
ആലപ്പുഴ: പൊതുവേദികളിൽ സിപിഎമ്മിന് എതിരെയുള്ള അധിക്ഷേപം നിർത്തണമെന്ന് ജി. സുധാകരന് പാർട്ടിയുടെ താക്കീത്. പൊതുവേദികളിലെ അധിക്ഷേപം തുടർന്നാൽ ക്രമസമാധാന പ്രശ്നമാകുമെന്ന് പാർട്ടി ജില്ലാ സെക്രട്ടറി ആർ. നാസർ മുന്നറിയിപ്പ് നൽകി. ജി സുധാകരൻ സമീപനം മാറ്റണമെന്നും. രാഷ്ട്രീയ വിരോധം തീർക്കേണ്ടത് ഇങ്ങനെയല്ല എന്നും പറയുന്ന ജില്ലാ സെക്രട്ടറി ഇത്തരത്തിലുള്ള കടന്നാക്രമണം തുടരുകയാണെങ്കിൽ പ്രതികരിക്കേണ്ടിവരുമെന്നും പറഞ്ഞു.
നീർക്കുന്നം സ്കൂളിൽ സിപിഎം നേതാക്കളും സുധാകരനും തമ്മിൽ നേർക്കു നേർ ഏറ്റുമുട്ടിയിരുന്നു. ഇതിനു പിന്നാലെ സുധാകരനും കോൺഗ്രസും പാർട്ടിക്കെതിരെ പരസ്യ വിമർശനവുമായി രംഗത്തുവന്നിരുന്നു. ക്ഷമിക്കുന്നതിന് അതിരുണ്ടെന്നും പരിധി വിട്ടാൽ ജനങ്ങൾ കൈകാര്യം ചെയ്യുമെന്നും സുധാകരൻ പറഞ്ഞിരുന്നു. അതേസമയം സുധാകരനെതിരെയുള്ള നീക്കങ്ങൾ പാർട്ടിക്കാർ പോലും അംഗീകരിക്കില്ല എന്നായിരു കെ.സി വേണുഗോപാൽ അഭിപ്രായപ്പെട്ടത്.
സുധാകരന്റെ നാവിൽ ആണിയടിക്കണമെന്നായിരുന്നു സിപിഐഎം അമ്പലപ്പുഴ ഏരിയ സെക്രട്ടറി ശ്യാംജി പറഞ്ഞത്. സുധാകരന്‍ പിരിച്ച കോടികളുടെ കണക്ക് നാട്ടിലെ കൊച്ചുകുട്ടികള്‍ക്ക് വരെ അറിയാമെന്നും അതിനു മറുപടി പറയാതെ സുധാകരൻ മാറിനിൽക്കുകയാണെന്നും ഏരിയ സെക്രട്ടറി വിമർശിച്ചിരുന്നു.






