സേലം: പോലീസിനെതിരെ ആരോപണവുമായി ഹാദിയ. ആറു മാസം വീട്ടുതടങ്കലില്‍ കഴിഞ്ഞപ്പോള്‍ തന്നെ കാണാന്‍ അനുമതി ലഭിച്ചവരെല്ലാം സനാതന ധര്‍മ്മത്തിലേക്ക് മടങ്ങിവരണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ തനിക്ക് സംരക്ഷണം നല്‍കാന്‍ നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ തൊഴുകൈയോടെ നില്‍ക്കുകയും താന്‍ കാര്യം പറയുമ്പോള്‍ തന്നോട് വെറുപ്പ് കാണിക്കുകയുമാണ് ചെയ്തതെന്നും ഹാദിയ ആരോപിച്ചു.
വീട്ടില്‍ സന്ദര്‍ശിക്കാനെത്തിയ ദേശീയ മനുഷ്യാവകാശ കമ്മീഷനോട് തന്റെ ദുരവസ്ഥ പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ മാതാപിതാക്കളോട് അങ്ങനെയുണ്ടോ എന്ന് അന്വേഷിച്ച് ശേഷം മടങ്ങിപ്പോകുകയായിരുന്നെന്നും ഹാദിയ പറഞ്ഞു. തന്റെ ഒരു കാലിലെ മന്ത് മറ്റേ കാലിലേക്ക് മാറ്റിയെന്ന് പറഞ്ഞ ജാമിദ ടീച്ചര്‍ക്ക് താന്‍ കാലുയര്‍ത്തി കാട്ടിക്കൊടുത്തുവെന്ന് ഹാദിയ പറഞ്ഞു. രണ്ട് വര്‍ഷത്തെ നിയമ പോരാട്ടത്തിന് ശേഷമാണ് തനിക്ക് നീതി കിട്ടിയതെന്നും ഹാദിയ കൂട്ടിച്ചേര്‍ത്തു.
രണ്ട് വര്‍ഷം നീണ്ട നിയമപോരാട്ടത്തില്‍ എടുത്തു പറയേണ്ട കാലഘട്ടം വിവാഹം റദ്ദാക്കി തന്നെ മാതാപിതാക്കള്‍ക്കൊപ്പം അയച്ചു. എല്ലാ കാര്യങ്ങളും താന്‍ സുപ്രീം കോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അത് വേണ്ടവിധം ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. ആരെയും കുറ്റപ്പെടുത്താനില്ല. ഞാനിപ്പോള്‍ രക്ഷപെട്ട അവസ്ഥയിലാണ്. നാളെ ഇതു പോലൊരു അവസ്ഥ മറ്റാര്‍ക്കും ഉണ്ടാകരുതെന്നും ഹാദിയ കൂട്ടിച്ചേര്‍ത്തു.






