
കൊച്ചി : മരടിലെ അപാര്ട്ടുമെന്റുകള് പൊളിക്കണമെന്ന ഉത്തരവ് കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതോടെ ഇനിയെന്തു ചെയ്യണമെന്നറിയാതെ അപാര്‍ട്ട്മെന്റ് നിവാസികള്‍. നിയമപരമായി ഏതറ്റം വരെ പോകുമെന്നും പൊളിക്കണമെന്നാണ് അന്തിമവിധിയെങ്കില്‍ പൊളിക്കട്ടെ എന്നുമാണ് ഫഌറ്റ് നിവാസികളുടെ ആദ്യപ്രതികരണം.
ബാങ്ക് വായ്പയെടുത്താണ് അപ്പാര്‍ട്ട്മെന്റ് വാങ്ങിയത്. ഇനി വായ്പയുടെ മാസത്തവണ അടയ്ക്കണോ എന്നു പോലും തിട്ടമില്ലാത്ത സാഹചര്യമാണെന്നും പേരു വെളിപ്പെടുത്താല്‍ താല്പര്യപ്പെടാത്ത ഒരു ഫ്ളാറ്റ് ഉടമ പറയുന്നു. ബില്‍ഡര്‍മാര്‍ തങ്ങളെ െകെയൊഴിയുകയാണെന്ന് ഫഌറ്റ് ഉടമകള്‍ പറയുന്നു. അപ്പാര്‍ട്ട്മെന്റുകള്‍ തീരസംരക്ഷണ നിയമത്തിന്റെ ഊരാക്കുടുക്കിലാണെന്നും കോടതിയില്‍ കേസുള്ളതാണെന്നുപോലും അറിയാതെയാണ് ഫഌറ്റുകള്‍ വാങ്ങിയതെന്നും പലതും മറച്ചുവച്ചാണ് ഫഌറ്റുകള്‍ വാങ്ങിപ്പിച്ചതെന്നും ഫഌറ്റ് ഉടമകള്‍ ആരോപിക്കുന്നു.
ആല്‍ഫ വെഞ്ചേഴ്സ്, ഹോളിഫെയ്ത് ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സ്, ഗോള്‍ഡന്‍ കായലോരം, ജെയ്ന്‍ ഹൗസിങ്, എന്നിവ പൊളിച്ചുനീക്കാനാണ് കോടതി ഉത്തരവ്. ഹോളിഡേ ഹെറിറ്റേജ് ഫഌറ്റ് സമുച്ചയത്തിന്റെ െപെലിങ് ജോലികളേ പൂര്‍ത്തിയായിട്ടുള്ളൂ.
നാലു ബില്‍ഡര്‍മാര്‍ നല്കിയ ഹര്‍ജികളാണ് കഴിഞ്ഞ വ്യാഴാഴ്ച സുപ്രീം കോടതി തള്ളിയത്. ഇനി അപ്പാര്‍ട്ട്മെന്റ് കേസുമായി മുന്നോട്ടുപോകണോയെന്ന് വിവിധ തലങ്ങളില്‍ ചര്‍ച്ച നടത്തുകയാണ് ഇവര്‍. നിര്‍മിച്ച അപ്പാര്‍ട്ട്മെന്റുകള്‍ക്ക് അനുമതി ലഭിച്ചിരുന്നുവെന്നും അവയെല്ലാം തന്നെ വിറ്റുപോയതാണെന്നും ആല്‍ഫാ വെന്‍ഞ്ചേഴ്സ് ബില്‍ഡിങ് ഉടമ പോള്‍ രാജ് പറഞ്ഞു. തീര സംരക്ഷണ നിയമപ്രകാരമാണെങ്കില്‍ ഈ ഫഌറ്റുകള്‍ പൊളിച്ചാല്‍ അവിടെത്തന്നെ വീണ്ടും വിശാലമായി ഫഌറ്റുകള്‍ നിര്‍മിക്കാന്‍ കഴിയുമെന്നൂം പോള്‍ രാജ് പറയുന്നു. എന്നാല്‍, അത് എത്രമാത്രം പ്രായോഗികമാണെന്നു സര്‍ക്കാരും കോടതിയും പരിശോധിക്കണമെന്നൂം അദ്ദേഹം പറഞ്ഞു. മറ്റ് ബില്‍ഡിങ് ഉടമകള്‍ പ്രതികരിക്കാന്‍ തയാറായില്ല.
നിലവില്‍ അപാര്‍ട്ട്മെന്റുകള്‍ നിലനില്‍ക്കുന്നയിടം സി.ആര്.െസഡ്-2 ല്‍ വരുന്നതാണ്. ഇപ്പോഴുള്ളതിനേക്കാള്‍ സൗകര്യത്തോടെ പുതിയ അപാര്‍ട്ട്മെന്റ് ഇവിടെ പണിയാന്‍ കഴിയുകയും ചെയ്യും. മരട് പഞ്ചായത്തായിരുന്നപ്പോള്‍ അനുമതി ലഭിച്ച് നിര്‍മാണം നടത്തിയതാണ് ഫഌറ്റുകള്‍. മരടിലെ രണ്ടായിരത്തോളം വരുന്ന നിര്‍മാണങ്ങള്‍ ചട്ടം ലംഘിച്ചാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
ഒന്നോ രണ്ടോ അല്ലെങ്കില്‍ ഡസന്‍ പേര്ക്കുപാളിച്ച പറ്റാമെങ്കിലും രണ്ടായിരത്തോളം പേര്ക്കുപിഴവുകള് സംഭവിച്ചാല്‍ അതു പരിശോധിക്കേണ്ടതാണെന്ന് പോള്‍ രാജ് പറഞ്ഞു. നഗരസഭയാകുന്നതിനു മുമ്പ് മരട് പഞ്ചായത്തായിരുന്നു. പിന്നീട് മുനിസിപ്പാലിറ്റിയായി മാറുകയായിരുന്നു. അനുമതിയില്ലാതെ ഇവിടെ കെട്ടിട നിര്‍മാണം നടന്നുവെന്ന് ആരോപിക്കുമ്പോള്‍ നഗരസഭ അല്ലെങ്കില്‍ മുന്‍ പഞ്ചായത്ത് അധികാരികള്‍ക്ക് പിഴവുകള്‍ സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നാണ് അപാര്‍ട്ട്മെന്റ് ഉടമകളുടെയും ആവശ്യം.
മരടിലെ നാലു ഫഌറ്റുകള്‍ ഉടന്‍ പൊളിക്കില്ലെന്നു മന്ത്രി എ.സി. മൊയ്തീന്. ഫഌറ്റിലെ 350 കുടുംബങ്ങളെ സംരക്ഷിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. പൊളിച്ചാല്‍ പരിസ്ഥിതി പ്രത്യാഘാതമുണ്ടാകുമെന്നും ചെെന്നെ ഐ.ഐ.ടി. സംഘത്തിന്റെ റിപ്പോര്‍ട്ടിനുശേഷമാകും തുടര്‍ നടപടിയെന്നും മന്ത്രി പറഞ്ഞു. മരടില്‍ അനധികൃതമായി നിര്‍മിച്ച ഫഌറ്റുകള്‍ പൊളിച്ചുനീക്കണമെന്ന വിധിക്കെതിരെ നല്കിയ പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളിയ പശ്ചാത്തലത്തിലാണു മന്ത്രിയുടെ പ്രതികരണം.






