
ന്യൂഡല്‍ഹി: നിശബ്ദനായ പ്രധാനമന്ത്രിയെന്ന് നാട്ടുകാര്‍ വിളിച്ചേക്കാമെങ്കിലും താന്‍ രാജ്യത്തെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാന്‍ ഭയന്നിരുന്നില്ലെന്ന് മൂന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. റഫാല്‍ കരാര്‍ ഉള്‍പ്പെടെ തുടര്‍ച്ചയായി ആരോപണങ്ങള്‍ക്ക് നടുവിലും താന്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് തുറന്ന് പ്രതികരിക്കാത്ത പ്രധാനമന്ത്രി മോഡിക്കെതിരേയായിരുന്നു മന് മോഹന്‍സിംഗ് ഒളിയമ്പ് എയ്തത്.
തന്നെ 'നിശബ്ദന്‍' എന്ന് പ്രചരിപ്പിക്കുന്നതിനെ അനീതിയായി കരുതുന്ന മന്മോഹന് പ്രധാനമന്ത്രി മാധ്യമങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്നും പറഞ്ഞു. താന്‍ പതിവായി മാധ്യമങ്ങളെ നേരിട്ടിരുന്നു എന്നും അത് വിദേശയാത്രകള്‍ കഴിഞ്ഞ് മടങ്ങിയെത്തുമ്പോള്‍ പോലും വാര്‍ത്താസമ്മേളനം നടത്തിയിരുന്നതായി അദ്ദേഹം പറഞ്ഞു. തന്റെ ചേഞ്ചിംഗ് ഇന്ത്യ എന്ന പുസ്തക പ്രകാശന ചടങ്ങിലാണ് മുന്‍ പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
താന്പ്രധാനമന്ത്രിയായിരുന്ന യുപിഎ സര്‍ക്കാരിന്റെ കാലത്തെ വികസനവും വളര്‍ച്ചയുമാണ് ചേഞ്ചിംഗ് ഇന്ത്യയില്‍ മന്മോഹന് ചിത്രീകരിച്ചിരിക്കുന്നത്. 2014 ല്‍ അധികാരമേറ്റ ശേഷം നരേന്ദ്രമോഡി ഒരു തവണ പോലും വാര്‍ത്താസമ്മേളനത്തില്‍ പങ്കടുത്തിട്ടില്ല. ഇത് മൂലം രാഷ്ട്രീയ എതിരാളികളില്‍ നിന്നും വലിയ എതിര്‍പ്പാണ് അദ്ദേഹത്തിന് നേരിടേണ്ടി വരുന്നത്. മോഡി വാര്‍ത്താസമ്മേളനത്തിന് തയ്യാറായാല്‍ അദ്ദേഹം ചോദ്യശരങ്ങള്‍ കൊണ്ട് എടുത്തെറിയപ്പെടുമെന്ന് അടുത്തിടെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും പരിഹസിച്ചിരുന്നു.
അടുത്തിടെ രാജസ്ഥാന്, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ അധികാരമേറ്റ കോണ്‍ഗ്രസ് സര്‍ക്കാര്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളിയ നടപടിയെ മന്മോഹന് അഭിനന്ദിച്ചു. പുതിയതായി അധികാരമേറ്റ മുഖ്യമന്ത്രിമാര്‍ അങ്ങിനെ ചെയ്യാനുണ്ടായ സാഹചര്യം തങ്ങള്‍ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ പ്രതിജ്ഞാബദ്ധം ആയതുകൊണ്ടാണെന്നും പറഞ്ഞു.
തന്റെ ജീവിതത്തിലെ സിംഹഭാഗവും രാജ്യത്തെ സേവിക്കാനാണ് ചെലവഴിച്ചതെന്നും ജീവിതം വലിയ സാഹസവും ധീരകൃത്യവുമാണ് എന്നതിനാല്‍ ഖേദമില്ലെന്നും പറഞ്ഞു. തന്നോട് ഈ രാജ്യം കാട്ടിയ ദയാവായ്പ് ഒരിക്കലും മടക്കിക്കൊടുക്കാന്‍ കഴിയാത്ത കടം തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.






