
ലഖ്നൗ: ഹനുമാന്റെ സമുദായം ഏതെന്ന കാര്യത്തില്‍ രാഷ്ട്രീയ നേതാക്കള്‍ക്കിടയില്‍ ഊര്‍ജിതമായ ഗവേഷണം തുടരുകയാണ്. ഹനുമാന് ജാട്ട് സമുദായംഗമായിരുന്നുവെന്നാണ് ഉത്തര്‍പ്രദേശ് മതകാര്യമന്ത്രി ലക്ഷ്മി നാരായണ്‍ ചൗധരിയുടെ കണ്ടെത്തല്‍. ഒരാള്‍ ഒരു പ്രതിസന്ധിയില്പെട്ടാല് അക്കാര്യമെന്താണെന്നോ വ്യക്തിയാരാണെന്നോ നോക്കാതെ സഹായിക്കാനുള്ള മനസ്സ് ജാട്ട് സമുദായത്തിനു മാത്രമേ ഉള്ളുവെന്നാണ് മന്ത്രി ഇതിനു നല്കുന്ന വിശദീകരണം.
സീതയെ രാവണന് തട്ടിക്കൊണ്ടുപോയപ്പോള്‍ ശ്രീരാമന്റെ സഹായത്തിന് അടിയന്തരമായി എത്തിയത് ഹനുമാന് ആയിരുന്നു. ഹനുമാന്റെ ഈ സ്വഭാവം ജാട്ട് സമുദായത്തിന്റെതുമായ ഏറെ സാമ്യമുള്ളതാണെന്നും അദ്ദേഹം പറയുന്നു. സനാതന ധര്‍മ്മത്തില്‍ വിശ്വസിക്കുന്ന ആര്‍ക്കും ഹനുമാനെ ആരാധിക്കാം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൃത്യമായ വിശദീകരണം നല്കിക്കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് ബി.ജെ.പി എം.എല്‍.സി മുക്കല്‍ നവാബ് ഹനുമാന് മുസ്ലീം ആയിരുന്നുവെന്ന് കണ്ടെത്തിയത്. ഹനുമാന്റെ പേരിനോട് സാമ്യമുള്ളതാണ് മുസ്ലീം സമൂഹത്തിലെ പലരുടേയും പേരുകള്‍. റഹ്മാന്, റംസാന്, ഫര്മാന്, സീഷന്‍, കുര്‍ബാന്‍ എന്നിങ്ങനെ ഏതുമാകട്ടെ അത് ഇസ്ലാമില്‍ മാത്രമേ കാണൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
നേരത്തെ രാജസ്ഥാനിലെ അല്‍വാറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെ ഹനുമാന് ദളിതനായിരുന്നുവെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വെളിപ്പെടുത്തല്‍. ഹനുമാന് വനവാസിയും പുറന്തള്ളപ്പെട്ടവനും പിന്നോക്കകാരനുമായിരുന്നു. ഇന്ത്യയിലെ എല്ലാവരേയും ഒന്നിപ്പിക്കാന്‍ പ്രയത്നിച്ചയാളാണ് ബജ്രംഗ് ബാലി.
എന്നാല്‍ യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തിനെതിരെ അന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തിയിരുന്നു. മറ്റ് ദൈവങ്ങളുടെ ജാതി കൂടി വെളിപ്പെടുത്താന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നായിരുന്നു അഖിലേഷിന്റെ ആവശ്യം.






