
കള്ളോളം നല്ലൊരു വസ്തു ഈ ഭൂവില്‍ ഇല്ലെന്നാണ് കുടിയന്മാരുടെ വെയ്പ്പ്. സന്തോഷത്തിനും സങ്കടത്തിനും അതിനെ ആശ്രയിക്കുന്നവരും ഏറെ. എന്നാല്‍ പിന്നെ കള്ള് തന്നെ കുടിച്ചാല്‍ പോരേയെന്ന് നിലമ്പൂരിലെ എക്സൈസ്. നല്ല മീന്‍കറിയും കപ്പയും ഉച്ചയൂണ് വരെ ചില ഷാപ്പുകള്‍ വില്‍പ്പന നടത്തുണ്ടെന്നിരിക്കെ കള്ളുഷാപ്പുകളിൽ ഭക്ഷ്യവസ്തുക്കൾ വിൽക്കാൻ അനുവാദമില്ലെന്ന് ഒരു വിവരാവകാശ രേഖയില്‍ ഇവര്‍ പറഞ്ഞു.
വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് നിലമ്പൂർ എക്സൈസ് അധികൃതർ നൽകിയ മറുപടിയിലാണ് കള്ളിനൊപ്പം മറ്റ് ഭക്ഷ്യ വിഭവങ്ങള്‍ ഈ സര്‍ക്കിള്‍ പരിധിയിലെ ഷാപ്പുകളില്‍ വില്‍പ്പന നടത്തുന്നില്ലെന്ന് എക്സൈസ് അറിയിച്ചിരിക്കുന്നത്. സർക്കിൾ പരിധിയിലെ ഷാപ്പുകളിൽ ഭക്ഷണവിൽപന നടക്കുന്നില്ലെന്നാണ് ചോദ്യത്തിന് അധികൃതരുടെ മറുപടി. കേരളത്തിലുടനീളം ഷാപ്പുകളിൽ കപ്പയും മീൻകറിയും കടല്‍-കായല്‍ വിഭവങ്ങള്‍ വിൽക്കുന്നുണ്ട്. കള്ളുകുടിക്കാന്‍ എത്തുന്നവര്‍ കള്ളിനൊപ്പം ഭക്ഷണം ഒപ്പം കഴിക്കുന്നതും ഭക്ഷണം കഴിക്കാനായി മാത്രം ഷാപ്പില് കയറുന്നവരും കേരളത്തില്‍ കുറവല്ല. പാഴ്സലായി ഭക്ഷണവും കള്ളും മിക്ക ഷാപ്പുകളും അനുവദിക്കുകയും ചെയ്യുന്നുണ്ട്.
നിലമ്പൂർ എക്സൈസ് സർക്കിളിലും ഭൂരിഭാഗം ഷാപ്പുകളിലും ഭക്ഷണവിൽപന നടക്കുന്നുണ്ട് എന്നിരിക്കിക്കെ തന്നെയാണ് എക്സൈസിന്റെ ഇൗ വ്യത്യസ്ത മറുപടി. കള്ളിനൊപ്പം ‘ടച്ചിങ്സ്’ വിൽക്കാൻപോലും അനുവാദമില്ലാത്തിടത്താണ് ഷാപ്പുകളിൽ വിഭവസമൃദ്ധമായ ഭക്ഷണം നൽകുന്നത്. ഭക്ഷണവിൽപനയ്ക്ക് ഭക്ഷ്യ സുരക്ഷ, വാണിജ്യനികുതി വകുപ്പുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും അനുമതി വേണം.
ഉപയോഗിക്കുന്ന വെള്ളം 3 മാസത്തിലൊരിക്കൽ പരിശോധിച്ച് സർട്ടിഫിക്കറ്റ് വാങ്ങണം. ജിവനക്കാർക്ക് ആരോഗ്യ വകുപ്പിന്റ ഹെൽത്ത് കാർഡ് വേണം തുടങ്ങി നിബന്ധനകൾ വേറെയുമുണ്ട്. എന്നാൽ കള്ളുഷാപ്പുകളിൽ ഇതൊന്നും പാലിക്കുന്നില്ല. ചിലയിടങ്ങളിൽ കരിമീൻ, താറാവ് ഇറച്ചി തുടങ്ങിയ വിഭവങ്ങളുടെ ബോർഡ് പ്രദർശിപ്പിച്ചിട്ടുണ്ട്. സ്കൂൾ, കോളജ് വിദ്യാർഥികൾവരെയാണ് ഭക്ഷ്യവിഭവങ്ങളുടെ രുചി ആസ്വദിക്കാൻ ഷാപ്പുകളില്‍ എത്തുന്നത്. ക്ലാസിൽ കള്ള് പാഴ്സലായി കൊണ്ടുവന്ന ഹൈസ്കൂൾ വിദ്യാർഥിയെ അധ്യാപകർ പിടികൂടിയത് ഈയിടെയാണ്,






