
തിരുവനന്തപുരം: കേരളത്തെ മുഴുവന്‍ ആശങ്കയിലാഴ്ത്തിയ നിപാ വൈറസ് ഭീതിയില്‍ നിന്നും കോഴിക്കോടും മലപ്പുറവും പതിയെ മോചിതമാകുന്നു. കഴിഞ്ഞ ദിവസം നല്കിയ 18 സാമ്പിളുകളുടെ ഫലം നെഗറ്റീവായി. ആശങ്ക ഒഴിയുകയാണെന്ന് വ്യക്തമാക്കിയ ആരോഗ്യവകുപ്പ് ജാഗ്രത തുടരാന്‍ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. നിപാ വൈറസ് ബാധയുണ്ടായ രണ്ടു പേരുടെ ആരോഗ്യനില പഴയ രീതിയിലേക്ക് എത്തി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ടുപേരെ രോഗം മാറിയതിനെ തുടര്‍ന്ന് കേന്ദ്ര സംഘത്തിന്റെ അനുമതിയോടെ വിട്ടയയ്ക്കും.
ഓസ്ട്രേലിയയില്‍ നിന്നുേെത്തിയ മരുന്ന് ഉപയോഗിക്കാനുള്ള പരിശീലനം കേന്ദ്ര സംഘം ആശുപത്രികള്‍ക്ക് നല്‍കിയിരുന്നു. ഇനി രോഗം പടരാനുള്ള സാധ്യത വിരളമാണെങ്കിലും ജാഗ്രത തുടരും. സാമൂഹികമാധ്യമങ്ങളിലും മറ്റുമായി ഇതുസംബന്ധിച്ചു വ്യാജപ്രചാരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്നും സര്‍വകക്ഷിയോഗശേഷം നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. രോഗലക്ഷണം കാട്ടിയതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ ഇരിക്കുന്നവരുടെ വീട്ടില്‍ സപ്ളൈക്കോയുടെ സൗജന്യ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തു. അരി ഉള്‍പ്പെടെയുള്ള സാധനങ്ങളാണ് എത്തിക്കുന്നത്. കോഴിക്കോട് 2400 കുടുംബങ്ങള്‍ക്കും, മലപ്പുറത്ത് 150 കുടുംബങ്ങള്‍ക്കുമാണ് നിത്യോപയോഗ സാധനങ്ങളുടെ കിറ്റ് വിതരണം.
നിപ െവെറസ് ബാധയെത്തുടര്‍ന്നു ചികിത്സയില്‍ കഴിഞ്ഞവരുടെ മുഴുവന്‍ചെലവും സര്‍ക്കാര്‍ തിരികെ നല്കുമെന്നു മുഖ്യമന്ത്രി നേരത്തേ പ്രഖ്യാപിച്ചിരുന്നു. നിപ ബാധയുമായി ബന്ധപ്പെട്ടു കോഴിക്കോടും മലപ്പുറത്തുമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും ജാഗ്രതയും ഈമാസം അവസാനംവരെ തുടരുമെന്ന് ആരോഗ്യമന്ത്രി കെ.കെ. െശെലജ അറിയിച്ചു. മുഖത്ത് ധരിക്കുന്ന മാസ്കിനും മറ്റും പല കടകളിലും വില കൂട്ടിയിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരം കടകള്‍ക്കെതിരെ നടപടിയെടുക്കും. 12 വരെ സ്കൂളുകള്‍ തുറക്കില്ല. ഈമാസം കഴിയുന്നതുവരെ പരസ്യമായ ഒത്തുകൂടലുകള്‍ ഒഴിവാക്കണമെന്നു ജില്ലാ ഭരണകൂടവും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.






