
നിപ െവെറസ് ബാധിച്ചു മരണത്തോടു മല്ലിട്ടപ്പോഴും ലിനി പിഞ്ചുമക്കളെയും കുടുംബത്തേയും കുറിച്ചോര്‍ത്ത് എഴുതിയ കത്ത് സാമൂഹികമാധ്യമങ്ങളില്‍ െവെറലായി. മക്കളെപ്പോലും ഒരുനോക്കു കാണാനാകാതെയാണ് ലിനി വിടവാങ്ങിയത്. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ മരണവുമായി മല്ലിടവെ ഭര്‍ത്താവ് സജീഷിനെഴുതിയത് എന്ന പേരില്‍ സാമൂഹികമാധ്യങ്ങളില്‍ പ്രചരിക്കുന്ന കത്താണ് മലയാളിയുടെ ഹൃദയത്തിലിടം പിടിക്കുന്നത്.
''സജീഷേട്ടാ, ആം ഓള്‍മോസ്റ്റ് ഓണ്‍ ദ് വേ. നിങ്ങളെ കാണാന്‍ പറ്റുമെന്നു തോന്നുന്നില്ല. സോറി...
നമ്മുടെ മക്കളെ നന്നായി നോക്കണേ...
പാവം കുഞ്ചു. അവനെയൊന്ന് ഗള്‍ഫില്‍കൊണ്ടുപോകണം...
നമ്മുടെ അച്ഛനെ പോലെ തനിച്ചാവരുത്, പ്ലീസ്...
വിത്ത് ലോട്ട്സ് ഓഫ് ലവ്''
എന്നാണ് ലിനി അവസാനമായി കുറിച്ചത്.
ആതുരശുശ്രൂഷയ്ക്കിടെ ജീവന് ബലിയര്‍പ്പിക്കേണ്ടിവന്ന ''മാലാഖ''യ്ക്ക് അവസാനമായി വീടണയാതെയായിരുന്നു അന്ത്യയാത്ര. നിപ െവെറല്‍ പനി ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെ രോഗം പിടിപെട്ടു മരിച്ച നഴ്സ് ലിനിയുടെ മൃതദേഹമാണു വീട്ടിലെത്തിക്കുകപോലും ചെയ്യാതെ കോഴിക്കോട് മാവൂര്‍ റോഡിലെ െവെദ്യുതശ്മശാനത്തില് സംസ്കരിക്കേണ്ടിവന്നത്. ഭര്‍ത്താവിനെയും അടുത്തബന്ധുക്കളെയും മാത്രമാണു മൃതദേഹം കാണാന്‍ അനുവദിച്ചത്. അമ്മയെ അവസാനമായി ഒരുനോക്കുകാണാന്‍ മക്കള്‍ക്കും അവസരം ലഭിച്ചില്ല. മാരകമായ നിപ െവെറസ് പടരാനുള്ള സാധ്യത കണക്കിലെടുത്താണ് വീട്ടുകാരുടെ സമ്മതത്തോടെ, ലിനിയുടെ മൃതദേഹം ആരോഗ്യവകുപ്പുതന്നെ ഏറ്റെടുത്തു സംസ്കരിച്ചത്.
പേരാമ്പ്ര താലൂക്കാശുപത്രിയിലെ താല്‍ക്കാലിക നഴ്സായിരുന്നു പെരുവണ്ണാമൂഴി ചെമ്പനോട സ്വദേശിയായ ലിനി. താല്ക്കാലികമെങ്കിലും, ഏറെ ആഗ്രഹിച്ചു ലഭിച്ച ജോലിയില്‍ പ്രവേശിച്ച് ഏഴുമാസമായപ്പോഴാണു വിധി ലിനിയുടെ ജീവന് കവര്‍ന്നത്. നിപ െവെറല്‍ പനി ബാധിച്ചു മരിച്ച ചങ്ങരോത്ത് പന്തിരിക്കര സൂപ്പിക്കാട് വളച്ചുകെട്ടി മൂസയുടെ മക്കളായ സാബിത്തിനെയും സ്വാലിഹിനെയും പേരാമ്പ്ര ആശുപത്രിയില്‍ ശുശ്രൂഷിച്ചിരുന്നതു ലിനിയാണ്.
അതിനുശേഷമാണു ലിനിക്കു രോഗലക്ഷണങ്ങള്‍ കണ്ടത്. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ, ഇന്നലെ പുലര്‍ച്ചെയാണു ലിനി മരണത്തിനു കീഴടങ്ങിയത്. മൃതദേഹം വിട്ടുനല്‍കണമെങ്കില്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്നപ്രകാരം സംസ്കാരം നടത്തണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് കോഴിക്കോട്ടുതന്നെ സംസ്കരിക്കാന്‍ വീട്ടുകാര്‍ അനുമതി നല്കി. നിപ ബാധിച്ചു മരിച്ച സഹോദരങ്ങളുടെ സംസ്കാരച്ചടങ്ങില്‍ പങ്കെടുത്ത ഒരു യുവാവും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പനിക്കു ചികിത്സയിലാണ്.
കൃത്യനിര്‍വഹണത്തിനിടെ മരിച്ച നഴ്സിന്റെ കുടുംബത്തിനു സര്‍ക്കാര്‍ ഇതുവരെ സഹായം പ്രഖ്യാപിച്ചിട്ടില്ല. പനി നിയന്ത്രിക്കാനാണു സര്‍ക്കാര്‍ ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്ന് ഇതിനെക്കുറിച്ചു മന്ത്രി കെ.കെ. െശെലജ പറഞ്ഞു.






