
മുംബൈ: 2008 നവംബര്‍ 26, കാതടിപ്പിക്കുന്ന വെടിയൊച്ചകള്‍ കേട്ട് മുംബൈയും രാജ്യവും വിറങ്ങലിച്ചു. ജനങ്ങള്‍ തിങ്ങിക്കൂടുന്ന പ്രമുഖ ഇടങ്ങളെല്ലാം ഭീകരര്‍ കൈയേറിയിരുന്നു. ജീവനു വേണ്ടിയുള്ള നിലവിളികളും തലങ്ങും വിലങ്ങും വെടിയൊച്ചകളും നിലച്ചപ്പോള്‍ ഇന്ത്യ ജീവനോടെ പിടിച്ചത് ഒരേയൊരു ഭീകരനായ അജ്മല്‍ കസബിനെയായിരുന്നു. മുംബൈ ഭീകരാക്രമണത്തില്‍ പിടിയിലായ കസബിനെ തൂക്കിലേറ്റാന്‍ വിധി വന്നതിനു പിന്നാലെ തൂക്കിലേറ്റാന്‍ മുംബൈ ആര്‍തര്‍ റോഡ് ജയിലില്‍ നിന്ന് യര്‍വാദ ജയിലിലെത്തിച്ചത് അതീവ രഹസ്യമായാണ്.
പത്തു വര്‍ഷങ്ങള്‍ക്കു ശേഷം അതീവ പരഹസ്യ പദ്ധതി പോലീസ് വെളിപ്പെടുത്തിയിരിക്കുകയാണ്. കോഡ് ഭാഷകള്‍ മാത്രം ഉപയോഗിച്ച് ഫോഴ്സ് വണ്‍ കമാന്‍ഡോ സംഘമാണ് കസബിനെ യര്‍വാദ ജയിലെത്തിച്ചത്. മുംബൈ-പൂണെ എക്സ്പ്രസ് വേയിലുടെ കസബിനെ യര്‍വാദ ജയിലില്‍ എത്തിച്ചപ്പോള്‍ 'പാഴ്സല്‍ റീച്ച്ഡ് ഫോക്സ' എന്ന കോഡിലുടെയാണ് എത്തിച്ചുവെന്ന വിവരം കൈമാറിയത്.
2021 നവം 20 നായിരുന്നു കസബിനെ ജയിലിലെത്തിച്ചത്. കസബിനെ തൂക്കിലേറ്റാന്‍ കൊണ്ടുവന്നതും കൃത്യം പൂര്‍ത്തിയാകുന്നതുവരെ ഉപയോഗിച്ചത് ഏഴു കോഡ് വാക്കുകള്‍ മാത്രമാണ്. അന്നത്തെ മഹാരാഷ്ട്ര ആഭ്യന്തരമരന്തി ആര്.ആര്. പാട്ടീലിനും ഏതാനും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും മാത്രമായിരുന്നു രഹസ്യ നീക്കം അറിയാമായിരുന്നത്.
കസബിനെ ഇരുത്തിയ വാഹനത്തിനൊപ്പം പോലീസിന്റെ അത്യാധുനിക ആയുധങ്ങള്‍ വഹിക്കുന്ന ഫോഴ്സ് വണ്‍ കമാന്‍ഡോ സംഘവുമുണ്ടായിരുന്നു. ആര്‍തര്‍ റോഡ് ജയിലിലെ സെല്ലില്‍ നിന്നും ഇറക്കി പോലീസ് വാഹനത്തില്‍ കയറ്റുന്ന സമയത്ത് കസബ് മുഖംമൂടി ധരിച്ച നിലയിലായിരുന്നു. രണ്ട് ഹാന്‍ഡ് സെറ്റുകള്‍ ഒഴികെ എല്ലാ ഉദ്യോഗസ്ഥരുടെയും മൊശെബലുകള് ഓഫ് ചെയ്ത് ഒരു ബാഗിനുള്ളിലാണ് പ്രത്യേകം സൂക്ഷിച്ചത്. മൂന്നു മണിക്കൂര്‍ നീണ്ട യാത്രയ്ക്കൊടുവില്‍ വെളുപ്പിന് മൂന്നു മണിക്കാണ് യര്‍വാദ ജയില്‍ അധികൃതര്‍ക്ക് കസബിനെ തൂക്കിലേറ്റാന്‍ കൈമാറുന്നത്.






