
കൊച്ചി: ആദ്യഭാര്യ രശ്മിയെ കൊലപ്പെടുത്തിയെന്ന കേസില്‍ ബിജു രാധാകൃഷ്ണനെയും മാതാവ് രാജമ്മാളിനെയും തെളിവുകളുടെ അഭാവത്തില്‍ െഹെക്കോടതി വെറുതെവിട്ടു. സോളാര്‍കേസിലെ മുഖ്യപ്രതി സരിത എസ്. നായരുടെ പങ്കാളിയും സോളാര്‍കേസിലെ പ്രതിയുമാണു ബിജു രാധാകൃഷ്ണന്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈം ബ്രാഞ്ചും കേസ് അന്വേഷിച്ചപ്പോള്‍ ബിജു കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.
രശ്മിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ 2014 ജനുവരിയില്‍ കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ബിജു രാധാകൃഷ്ണനു ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. സ്ത്രീധനത്തിനുവേണ്ടി രശ്മിയെ പീഡിപ്പിച്ചെന്ന കുറ്റത്തിനു രാജമ്മാളിന് മൂന്നുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയുമായിരുന്നു ശിക്ഷ. കൊലപാതകം, തെളിവുനശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളായിരുന്നു ബിജുവിനുമേല്‍ ചുമത്തിയിരുന്നത്. 2006 ഫെബ്രുവരി മൂന്നിനാണ് കൊട്ടാരക്കരയിലെ ബിജുവിന്റെ വീട്ടിലെ കുളിമുറിയില്‍ രശ്മിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. രശ്മിക്കു മദ്യം നല്കി അബോധാവസ്ഥയിലാക്കിയശേഷം വലിച്ചിഴച്ചു കുളിമുറിയിലെത്തിച്ചു ബിജു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്.
തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷ അനുഭവിക്കവേ ബിജു സെഷന്‍സ് കോടതി വിധിക്കെതിരേ െഹെക്കോടതിയില്‍ അപ്പീല്‍ നല്കി. അപ്പീലില്‍ തനിക്കു നേരിട്ട് ഹാജരായി വാദം നടത്താന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് ജയില്‍ സൂപ്രണ്ട് മുഖേന െഹെക്കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ബിജുവിന്റെ അപേക്ഷ െഹെക്കോടതി അനുവദിച്ചതോടെ കേസില്‍ നേരിട്ടു ഹാജരായി ബിജു രാധാകൃഷ്ണന് തന്റെ വാദങ്ങള്‍ കോടതി മുമ്പാകെ ബോധിപ്പിച്ചു. തുടര്‍ന്നാണു െഹെക്കോടതി ബിജുവിനെയും മാതാവിനെയും വെറുതെ വിട്ടുകൊണ്ട് ഉത്തരവിട്ടത്.
ബിജു രാധാകൃഷ്ണനെ വെറുതെവിട്ട െഹെക്കോടതി വിധിയില്‍ കൂടുതല്‍ പ്രതികരിക്കാതെ കൊല്ലപ്പെട്ട രശ്മിയുടെ പിതാവ് കൊല്ലം രാമന്‍കുളങ്ങര വനിതാ ഐ.ടി.ഐയ്ക്കു സമീപം പൊയിലക്കട വീട്ടില്‍ പരമേശ്വരന്‍പിള്ള. എല്ലാം െദെവം കാണുന്നുണ്ടെന്നും വിധിയില്‍ സര്‍ക്കാരും കോടതിയും തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ കൂടുതലൊന്നും പ്രതികരിക്കാനില്ലെന്നും പരമേശ്വരന്‍പിള്ള പറഞ്ഞു. 2006 ഫെബ്രുവരി നാലിനാണ് ആദ്യഭാര്യയായിരുന്ന രശ്മിയെ മരിച്ചനിലയില്‍ ബിജു രാധാകൃഷ്ണന്റെ കൊട്ടാരക്കര കുളക്കടയിലുള്ള വീട്ടില്‍ കണ്ടെത്തിയത്.
ക്രൈം ബ്രാഞ്ച് ഡിെവെ.എസ്.പി: സി.ജി. സുരേഷ്കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് രശ്മിയുടെ മരണം കൊലപാതകമാണെന്നു കണ്ടെത്തിയത്. 2013 ജൂണ്‍ 16ന് കോയമ്പത്തൂരില്‍നിന്നാണ് ക്രൈംബ്രാഞ്ച് സംഘം ബിജുവിനെ പിടികൂടിയത്. കേസിലെ മുഖ്യപ്രതിയായ ബിജു രാധാകൃഷ്ണന് ജീവപര്യന്തം തടവും മാതാവ് രാജമ്മാളിന് മൂന്നു വര്‍ഷം കഠിനതടവുമാണ് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി അശോക് മേനോന് വിധിച്ചത്. ഇതിന് പുറമെ വിവിധ വകുപ്പുകളിലായി ഒന്‍പത് വര്‍ഷം കഠിനതടവും 2,01,000 രൂപ പിഴ അടയ്ക്കാനും ഉത്തരവിട്ടു.
തികച്ചും ആസൂത്രിതവും നിന്ദ്യവുമായ കൊലപാതകമാണ് ഒന്നാംപ്രതി നടത്തിയതെന്ന് കോടതി നിരീക്ഷിക്കുകയും എന്നാല്‍ കേസ് അപൂര്‍വങ്ങളില്‍ അത്യപൂര്‍വമായി കണക്കാക്കാനാവില്ലെന്നും അതുകൊണ്ടാണ് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കാതെ ജീവപര്യന്തം തടവ് വിധിച്ചതെന്നും വിധിയില്‍ പറഞ്ഞിരുന്നു. ബിജുവിന്റെ കൂട്ടാളിയായിരുന്ന സോളാര്‍ കേസിലെ വിവാദനായിക സരിത എസ്. നായരെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന് സാക്ഷിയായെത്തിയ ക്രൈംവാരിക പത്രാധിപര്‍ ടി.പി. നന്ദകുമാര്‍ വിചാരണ കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും ഇത് അനുവദിച്ചിരുന്നില്ല.






