‍ സബ് ഇന്‍സ്പെക്ടറും സര്‍ക്കിള്‍ ഇന്‍സ്പെക്ടറും ഒരു പോലീസ് ഉന്നതനും. ഡോ. ശ്വേതയുടെ മൊഴി നേരിട്ട് രേഖപ്പെടുത്തി ഹൈക്കോടതി ഞെട്ടിക്കുന്നതെന്ന് വിലയിരുത്തി. യുവതിയുടെ മൊഴിയില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നടത്താനും ആവശ്യപ്പെട്ടിരിക്കുകയാണ്. 22 ദിവസം യോഗാ സെന്ററില്‍ പൂട്ടിയിട്ടെന്നും പ്രണയിച്ച് വിവാഹം കഴിച്ച ക്രിസ്തീയ യുവാവിനെ ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ട് ശാരീരികമായും മാനസീകമായും പീഡിപ്പിച്ചെന്നും പറഞ്ഞു.
ഒരു ക്രിസ്ത്യാനിയെ വിവാഹം കഴിക്കാന്‍ തീരുമാനമെടുത്തതിനെ തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗാകേന്ദ്രത്തില്‍ തന്നെ 22 ദിവസം അനധികൃതമായി പാര്‍പ്പിച്ചതായി ഡോ: ശ്വേത കോടതിയില്‍ സത്യവാങ്മൂലം നല്കി. തനിക്കൊപ്പം 65 ഹിന്ദു സ്ത്രീകള്‍ സമാന സാഹചര്യത്തില്‍ ഉണ്ടായിരുന്നതായും പറഞ്ഞു.
താന്‍ മൊഴിയില്‍ പറഞ്ഞിരിക്കുന്നതെല്ലാം സെന്ററിലെ പ്രവര്‍ത്തകരുടെ കൈകളാല്‍ വന്ന കാര്യങ്ങളാണെന്നും യുവതി ഡിവിഷന്ബഞ്ചിന് മുമ്പാകെ നല്കിയ മൊഴിയില്‍ പറഞ്ഞിട്ടുണ്ട്. ഞെട്ടിക്കുന്നത് എന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍. ഏതെങ്കിലും കുറ്റകൃത്യം റജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉദയം പേരൂര്‍ പോലീസിന് യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തിട്ടുണ്ടെന്നായിരുന്നു അവരുടെയും ഗവണ്മെന്റ് കൗണ്‍സിലിന്റെയും വാദം.
ശ്വേതയെ ഭര്‍ത്താവിനടുത്തേക്ക് തിരിച്ചയയ്ക്കുകയും ചെയ്തു. കേസില്‍ സംസ്ഥാന പോലീസിലെ ഉന്നതന്, ഹില്‍ പാലസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, ഉദയം പേരൂര്‍ സബ് ഇന്‍സ്പെക്ടര്‍ എന്നിവരേയും പങ്കാളികളാക്കണമെന്നും യോഗാ സെന്ററിന് നോട്ടീസ് അയയ്ക്കാനും പറഞ്ഞു. അതേസമയം യോഗാസെന്ററിനെതിരേ ആര്‍ക്കും പരാതിയില്ല.
തങ്ങള്‍ യോഗ പരിശീലിക്കാനാണ് ഇവിടെ വന്നതെന്നാണ് മിക്കവരും നല്‍കിയിരിക്കുന്ന മൊഴി. പല പല കാര്യങ്ങള്‍ക്കാണ് ആള്ക്കാര് ഇവിടെയെത്തുന്നതെന്ന് പോലീസ് പറഞ്ഞു. ചിലര്‍ മയക്കുമരുന്നില്‍ നിന്നും മോചിതരാകാനും ചിലര്‍ കൗണ്‍സിലിംഗിനും മറ്റ് ചിലര്‍ മാനസീക പ്രശ്നങ്ങളെ മറികടക്കാനുമാണെന്ന് പോലീസ് പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു യുവതിയെ മാതാപിതാക്കള്‍ ഇവിടെ ആക്കിയത്. യോഗാസെന്ററിലെ ഓരോരുത്തരേയും ഇന്‍ഫോപാര്‍ക്ക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാധാമണി പി കെ വ്യക്തിപരമായി കണ്ടെങ്കിലും മറ്റാരും പരാതി നല്‍കിയില്ല. ഇവര്‍ക്കുള്ള സുരക്ഷ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.
മിക്കവരേയും മാതാപിതാക്കള്‍ തന്നെയാണ് ഇവിടെ കൊണ്ടു വിട്ടത്. ഗുരുജി എന്നറിയപ്പെടുന്ന മനോജിനെതിരേയും ഒരു മൊഴിയും പോലീസിന് കിട്ടിയിട്ടില്ല. മനോജും ഓടിപ്പോയ യുവതിയും തമ്മില്‍ ഒരുമിച്ച് പോയിരുന്നതായിട്ടാണ് ഒരു അന്വേഷണ ഉദ്യോഗസ്ഥന് പറഞ്ഞത്. അതേസമയം കെട്ടിടത്തിന്റെ ഉടമ എല്ലാവരേയും ഒഴിപ്പിച്ചതോടെ കുറച്ച് പേര് മാത്രമാണ് ഇവിടെ അവശേഷിച്ചിട്ടുള്ളത്. അവരേയും കുടുംബത്തിലേക്ക് മടക്കി അയയ്ക്കാനുള്ള നീക്കത്തിലാണ്. സെന്ററില്‍ ഡോ: ശ്വേത സന്തോഷത്തോടെ നടക്കുന്നതിന്റെ ഒരു വീഡിയോ അടുത്തിടെ പ്രചരിച്ചിരുന്നു. താന്‍ ഹിന്ദുമതത്തിലേക്ക് തന്നെ തിരിച്ചുവന്നെന്ന് സെന്ററിനെ വിശ്വസിപ്പിച്ച് രക്ഷപ്പെടാന്‍ യുവതി കാട്ടിയ അടവായിരുന്നെന്നാണ് യുവതി പറഞ്ഞത്.
ഒരു ക്രിസ്ത്യാനിയെ വിവാഹം കഴിക്കാന്‍ തീരുമാനമെടുത്തതിനെ തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗാകേന്ദ്രത്തില്‍ തന്നെ 22 ദിവസം അനധികൃതമായി പാര്‍പ്പിച്ചതായി ഡോ: ശ്വേത കോടതിയില്‍ സത്യവാങ്മൂലം നല്കി. തനിക്കൊപ്പം 65 ഹിന്ദു സ്ത്രീകള്‍ സമാന സാഹചര്യത്തില്‍ ഉണ്ടായിരുന്നതായും പറഞ്ഞു.
താന്‍ മൊഴിയില്‍ പറഞ്ഞിരിക്കുന്നതെല്ലാം സെന്ററിലെ പ്രവര്‍ത്തകരുടെ കൈകളാല്‍ വന്ന കാര്യങ്ങളാണെന്നും യുവതി ഡിവിഷന്ബഞ്ചിന് മുമ്പാകെ നല്കിയ മൊഴിയില്‍ പറഞ്ഞിട്ടുണ്ട്. ഞെട്ടിക്കുന്നത് എന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍. ഏതെങ്കിലും കുറ്റകൃത്യം റജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉദയം പേരൂര്‍ പോലീസിന് യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തിട്ടുണ്ടെന്നായിരുന്നു അവരുടെയും ഗവണ്മെന്റ് കൗണ്‍സിലിന്റെയും വാദം.
ശ്വേതയെ ഭര്‍ത്താവിനടുത്തേക്ക് തിരിച്ചയയ്ക്കുകയും ചെയ്തു. കേസില്‍ സംസ്ഥാന പോലീസിലെ ഉന്നതന്, ഹില്‍ പാലസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, ഉദയം പേരൂര്‍ സബ് ഇന്‍സ്പെക്ടര്‍ എന്നിവരേയും പങ്കാളികളാക്കണമെന്നും യോഗാ സെന്ററിന് നോട്ടീസ് അയയ്ക്കാനും പറഞ്ഞു. അതേസമയം യോഗാസെന്ററിനെതിരേ ആര്‍ക്കും പരാതിയില്ല.
തങ്ങള്‍ യോഗ പരിശീലിക്കാനാണ് ഇവിടെ വന്നതെന്നാണ് മിക്കവരും നല്‍കിയിരിക്കുന്ന മൊഴി. പല പല കാര്യങ്ങള്‍ക്കാണ് ആള്ക്കാര് ഇവിടെയെത്തുന്നതെന്ന് പോലീസ് പറഞ്ഞു. ചിലര്‍ മയക്കുമരുന്നില്‍ നിന്നും മോചിതരാകാനും ചിലര്‍ കൗണ്‍സിലിംഗിനും മറ്റ് ചിലര്‍ മാനസീക പ്രശ്നങ്ങളെ മറികടക്കാനുമാണെന്ന് പോലീസ് പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു യുവതിയെ മാതാപിതാക്കള്‍ ഇവിടെ ആക്കിയത്. യോഗാസെന്ററിലെ ഓരോരുത്തരേയും ഇന്‍ഫോപാര്‍ക്ക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാധാമണി പി കെ വ്യക്തിപരമായി കണ്ടെങ്കിലും മറ്റാരും പരാതി നല്‍കിയില്ല. ഇവര്‍ക്കുള്ള സുരക്ഷ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.
മിക്കവരേയും മാതാപിതാക്കള്‍ തന്നെയാണ് ഇവിടെ കൊണ്ടു വിട്ടത്. ഗുരുജി എന്നറിയപ്പെടുന്ന മനോജിനെതിരേയും ഒരു മൊഴിയും പോലീസിന് കിട്ടിയിട്ടില്ല. മനോജും ഓടിപ്പോയ യുവതിയും തമ്മില്‍ ഒരുമിച്ച് പോയിരുന്നതായിട്ടാണ് ഒരു അന്വേഷണ ഉദ്യോഗസ്ഥന് പറഞ്ഞത്. അതേസമയം കെട്ടിടത്തിന്റെ ഉടമ എല്ലാവരേയും ഒഴിപ്പിച്ചതോടെ കുറച്ച് പേര് മാത്രമാണ് ഇവിടെ അവശേഷിച്ചിട്ടുള്ളത്. അവരേയും കുടുംബത്തിലേക്ക് മടക്കി അയയ്ക്കാനുള്ള നീക്കത്തിലാണ്. സെന്ററില്‍ ഡോ: ശ്വേത സന്തോഷത്തോടെ നടക്കുന്നതിന്റെ ഒരു വീഡിയോ അടുത്തിടെ പ്രചരിച്ചിരുന്നു. താന്‍ ഹിന്ദുമതത്തിലേക്ക് തന്നെ തിരിച്ചുവന്നെന്ന് സെന്ററിനെ വിശ്വസിപ്പിച്ച് രക്ഷപ്പെടാന്‍ യുവതി കാട്ടിയ അടവായിരുന്നെന്നാണ് യുവതി പറഞ്ഞത്.







Comments