
തിരുവനന്തപുരം: ആര്‍സിസിയില്‍ ചികിത്സയ്ക്കിടെ മരിച്ച ഒരു കുട്ടിക്കും എച്ച്ഐവി ബാധിച്ചിരുന്നുവെന്ന് സ്ഥിരീകരണം. രോഗബാധ തിരുവനന്തപുരം റീജിയണല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സ്ഥിരീകരിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എച്ച്ഐവി ബാധിച്ച പത്താം €ാസുകാരനായ ആണ്‍കുട്ടി കഴിഞ്ഞ മാര്‍ച്ച് 26 നാണ് മരിച്ചത്. കുട്ടിയോടു തന്നെ എച്ച്ഐവി ബാധിച്ച കാര്യം ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തിയിരുന്നുവെന്നും ആദ്യ ഘട്ടത്തില്‍ ചികിത്സയ്ക്കായി എല്ലാ സൗകര്യവും ആര്‍സിസി ഒരുക്കിരുന്നു. പിന്നാലെ ആര്‍സിസിയില്‍ നിന്നും രക്തം സ്വീകരിച്ച പെണ്‍കുട്ടി എച്ച്ഐവി ബാധയെ തുടര്‍ന്ന് മരണം സംഭവിച്ചത് വിവാദമായതോടെ ഇവരെ തിരിച്ചയയ്ക്കുകയായിരുന്നു എന്നാണ് വിവരം.
അ;േസമയം ആര്‍സിസിയില്‍ നിന്ന് മാത്രമല്ല കുട്ടി രക്തം സ്വീകരിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വാദം. എന്നാല്‍ ആര്‍സിസിയുടെ വാദം തെറ്റാണെന്ന് കുട്ടിയുടെ പിതാവ് തുറന്നടിച്ചു.
രക്താബുര്‍ദത്തിന് ചികിത്സ തേടി ആര്സിസിയിലെത്തുകയും രക്തസ്വീകരണത്തിലുടെ എച്ച്ഐവി ബാധിക്കുകയും ചെയ്ത ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ ഒന്‍പതുകാരി ഈ മാസം ആദ്യമാണ് മരിച്ചത്. പിന്നാലെ കുട്ടിക്ക് എച്ച്ഐവി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രക്തം നല്കിയ 48 പേരെയും വീണ്ടും വിളിച്ചു വരുത്തി പരിശോധിച്ചിരുന്നു. ഇതിലൊരാള്‍ക്ക് എച്ച്ഐവി സ്ഥിരീകരിച്ചിരുന്നതായുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.
അതേസമയം, ഇവരുടെ കുടുംബത്തിന് ചികിത്സാ കാലയളവില്‍ തീര്‍ത്തും അവഗണനയാണ് ആശുപത്രിയില്‍ നിന്ന് ലഭിച്ചിരുന്നതെന്നും ഒറ്റപ്പെടുത്തിയെന്നും ആരോപണം ഉയര്‍ന്നു. കുട്ടിയുടെ രോഗവിവരം മറച്ചുവെച്ച് ആര്‍സിസിയി ജീവനക്കാര്‍ രണ്ടാഴ്ചയോളം മാനസികമായി പീഡിപ്പിച്ചുവെന്നും മരണം സംഭവിച്ച ഒന്‍പതു വയസുകാരിയുടെ അമ്മ ആരോപിച്ചു. കുട്ടിയുടെ രക്തത്തുള്ളി കിടക്കവിരിയില്‍ വീണപ്പോള്‍ തന്നെക്കൊണ്ട് കഴുകിക്കുകയും, വസ്ത്രങ്ങള്‍ പ്രത്യേകം കവറിലാക്കുകയും ചെയ്തുവെന്നും കുട്ടിയുടെ മാതാവ് വ്യക്തമാക്കുന്നു. മറ്റുള്ളവര്‍ക്ക് ആഹാരം നല്‍കുന്നത് പോലും രോഗവിവരം മറച്ചുവെച്ചുകൊണ്ട് ജീവനക്കാര്‍ വിലക്കുകയായിരുന്നു.






