
ന്യൂഡല്‍ഹി: മുന്‍ ധനമന്ത്രി പി ചിദംബരത്തിന് പിന്നാലെ ഡി കെ ശിവകുമാര്‍ കൂടി അറസ്റ്റിലായതോടെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി രാഷ്ട്രീയ വൈരം തീര്‍ക്കുന്നു എന്ന ആക്ഷേപം ശക്തമാക്കി പ്രതിപക്ഷം. ബിജെപി വിരുദ്ധ ചേരിയിലുള്ള നേതാക്കളെയും അവരുമായി ബന്ധപ്പെട്ട വ്യക്തികളെയും കേസില്‍ പിടികൂടാന്‍ കേന്ദ്ര ഏജന്‍സികള്‍ വെമ്പല്‍ കൊള്ളുന്നതും സമാന രീതിയിലുള്ള അഴിമതിക്കേസില്‍ കുടുങ്ങി ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നവരുടെ പേരിലുള്ള കേസുകള്‍ മുക്കുകയും ചെയ്യുന്നതായിട്ടാണ് പ്രധാനമായും ഉയരുന്ന ആരോപണം.
മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ രണ്ടു ദിവസം കൂടി നില്‍ക്കേ ചിദംബരത്തെ അദ്ദേഹത്തിന്റെ വീടിന്റെ മതില് വരെ ചാടിക്കടന്നായിരുന്നു സിബിഐ അറസ്റ്റ് ചെയ്തത്. എന്നാല്‍ സമാന രീതിയിലുള്ള കേസില്‍ പെട്ടിരിക്കുന്ന ബംഗാളിലെ ബിജെപി നേതാവ് മുകള്‍ റോയിക്കും ആസാം നേതാവ് ഹിമാനന്ദ ബിശ്വാസ് ശര്‍മ്മയ്ക്കും എതിരേയുള്ള കേസിനെക്കുറിച്ചും സിബിഐ മിണ്ടാത്തത് അവര്‍ ബിജെപിയില്‍ ചേക്കേറിയത് കൊണ്ടാണെന്നാണ് ആരോപണം. കോണ്‍ഗ്രസുകാര്‍ ആയിരുന്നപ്പോള്‍ അഴിമതിക്കേസില്‍ പെട്ട ഇരുവരും ബിജെപിയിലേക്ക് മാറിയതാണ് ഈ കേസുകള്‍ വിട്ടുകളയാന്‍ കാരണമെന്നാണ് ആരോപണം.
ബംഗാളിലെ ബിജെപിയുടെ വലിയ നേതാവ് മുകുള്‍ റോയി ശാരദാ ചിട്ടി തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ടയാളാണ്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് ആയിരുന്ന കാലത്തായിരുന്നു ഈ തട്ടിപ്പ് കേസ് ഉയര്‍ന്നു വന്നത്. കേസുമായി ബന്ധപ്പെട്ട് മുകുള്‍റോയിയെ സിബിഐ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ 2017 ല്‍ മുകുള്‍ റോയി ബിജെപിയില്‍ ചേര്‍ന്ന ശേഷം കേസ് സിബിഐ യുടെ റഡാറില്‍ നിന്നും അദ്ദേഹം തെന്നിമാറിയത് ഇപ്പോഴും അത്ഭുതമാണെന്നാണ് ആരോപണം. തൃണമൂല്‍ ആയിരിക്കുമ്പോഴായിരുന്നു ഇദ്ദേഹം ആരോപണം നേരിടുന്നത്. നാരദ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനില്‍ കുടുങ്ങിയ തൃണമൂല്‍ നേതാക്കളില്‍ ഒരാളായിരുന്നു മുകുള്ദേവും.
ആസാമിലെ ഉപ മുഖ്യമന്ത്രിയായിരുന്ന ഹിമാനന്ദ ബിശ്വ ശര്‍മ്മയാണ് ബിജെപിയിലേക്ക് ചേക്കേറി സിബിഐ അന്വേഷണത്തില്‍ നിന്നും രക്ഷപ്പെട്ട മറ്റൊരാള്‍. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അദ്ദേഹം 2015 ലായിരുന്നു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയത്. 2014 ല്‍ ശാരദാതട്ടിപ്പ് കേസില്‍ തന്നെയായിരുന്നു ഹിമാനന്ദ ബിശ്വാസ് ശര്‍മ്മ കേസില്‍ പെടുന്നത്. ശാരദാ കമ്പനി ആസാമില്‍ നടപ്പാക്കാന്‍ സഹായം വാഗ്ദാനം ചെയ്ത് 20 ലക്ഷം വാങ്ങിയെന്നായിരുന്നു കേസ്. സിബിഐ ഇദ്ദേഹത്തിന്റെ വീടും ഓഫീസും റെയ്ഡും നടത്തി. എന്നാല്‍ ബിജെപിയില്‍ ചേര്‍ന്നതോടെ എല്ലാം അവസാനിച്ചു.
കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പയും അനേകം തവണ അഴിമതിക്കേസില്‍ പെട്ടയാളാണ്. 2010 ല്‍ ഭുമിയിടപാടില്‍ ആരോപണം നേരിട്ട ഒരു കേസ് സിബിഐ അന്വേഷണത്തിനിടയില്‍ തന്നെ അവസാനിപ്പിച്ചിരുന്നു. 2010 ല്‍ യദ്യൂരപ്പയ്ക്കെതിരേ ഉയര്‍ന്നു വന്ന കേസ് 2013 ല്‍ കേസ് സിബിഐ യ്ക്ക് കൈമാറിയെങ്കിലും സിദ്ധരാമയ്യ നയിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് 2018 ലെ കര്‍ണാടക അസംബ്ളി തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് സാങ്കേതിക തടസ്സം മൂലം കേസ് മുമ്പോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്ന് സിബിഐ അറിയിച്ചു. തൊട്ടു പിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ യെദ്യുരപ്പയ്ക്കും അദ്ദേഹത്തിന്റെ കുടുംബക്കാര്‍ക്കും അനുയായികള്‍ക്കുമായി ഏഴു സീറ്റുകളായിരുന്നു ബിജെപി നല്‍കിയത്.
2011 ല്‍ ഖനനാനുമതിയുമായി ബന്ധപ്പെട്ട കേസില്‍ മന്ത്രിസ്ഥാനം രാജിവെയ്ക്കേണ്ടി വന്ന സ്ഥിതി വരെ ഉണ്ടായി. യെദ്യൂരപ്പയുടെ ഉടമസ്ഥതയിലുള്ള ട്രസ്റ്റ് ഖനന കമ്പനിയില്‍ നിന്നും 10 കോടി കൈപ്പറ്റിയെന്ന ആരോപണത്തില്‍ കര്‍ണാടക ലോകായുക്ത കേസെടുക്കാന്‍ ഉത്തരവിട്ടു. പിന്നീട് ഈ കേസില്‍ 2016 ല്‍ യെദ്യൂരപ്പയെ സിബിഐ കോടതി കുറ്റവിമുക്തനാക്കി. ബല്ലാരിയിലെ റെഡ്ഡി സഹോദരന്മാര് വാര്‍ത്തയില്‍ നിറഞ്ഞു നിന്ന കേസില്‍ 16,500 കോടിയുടെ അഴിമതി കേസ് വന്‍ വാര്‍ത്തയായപ്പോള്‍ ബിജെപി റെഡ്ഡി കുടുംബത്തില്‍ നിന്നും അകന്ന് നില്ക്കുക പോലും ചെയ്തു.
മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ രണ്ടു ദിവസം കൂടി നില്‍ക്കേ ചിദംബരത്തെ അദ്ദേഹത്തിന്റെ വീടിന്റെ മതില് വരെ ചാടിക്കടന്നായിരുന്നു സിബിഐ അറസ്റ്റ് ചെയ്തത്. എന്നാല്‍ സമാന രീതിയിലുള്ള കേസില്‍ പെട്ടിരിക്കുന്ന ബംഗാളിലെ ബിജെപി നേതാവ് മുകള്‍ റോയിക്കും ആസാം നേതാവ് ഹിമാനന്ദ ബിശ്വാസ് ശര്‍മ്മയ്ക്കും എതിരേയുള്ള കേസിനെക്കുറിച്ചും സിബിഐ മിണ്ടാത്തത് അവര്‍ ബിജെപിയില്‍ ചേക്കേറിയത് കൊണ്ടാണെന്നാണ് ആരോപണം. കോണ്‍ഗ്രസുകാര്‍ ആയിരുന്നപ്പോള്‍ അഴിമതിക്കേസില്‍ പെട്ട ഇരുവരും ബിജെപിയിലേക്ക് മാറിയതാണ് ഈ കേസുകള്‍ വിട്ടുകളയാന്‍ കാരണമെന്നാണ് ആരോപണം.
ബംഗാളിലെ ബിജെപിയുടെ വലിയ നേതാവ് മുകുള്‍ റോയി ശാരദാ ചിട്ടി തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ടയാളാണ്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് ആയിരുന്ന കാലത്തായിരുന്നു ഈ തട്ടിപ്പ് കേസ് ഉയര്‍ന്നു വന്നത്. കേസുമായി ബന്ധപ്പെട്ട് മുകുള്‍റോയിയെ സിബിഐ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ 2017 ല്‍ മുകുള്‍ റോയി ബിജെപിയില്‍ ചേര്‍ന്ന ശേഷം കേസ് സിബിഐ യുടെ റഡാറില്‍ നിന്നും അദ്ദേഹം തെന്നിമാറിയത് ഇപ്പോഴും അത്ഭുതമാണെന്നാണ് ആരോപണം. തൃണമൂല്‍ ആയിരിക്കുമ്പോഴായിരുന്നു ഇദ്ദേഹം ആരോപണം നേരിടുന്നത്. നാരദ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനില്‍ കുടുങ്ങിയ തൃണമൂല്‍ നേതാക്കളില്‍ ഒരാളായിരുന്നു മുകുള്ദേവും.
ആസാമിലെ ഉപ മുഖ്യമന്ത്രിയായിരുന്ന ഹിമാനന്ദ ബിശ്വ ശര്‍മ്മയാണ് ബിജെപിയിലേക്ക് ചേക്കേറി സിബിഐ അന്വേഷണത്തില്‍ നിന്നും രക്ഷപ്പെട്ട മറ്റൊരാള്‍. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അദ്ദേഹം 2015 ലായിരുന്നു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയത്. 2014 ല്‍ ശാരദാതട്ടിപ്പ് കേസില്‍ തന്നെയായിരുന്നു ഹിമാനന്ദ ബിശ്വാസ് ശര്‍മ്മ കേസില്‍ പെടുന്നത്. ശാരദാ കമ്പനി ആസാമില്‍ നടപ്പാക്കാന്‍ സഹായം വാഗ്ദാനം ചെയ്ത് 20 ലക്ഷം വാങ്ങിയെന്നായിരുന്നു കേസ്. സിബിഐ ഇദ്ദേഹത്തിന്റെ വീടും ഓഫീസും റെയ്ഡും നടത്തി. എന്നാല്‍ ബിജെപിയില്‍ ചേര്‍ന്നതോടെ എല്ലാം അവസാനിച്ചു.
കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പയും അനേകം തവണ അഴിമതിക്കേസില്‍ പെട്ടയാളാണ്. 2010 ല്‍ ഭുമിയിടപാടില്‍ ആരോപണം നേരിട്ട ഒരു കേസ് സിബിഐ അന്വേഷണത്തിനിടയില്‍ തന്നെ അവസാനിപ്പിച്ചിരുന്നു. 2010 ല്‍ യദ്യൂരപ്പയ്ക്കെതിരേ ഉയര്‍ന്നു വന്ന കേസ് 2013 ല്‍ കേസ് സിബിഐ യ്ക്ക് കൈമാറിയെങ്കിലും സിദ്ധരാമയ്യ നയിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് 2018 ലെ കര്‍ണാടക അസംബ്ളി തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് സാങ്കേതിക തടസ്സം മൂലം കേസ് മുമ്പോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്ന് സിബിഐ അറിയിച്ചു. തൊട്ടു പിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ യെദ്യുരപ്പയ്ക്കും അദ്ദേഹത്തിന്റെ കുടുംബക്കാര്‍ക്കും അനുയായികള്‍ക്കുമായി ഏഴു സീറ്റുകളായിരുന്നു ബിജെപി നല്‍കിയത്.
2011 ല്‍ ഖനനാനുമതിയുമായി ബന്ധപ്പെട്ട കേസില്‍ മന്ത്രിസ്ഥാനം രാജിവെയ്ക്കേണ്ടി വന്ന സ്ഥിതി വരെ ഉണ്ടായി. യെദ്യൂരപ്പയുടെ ഉടമസ്ഥതയിലുള്ള ട്രസ്റ്റ് ഖനന കമ്പനിയില്‍ നിന്നും 10 കോടി കൈപ്പറ്റിയെന്ന ആരോപണത്തില്‍ കര്‍ണാടക ലോകായുക്ത കേസെടുക്കാന്‍ ഉത്തരവിട്ടു. പിന്നീട് ഈ കേസില്‍ 2016 ല്‍ യെദ്യൂരപ്പയെ സിബിഐ കോടതി കുറ്റവിമുക്തനാക്കി. ബല്ലാരിയിലെ റെഡ്ഡി സഹോദരന്മാര് വാര്‍ത്തയില്‍ നിറഞ്ഞു നിന്ന കേസില്‍ 16,500 കോടിയുടെ അഴിമതി കേസ് വന്‍ വാര്‍ത്തയായപ്പോള്‍ ബിജെപി റെഡ്ഡി കുടുംബത്തില്‍ നിന്നും അകന്ന് നില്ക്കുക പോലും ചെയ്തു.







Comments