
ദുബായ്: രക്ഷിക്കാന്‍ 'സൂപ്പര്മാന്' എത്തുമെന്ന് വിചാരിച്ച് ആ അഞ്ചു വയസ്സുകാരന് പോലീസ് സ്റ്റേഷനില്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് പത്തു ദിവസമായി. ആരും ഇനിയും അന്വേഷിച്ച് എത്താത്ത സാഹചര്യത്തില്‍ കുട്ടിയെ സാമൂഹിക ക്ഷേമ സ്ഥാപനത്തിലേക്കോ തല്ക്കാലം വളര്‍ത്താന്‍ സന്നദ്ധത ഉള്ളവര്‍ക്ക് ദത്തു നല്‍കുകയോ ചെയ്യാന്‍ ഒരുങ്ങുകയാണ് ദുബായ് പോലീസ്. ദിവസങ്ങള്‍ക്ക് മുമ്പ് ദുബായിലെ ഒരു ഷോപ്പിംഗ് മാളില്‍ കണ്ടെത്തിയ ഇന്ത്യന്‍ ബാലന് എന്ന് കരുതുന്ന അഞ്ചു വയസ്സുകാരന്റെ ഉറ്റവരെ കണ്ടെത്താനുള്ള അന്വേഷണം എങ്ങുമെത്തിയില്ല.
മാതാപിതാക്കള്‍ എത്തി കൊണ്ടുപോകുമെന്ന് കരുതി പോലീസ് തന്നെ ഇതുവരെ പയ്യനെ സൂക്ഷിച്ചു. ഇനി കൈമാറാനാണ് തീരുമാനം. വളര്‍ത്താന്‍ കഴിയാതെ ഏതെങ്കിലും മാതാവോ മറ്റോ ഉപേക്ഷിച്ചു പോയതായിരിക്കാമെന്നാണ് പോലീസ് കരുതുന്നത്. ദുബായ് അല്‍ മുറാഖാബത്ത് സ്റ്റേഷനിലെ വനിതാ ഉദ്യോഗസ്ഥരാണ് തല്ക്കാലം പയ്യന്റെ സംരക്ഷിക്കല്‍ ചുമതല ഏറ്റെടുത്തിരിക്കുന്നത്. ഇംഗ്ളീഷ് മാത്രം സംസാരിക്കുന്ന പയ്യന് പിതാവിന്റെ പേര് ചോദിച്ചപ്പോള്‍ 'സൂപ്പര്മാന്' എന്നാണ് മറുപടി പറഞ്ഞത്. കുടുംബത്തെക്കുറിച്ച് കൂടുതല്‍ വിവരം അറിയില്ല. സെപ്തംബര്‍ 7 ന് ദേരയിലെ അല്‍ റീഫ് ഷോപ്പിംഗ് മാളിന് സമീപം അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന പയ്യനെ ഒരു ഫിലിപ്പീന്‍സ് സ്വദേശിയാണ് പോലീസിനെ ഏല്‍പ്പിച്ചത്.
പത്തു ദിവസമായി കുഞ്ഞിനെ തേടി ബന്ധുക്കള്‍ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു പോലീസ്. കുട്ടിക്ക് നിലവില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമില്ല. ഏറെ ദിവസമായി മാതാപിതാക്കളില്‍ നിന്നും വിട്ട നില്ക്കുന്ന കുട്ടിക്ക് മാനസീക പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് പോലീസുകാരുടെ ശ്രമം. അപകടമുണ്ടാകുന്ന വിധം കുട്ടികളെ ഉപേക്ഷിച്ചു പോകുന്നവര്‍ക്ക് തടവുശിക്ഷയോ 5000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയോ ആണ് ശിക്ഷ.
കുട്ടിയെയോ കുടുംബത്തെയോ പരിചയമുള്ളവര്‍ അറിയിക്കാന്‍ ആവശ്യപ്പെട്ട് കുട്ടിയുടെ ചിത്രം സഹിതം പോലീസ് പിറ്റേന്ന് തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ പരസ്യം നല്‍കിയിരുന്നു. ദുബായിലെ എല്ലാ പ്രമുഖ പത്രങ്ങളും വാര്‍ത്തയും നല്‍കിയിട്ടുണ്ട്. കുഞ്ഞിനെ പരിചരിക്കാൻ കഴിയാതെവന്നതോടെ മാതാവ് ഉപേക്ഷിച്ചതാകാം എന്നാണ് ഉദ്യോഗസ്ഥർ കരുതുന്നത്. പിതാവിന്റെ പേര് ചോദിക്കുമ്പോള്‍ സൂപ്പര്‍മാനെന്നാണ് കുട്ടി പറയുന്നത്. കുട്ടിയെ ഇങ്ങിനെ പറഞ്ഞു പഠിപ്പിച്ചതാകാമെന്നാണ് പോലീസ് കരുതുന്നത്.
മാതാപിതാക്കള്‍ എത്തി കൊണ്ടുപോകുമെന്ന് കരുതി പോലീസ് തന്നെ ഇതുവരെ പയ്യനെ സൂക്ഷിച്ചു. ഇനി കൈമാറാനാണ് തീരുമാനം. വളര്‍ത്താന്‍ കഴിയാതെ ഏതെങ്കിലും മാതാവോ മറ്റോ ഉപേക്ഷിച്ചു പോയതായിരിക്കാമെന്നാണ് പോലീസ് കരുതുന്നത്. ദുബായ് അല്‍ മുറാഖാബത്ത് സ്റ്റേഷനിലെ വനിതാ ഉദ്യോഗസ്ഥരാണ് തല്ക്കാലം പയ്യന്റെ സംരക്ഷിക്കല്‍ ചുമതല ഏറ്റെടുത്തിരിക്കുന്നത്. ഇംഗ്ളീഷ് മാത്രം സംസാരിക്കുന്ന പയ്യന് പിതാവിന്റെ പേര് ചോദിച്ചപ്പോള്‍ 'സൂപ്പര്മാന്' എന്നാണ് മറുപടി പറഞ്ഞത്. കുടുംബത്തെക്കുറിച്ച് കൂടുതല്‍ വിവരം അറിയില്ല. സെപ്തംബര്‍ 7 ന് ദേരയിലെ അല്‍ റീഫ് ഷോപ്പിംഗ് മാളിന് സമീപം അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന പയ്യനെ ഒരു ഫിലിപ്പീന്‍സ് സ്വദേശിയാണ് പോലീസിനെ ഏല്‍പ്പിച്ചത്.
പത്തു ദിവസമായി കുഞ്ഞിനെ തേടി ബന്ധുക്കള്‍ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു പോലീസ്. കുട്ടിക്ക് നിലവില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമില്ല. ഏറെ ദിവസമായി മാതാപിതാക്കളില്‍ നിന്നും വിട്ട നില്ക്കുന്ന കുട്ടിക്ക് മാനസീക പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് പോലീസുകാരുടെ ശ്രമം. അപകടമുണ്ടാകുന്ന വിധം കുട്ടികളെ ഉപേക്ഷിച്ചു പോകുന്നവര്‍ക്ക് തടവുശിക്ഷയോ 5000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയോ ആണ് ശിക്ഷ.
കുട്ടിയെയോ കുടുംബത്തെയോ പരിചയമുള്ളവര്‍ അറിയിക്കാന്‍ ആവശ്യപ്പെട്ട് കുട്ടിയുടെ ചിത്രം സഹിതം പോലീസ് പിറ്റേന്ന് തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ പരസ്യം നല്‍കിയിരുന്നു. ദുബായിലെ എല്ലാ പ്രമുഖ പത്രങ്ങളും വാര്‍ത്തയും നല്‍കിയിട്ടുണ്ട്. കുഞ്ഞിനെ പരിചരിക്കാൻ കഴിയാതെവന്നതോടെ മാതാവ് ഉപേക്ഷിച്ചതാകാം എന്നാണ് ഉദ്യോഗസ്ഥർ കരുതുന്നത്. പിതാവിന്റെ പേര് ചോദിക്കുമ്പോള്‍ സൂപ്പര്‍മാനെന്നാണ് കുട്ടി പറയുന്നത്. കുട്ടിയെ ഇങ്ങിനെ പറഞ്ഞു പഠിപ്പിച്ചതാകാമെന്നാണ് പോലീസ് കരുതുന്നത്.







Comments