
മോസ്കോ: ക്ലാസില്‍ ഇടവേളയ്ക്കിടെ അധ്യാപകനെ കഴുത്തില്‍ കുത്തിക്കൊലപ്പെടുത്തി മൃതദേഹത്തിനൊപ്പമുള്ള സെല്‍ഫി പോസ്റ്റ് ചെയ്തശേഷം വിദ്യാര്‍ഥി ജീവനൊടുക്കി. സെര്‍ജി ഡാനിലോവ്(44) എന്ന അധ്യാപകനെ കൊന്നശേഷം ആന്ന്ധ്രെ ഇമിലിയനിക്കോവ്(18) ആണ് ജീവനൊടുക്കിയത്. ലോകവ്യാപകമായി അനേകം കൗമാരക്കാരെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ച ബ്ലൂവെയ്ലിന് പിന്നാലെ പുതിയ കൊലക്കളിക്ക് അടിമപ്പെട്ടാണു വിദ്യാര്‍ഥി ക്രൂരകൃത്യം ചെയ്തതെന്നാണു റിപ്പോര്‍ട്ട്. ബ്ലൂവെയിലിന് മാതൃകയിലാണ് പുതിയ ഗെയിമും പ്രവര്‍ത്തിക്കുന്നത്.
മൂന്നു കുട്ടികളുടെ പിതാവും മുന്‍ െസെനിക ഉദ്യോഗസ്ഥനുമായ അധ്യാപകനെ പിന്നിലൂടെ എത്തിയാണ് ആന്ന്ധ്രെ വകവരുത്തിയത്. രക്തത്തില്‍ കുളിച്ചു കിടക്കുന്ന മൃതദേഹത്തോടൊപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതും മരണഗ്രൂപ്പിലാണ്. വെസ്റ്റേണ്‍ കോംപ്ലക്സ് ഓഫ് കണ്ടിന്യൂസ് എജ്യുക്കേഷന്‍ എന്ന വിദ്യാഭ്യാസ സ്ഥാപനത്തിലാണ് റഷ്യയെ നടുക്കിയ സംഭവം.
അന്‍പതു ദിവസം നീളുന്ന സാഹസിക ദൗത്യത്തിനുശേഷമായിരുന്നു ബ്ലൂവെയ്ല്‍ ഗെയിമിന്റെ ഇര ജീവനൊടുക്കുന്നത്. പുതിയ സൈലന്റ് ഹില്‍ കമ്പ്യൂട്ടര്‍ ഗെയിമിലെ വോള്‍ട്ടര്‍ സുള്ളിവാന്‍ എന്ന കഥാപാത്രമായാണ് ഇമിലിയ അറിയപ്പെട്ടിരുന്നത്. സാമൂഹികമാധ്യമത്തിലെ പ്രൊെഫെലും ഇതായിരുന്നു. മൃതദേഹത്തിനൊപ്പം ''നവംബേഴ്സ് ഡൂം'' എന്ന സംഗീതവും പോസ്റ്റ് ചെയ്തു. സംഭവം നടന്ന നവംബര്‍ ഒന്നിനെ സൂചിപ്പിച്ച് 11117 എന്നുമെഴുതി. കൊലപാതകം നേരത്തേ തന്നെ ആസൂത്രണം ചെയ്തിരുന്നെന്നാണു സൂചന.
ഈ നമ്പര്‍ മരണഗ്രൂപ്പില്‍ നേരത്തേ എഴുതിയിരുന്നു. തന്റെ ആരോഗ്യത്തെയും ഈ അധ്യാപകനെയും കുറിച്ച് പരാതി പറഞ്ഞിരുന്നു. കൊല്ലുമെന്നു വരെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍, ആരും ഇതു മുഖവിലയ്ക്കെടുത്തില്ല. കാരണം ഈ ഗ്രൂപ്പിലുളളവരെല്ലാം ആരെയെങ്കിലുമൊക്കെ കൊല്ലുമെന്നു പറയാറുണ്ട്. ഇന്റര്‍നെറ്റിലൂടെ പ്രചരിച്ച ഗെയിമാണ് ബ്ലൂ വെയ്ല് ഗെയിം അല്ലെങ്കില്‍ ബ്ലു വെയ്ല് ചലെഞ്ച്.
അഡ്മിന് അഥവാ ക്യൂറേറ്റര്‍ നല്കുന്ന 50-ദിവസത്തേക്ക് നീളുന്ന ചലെഞ്ചുകള്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കലാണ് ഗെയിം. അവസാന ചലഞ്ച് പലപ്പോഴും ആത്മഹത്യയിലേക്കാണ് നയിക്കുന്നത്. ഇന്ത്യയില്‍നിന്ന് അടക്കം നൂറിലേറെ കൗമാരക്കാര്‍ ഈ ഗെയിമിന് അടിമപ്പെട്ട് ജീവനൊടുക്കിയിട്ടുണ്ട്. റഷ്യയിലാണു ബ്ലൂവെയ്ല്‍ ഗെയിം തുടങ്ങിയത്. ബ്ലൂവെയ്ലിനെക്കാള് ക്രൂരത നിറഞ്ഞതാണു പുതിയ ഗെയിമെന്നാണു റിപ്പോര്‍ട്ട്.






