
തിരുവനന്തപുരം: റോഡിലേക്കു തള്ളിവീഴ്ത്തിയ യുവാവ് വാഹനമിടിച്ചു മരിച്ച സംഭവത്തില്‍ ജീവനുവേണ്ടി പിടയുകയായിരുന്ന സനല്‍കുമാറുമായി പോലീസ് കയറിയ ആംബുലന്‍സ് പാഞ്ഞത് പോലീസ് സ്റ്റേഷനിലേക്ക്. പിന്നീട് പന്തിയല്ലെന്നുതോന്നി മെഡിക്കല്‍ കോളേജിലേക്കു പോകുന്നതിനിടെ മരണവും സംഭവിച്ചു.
തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സനല്‍കുമാറിനു പരിക്കേല്‍ക്കുന്നത്. വേഗത്തില്‍ വരികയായിരുന്ന കാറിനു മുന്നിലേക്ക് സനല്‍കുമാറിനെ പിടിച്ചുതള്ളിയിട്ട ശേഷം ഡിവൈ.എസ്.പി. ബി.ഹരികുമാര്‍ അവിടെനിന്നു രക്ഷപ്പെടാനാണ് നോക്കിയത്. ഗുരുതരമായി പരിക്കേറ്റു കിടന്ന സനല്‍കുമാറിനെ ആശുപത്രിയില്‍ എത്തിക്കുന്നതിന് പകരം സ്റ്റേഷനിലേക്ക് കൊണ്ടുപോയ ശേഷം കാര്യങ്ങള്‍ കൈവിട്ടു പോകുന്നതായി കണ്ടെത്തിയതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നാട്ടുകാര്‍ നെയ്യാറ്റിന്‍കര പോലീസിനെ അറിയിച്ചതിനെത്തുടര്‍ന്നാണ് എസ്.ഐ. എസ്.സന്തോഷ്കുമാര്‍ എത്തിയത്. ഇതിനു ശേഷമാണ് ആംബുലന്‍സ് വരുത്തിയത്. ആംബുലന്‍സില്‍ കയറ്റിയ ശേഷം ആശുപത്രിയിലേക്കു കൊണ്ടുപോകാനാണ് എസ്.ഐ. നിര്‍ദേശിച്ചത്. എന്നാല്‍, പോലീസുകാര്‍ സനല്‍കുമാറുമായി പോലീസ് സ്റ്റേഷനിലേക്കാണ് പോയത്. ഈ സമയമത്രയും മരണത്തോടു മല്ലിടുകയായിരുന്നു ആംബുലന്‍സില്‍ സനല്‍കുമാര്‍. വാരിയെല്ലിനും കൈയ്ക്കും പൊട്ടലേറ്റ സനല്‍കുമാറിനെ സ്റ്റേഷനു മുന്നില്‍ ആംബുലന്‍സില്‍ കിടത്തുന്നതു പന്തിയല്ലെന്നു കണ്ടാണ് പിന്നീട് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തിച്ചത്.
അവിടെയെത്തുമ്പോഴേക്കും സനല്‍കുമാറിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാകുകയായിരുന്നു. സനല്‍കുമാറിനെ കണ്ടമാത്രയില്‍ എത്രയുംപെട്ടെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കാനാണ് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. പിന്നീടാണ് സനല്‍കുമാറുമായി ആംബുലന്‍സ് മെഡിക്കല്‍ കോളേജിലേക്കു പാഞ്ഞത്. മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തിലെത്തിക്കുമ്പോള്‍ സനല്‍കുമാര്‍ മരിച്ചിരുന്നു. അതേസമയം സസ്പെന്‍ഷനിലായ ഹരികുമാര്‍ അഴിമതിക്കാരനാണെന്നു രഹസ്യാന്വേഷണ വിഭാഗം സര്‍ക്കാരിനും ആഭ്യന്തരവകുപ്പിനും പലവട്ടം റിപ്പോര്‍ട്ട് നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.
ജില്ലയിലെ ഒരു ഉന്നത സി.പി.എം. നേതാവിന്റെ ശിപാര്‍ശയിലാണു നെയ്യാറ്റിന്‍കരയില്‍ നിയമിച്ചതെന്നു സൂചന. ഹരികുമാര്‍ പാറശാല എസ്.ഐയായിരിക്കെ, ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ഒരു സ്ത്രീയുമായി ബന്ധമുണ്ടെന്നും അവരുടെ വീട്ടില്‍ നിത്യസന്ദര്‍ശകനാണെന്നും പരാതിയുണ്ടായി. ഇതു ശരിവയ്ക്കുന്ന റിപ്പോര്‍ട്ടാണു പാറശാല സി.ഐ. റൂറല്‍ എസ്.പിക്കു സമര്‍പ്പിച്ചത്. അതോടെ പാറശാലയില്‍നിന്നു മാറ്റി. ഹരികുമാര്‍ ഫോര്‍ട്ട് സി.ഐയായിരിക്കെ കുപ്രസിദ്ധ മോഷ്ടാവ് ഉണ്ണിയെ 10 ലക്ഷം രൂപ െകെപ്പറ്റി സെല്ലില്‍നിന്ന് ഇറക്കിവിട്ടു.
വിവാദമായതോടെ സസ്പെന്‍ഷനിലായി.വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രിയായിരിക്കെ കുപ്രസിദ്ധ ഗുണ്ട ഗുണ്ടുകാട് സാബു വടിവാളുമായി വേദിക്കരികിലെത്തിയ സുരക്ഷാവീഴ്ചയുടെ പേരിലും സസ്പെന്‍ഷനിലായി. ഒരു കൊല്ലത്തിനു ശേഷം ആലുവ സി.ഐയായി സര്‍വീസില്‍ തിരിച്ചെത്തി. ഡിെവെ.എസ്.പിയായി സ്ഥാനക്കയറ്റം കിട്ടിയതിനു ശേഷമാണു രാഷ്ട്രീയ പിന്തുണയോടെ ഇഷ്ടപ്പെട്ട തട്ടകത്തിലേക്ക് എത്തിയത്. മണല്‍ വ്യാപാരിയില്‍നിന്ന് ഒരു ലക്ഷം രൂപ െകെക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ സഹിതം ഹരികുമാറിനെതിരെ കെ.കെ.സി. നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന് വിജിലന്‍സിന് പരാതിനല്‍കിയിരുന്നു.
വിജിലന്‍സ് അന്വേഷണം ഇഴഞ്ഞതോടെ െഹെക്കോടതിയില്‍ പരാതിയെത്തി. നടപടിയെടുക്കാന്‍ െഹെക്കോടതി നിര്‍ദേശിച്ചിരിക്കെയാണു പുതിയ കുരുക്കില്‍പ്പെട്ടത്.പോലീസിലെ ഒരേ ബാച്ചുകാരനായ പൂവാര്‍ കോസ്റ്റല്‍ സി.ഐ: കെ.ജെ. ജോണ്‍സനെ ഡി.ജി.പിക്കു വ്യാജ റിപ്പോര്‍ട്ട് നല്കി സസ്പെന്‍ഡ് ചെയ്യിച്ചെന്ന ആരോപണം വിവാദമാണ്. കഴിഞ്ഞ ഓഗസ്റ്റില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരുന്ന പൂവാര്‍ കോസ്റ്റല്‍ സ്റ്റേഷന്റെ ചുമതല ജോണ്‍സനായിരുന്നു. ഉദ്ഘാടനത്തിനു 10 ദിവസം മുമ്പ് ജോണ്‍സന്റെ മാതാവ് രോഗബാധിതയായി വയനാട് ആശുപത്രിയിലായി. ഡിെവെ.എസ്.പി. ഹരികുമാറിനോട് അവധി ആവശ്യപ്പെട്ടതിനു ശേഷം അദ്ദേഹം നാട്ടിലേക്കു പോയി.
എന്നാല്‍, അനധികൃതമായി ജോലിക്കു വരുന്നില്ലെന്നു റിപ്പോര്‍ട്ട് നല്കി സസ്പെന്ഷനിലാക്കിയെന്നാണ് ആരോപണം. ജോണ്സന് ഇപ്പോഴും സസ്പെന്‍ഷനിലാണ്. നേരത്തേ ജോണ്സണ് വലിയതുറ എസ്.ഐയായിരുന്നപ്പോള്‍ ഹരികുമാര്‍ ഫോര്‍ട്ട് സി.ഐയായിരുന്നു. അന്ന് ഒരു കുപ്രസിദ്ധ മോഷ്ടാവിനെ ജോണ്സണ് പിടികൂടി. ഇയാളെ വിടാന്‍ ഹരികുമാര്‍ പലതവണ ആവശ്യപ്പെട്ടിട്ടും ജോണ്സണ് വിസമ്മതിച്ചു. അന്നത്തെ ശത്രുതയാണ് ഇപ്പോള്‍ വ്യാജ റിപ്പോര്‍ട്ട് നല്കാന് കാരണമെന്നാണു പോലീസിലെ സംസാരം.
കൊടങ്ങാവിളയിലെ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ ഹരികുമാര്‍ പതിവുസന്ദര്ശകനാണെന്നു നാട്ടുകാര്‍ പറയുന്നു. ആദ്യം കീഴുദ്യോഗസ്ഥരെ നിയോഗിച്ച് ''റൂട്ട്'' €ിയറാക്കും. ഈ വീടിന്റെ പരിസരത്തു നില്‍ക്കുന്നവരെ വിരട്ടിയോടിക്കും. തുടര്‍ന്നു സ്വകാര്യ വാഹനത്തിലാണു വരികയെന്നും നാട്ടുകാര്‍ വ്യക്തമാക്കി. ഡിവൈ.എസ്.പി. ഉള്‍പ്പെട്ട സംഭവമായതിനാല്‍ പോലീസുകാര്‍ സനല്‍കുമാറിന്റെ ജീവന് രക്ഷിക്കുന്ന കാര്യത്തില്‍ അലംഭാവം കാണിച്ചെന്നാണ് നാട്ടുകാരുടെ ആക്ഷേപം.






