
തിരുവനന്തപുരം: മുന്‍ സംസ്ഥാനമന്ത്രി ഗള്‍ഫ് യാത്രയ്ക്കിടെ ഒരു രാത്രി, സുഹൃത്തായ പാകിസ്താനി യുവതിയുമായി ചെലവഴിച്ചതു വിവാദമാകുന്നു. ഈ സന്ദര്‍ശനത്തില്‍ ദുരൂഹത ആരോപിച്ച് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. യു.ഡി.എഫ്.
മന്ത്രിസഭയില്‍ ഒരു ഘടകകക്ഷിയുടെ പ്രതിനിധിയായിരുന്ന ഇദ്ദേഹത്തിന്റെയും സുഹൃത്തിന്റെയും നീക്കങ്ങള്‍ ഇന്റലിജന്‍സ് ബ്യൂറോയുടെ കര്‍ശനനിരീക്ഷണത്തിലാണ്. ഗള്‍ഫ് യാത്രയ്ക്കിടെ ദുബായിലാണ് പാകിസ്താനി യുവതിയുമായുള്ള രാത്രികാല കൂടിക്കാഴ്ച നടന്നത്.
പാകിസ്താനി സുഹൃത്തുമായുള്ള ബന്ധത്തിന്റെ വിശദാംശങ്ങള്‍ ഇന്റലിജന്‍സ് ബ്യൂറോ ഇദ്ദേഹത്തോട് ആരാഞ്ഞതായാണ് വിവരം. നേരത്തെയുള്ള ധാരണ പ്രകാരമാണോ കൂടിക്കാഴ്ച നടന്നത്, ഇവര്‍ക്കിടയില്‍ സൗഹൃദം മാത്രമേയുള്ളോ, ഇടനിലക്കാരായി ഏതെങ്കിലും ദല്ലാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ, സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധങ്ങള്‍ തീരെ വഷളായിരിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ നീക്കം. ഇന്നലെയും ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം അതിര്‍ത്തിയില്‍ വഷളായിരിക്കുകയാണ്.
അതിര്‍ത്തിയില്‍ ഇന്ത്യയുടെ ഭാഗത്തെ ജനവാസകേന്ദ്രങ്ങളെ ലക്ഷ്യമിട്ടു പാകിസ്താന് നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് ജമ്മു-കശ്മീരിലെ പൂഞ്ച് ജില്ലയില്‍ പാക്െസെന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ കൊല്ലപ്പെട്ടത് കഴിഞ്ഞ ദിവസമായിരുന്നു.
അഞ്ച് െസെനികര്‍ അടക്കം ഏഴുപേര്‍ക്കു പരുക്കേറ്റു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതോടെ പാകിസ്താന്റെ െഹെക്കമ്മിഷണര് സൊെഹെല്‍ മഹമ്മൂദ് ഉടന്‍ ഇന്ത്യയില്‍ മടങ്ങിയെത്തില്ല. പാക് വാണിജ്യമന്ത്രി പര്‍വേസ് മാലിക്കിന്റെ ഇന്ത്യാ സന്ദര്‍ശനവും റദ്ദാക്കി.






