
കൊച്ചി: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന് ദിലീപ് ഉള്‍പ്പെട്ട ഗൂഢാലോചന നടന്നെന്ന കേസില്‍ കുറ്റപത്രം െവെകുന്നു. ഡി.ജി.പി. ലോക്നാഥ് ബെഹ്റയ്ക്കെതിരേ ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണിത്. ആവശ്യമായ മാറ്റംവരുത്തി നാളെ കുറ്റപത്രം സമര്‍പ്പിക്കാനാണു ശ്രമം.
പള്‍സര്‍ സുനി ജയിലില്‍നിന്നു വിളിച്ച് ഭീഷണിപ്പെടുത്തിയ വിവരങ്ങള്‍ ദിലീപ് അപ്പപ്പോള്‍ ഡി.ജി.പിയെ അറിയിച്ചിരുന്നെന്നാണു പുറത്തുവന്ന വിവരം. എന്നാല്‍, സംഭവം നടന്ന് 20 ദിവസം കഴിഞ്ഞാണു തനിക്കു ദിലീപിന്റെ പരാതി കിട്ടിയതെന്ന് ഡി.ജി.പി. ആവര്‍ത്തിക്കുന്നു. മറ്റു വാദങ്ങളൊന്നും ശരിയല്ലെന്ന് അദ്ദേഹം വീണ്ടും അന്വേഷണസംഘത്തെ അറിയിച്ചിട്ടുണ്ട്. വിചാരണ സമയത്തു പിഴവുപറ്റാതിരിക്കാനായി മൊെബെല്‍ ഫോണ്‍ വിവരങ്ങള്‍ വീണ്ടും പരിശോധിച്ച് വ്യക്തത വരുത്തിയശേഷം കുറ്റപത്രം സമര്‍പ്പിക്കാനാണു ഡി.ജി.പിയുടെ നിര്‍ദേശം. സംസ്ഥാന പോലീസ് മേധാവി തന്നെ ആരോപണവിധേയനായ സാഹചര്യത്തില്‍ കൂടുതല്‍ കരുതലോടെയാണു പോലീസ് നീക്കം. ഈയാഴ്ച തന്നെ കുറ്റപത്രം സമര്‍പ്പിക്കാനായി രാപകല്‍ ജോലിയിലാണ് അന്വേഷണസംഘം. ഈ വിഷയം കേസിലെ മര്‍മ്മപ്രധാനമായ സംഭവമായതിനാല്‍ കരുതലോടെയാണു പോലീസിന്റെ നീക്കം.
സുനി ഭീഷണിപ്പെടുത്തിയെന്നു ഡി.ജി.പിയെ അറിയിച്ചിട്ടും അന്വേഷണം ഉണ്ടായില്ലെന്നു സ്ഥാപിക്കാന്‍ ദിലീപിനു കഴിഞ്ഞാല്‍ പോലീസിനു കനത്ത തിരിച്ചടിയാകും ഉണ്ടാകുക. അന്വേഷണ ഉദ്യോഗസ്ഥരില്‍ വിശ്വാസമില്ലെന്നും അവരെ മാറ്റി പുതിയ സംഘത്തെക്കൊണ്ടോ ക്രൈംബ്രാഞ്ചിനെക്കൊണ്ടോ കേസ് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും ദിലീപ് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്കു പരാതി നല്‍കിയിരുന്നു.
സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ദിലീപിന്റെ കുടുംബം കക്ഷിചേരുമെന്നാണു വിവരം. തന്നെ ഗൂഢാലോചനയില്‍ കുടുക്കിയതാണെന്നും സിനിമ, രാഷ്ട്രീയ, മാധ്യമരംഗങ്ങളില്‍ തനിക്കു ധാരാളം ശത്രുക്കളുണ്ടെന്നുമുള്ള ദിലീപിന്റെ പരാതി അന്വേഷണ സംഘത്തിലെ ഉന്നതരെയും ഉന്നംവച്ചാണ്.
ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്, ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണി, സംവിധായകന് നാദിര്‍ഷ എന്നിവരെ സാക്ഷിപ്പട്ടികയില്നിന്നു പോലീസ് ഒഴിവാക്കും. ഇവര്‍ പ്രതികളോ പ്രോസിക്യൂഷന് ഭാഗം സാക്ഷികളോ ആവില്ല. സംഭവം നടന്നശേഷം മാത്രമാണിവര്‍ വിവരം അറിഞ്ഞതെന്നു ബോധ്യപ്പെട്ടിരുന്നു. മറിച്ചാണെന്നു സ്ഥാപിക്കാന്‍ കഴിയുന്ന തെളിവൊന്നും ലഭിച്ചുമില്ല.
കുറ്റപത്രത്തില്‍ മൂവരെയും സാക്ഷിയാക്കിയശേഷം വിചാരണവേളയില്‍ ഒഴിവാക്കാനും ആലോചിച്ചിരുന്നു. ഇവരെ സാക്ഷിയാക്കിയാലും പ്രയോജനമുണ്ടാവില്ലെന്ന ഉപദേശത്തെ തുടര്‍ന്നാണ് ഒഴിവാക്കിയത്. നാദിര്‍ഷയെ പ്രബലസാക്ഷിയാക്കാന് ശക്തമായ നീക്കമാണു പോലീസ് നടത്തിയത്. തുടര്‍ന്നാണു തന്നെയും കുടുംബാംഗങ്ങളെയും പോലീസ് വിളിച്ചുവരുത്തി നിര്‍ബന്ധിക്കുകയാണെന്നു കാട്ടി നാദിര്‍ഷയും തൊട്ടുപിന്നാലെ കാവ്യയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. രണ്ടുപേര്‍ക്കെതിരേയും തെളിവില്ലെന്നും അറസ്റ്റ് ചെയ്യാന്‍ ഉദ്ദേശമില്ലെന്നുമാണു പോലീസ് െഹെക്കോടതിയെ അറിയിച്ചത്. അപ്പുണ്ണിയെ വിശദമായി ചോദ്യം ചെയ്തെങ്കിലും തെളിവൊന്നും ലഭിച്ചിരുന്നില്ല.






