
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരിക്കു ജയിലില്‍ യുവതിയുമായി കൂടിക്കാഴ്ചയ്ക്കു വഴിവിട്ടു സൗകര്യം ചെയ്തതായി ആരോപണം. ജയിലില്‍ സന്ദര്‍ശകര്‍ക്കു പ്രവേശനമില്ലാത്ത ഭാഗത്തു കൂത്തുപറമ്പ് സ്വദേശിയായ യുവതിയുമായി മണിക്കൂറുകള്‍ സ്വതന്ത്രമായി ഇടപെടാന്‍ ആകാശിന് അവസരം നല്‍കിയെന്നാണ് ആരോപണം.
ഷുെഹെബ് വധക്കേസിലെ പ്രതികള്‍ക്കു കണ്ണൂര്‍ സ്പെഷല്‍ സബ് ജയിലില്‍ സര്വസ്വാതന്ത്ര്യവുമാണ് അധികൃതര്‍ നല്കുന്നതെന്നു ചൂണ്ടിക്കാട്ടി കെ. സുധാകരന് ജയില്‍ ഡി.ജി.പിക്കു പരാതി നല്കി. യുവതിയുമായി സ്വതന്ത്രമായി ഇടപെടാനും സ്വകാര്യസംഭാഷണം നടത്താനും ആകാശിനു ജയില്‍ അധികാരികള്‍ സാഹചര്യമൊരുക്കിയതായും പരാതിയില്‍ പറയുന്നു. ഷുെഹെബ് വധക്കേസ് പ്രതികളുടെ സെല്‍ പൂട്ടാറില്ലെന്നും സുധാകരന് ആരോപിച്ചു. ''മൂന്നു ദിവസമായി പല തവണ കാമുകിക്ക് ആകാശുമായി കൂടിക്കാഴ്ചയ്ക്ക് അവസരം നല്കി. മൂന്നു ദിവസത്തിനുള്ളില്‍ 12 മണിക്കൂര്‍ യുവതി ആകാശിനെ സന്ദര്‍ശിച്ചു.
മാര്‍ച്ച് ഒന്പതിനു യുവതി രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ ആകാശിനൊപ്പം ജയിലില്‍ ചെലവഴിച്ചു. മാര്‍ച്ച് 13നും രാവിലെ 10 മുതല്‍ ഒരു മണിവരെ യുവതി ജയിലിലുണ്ടായിരുന്നു. ഒരു മണിക്കു പുറത്തുപോയശേഷം 2.30നു വീണ്ടുമെത്തി െവെകിട്ട് 4.30 വരെ ജയിലില്‍ തുടര്‍ന്നു. മാര്‍ച്ച് 16നെത്തിയ യുവതി രാവിലെ 10 മുതല്‍ ഒരു മണിവരെയും പിന്നീട് പുറത്തുപോയി 2.30 നു തിരിച്ചെത്തി െവെകിട്ട് അഞ്ചുവരെയും ആകാശിനൊപ്പം ചെലവഴിച്ചു. ആകാശ് തില്ലങ്കരി ജയില്‍ അധികാരിയെപ്പോലെയാണ് പെരുമാറുന്നത്.
സി.പി.എം. തടവുകാര്‍ക്കു ചട്ടംമറികടന്നു നല്കുന്ന സഹായങ്ങളെക്കുറിച്ചുള്ള തെളിവുകള്‍ െകെയിലുണ്ട്''- പരാതിയില്‍ സുധാകരന് വ്യക്തമാക്കി. ഷുെഹെബ് കൊല്ലപ്പെട്ട കേസിലെ സി.ബി.ഐ. അന്വേഷണം എതിര്‍ത്തുള്ള ഹര്‍ജിയില്‍ അന്തിമവാദം മധ്യവേനലവധി കഴിഞ്ഞുള്ള ആദ്യത്തെ ആഴ്ചയില്‍ കേള്‍ക്കുമെന്നു െഹെക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു. കേസ് സി.ബി.ഐ. അന്വേഷിക്കണമെന്ന െഹെക്കോടതി സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരേ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലാണ് െഹെക്കോടതിയുടെ പരിഗണനയിലുള്ളത്.






