
കൊച്ചി : മരടില്‍ തീരദേശ പരിപാലനച്ചട്ടം ലംഘിച്ചെന്നു കണ്ടെത്തി പൊളിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ട രണ്ടു ഫ്ളാറ്റ് സമുച്ചയങ്ങള്‍ക്കു നഗരസഭ നല്കിയിരുന്നതു താല്‍ക്കാലിക കെട്ടിടനമ്പര്‍! കെട്ടിട നിര്‍മാതാക്കളുടെ കള്ളക്കളി വെളിച്ചത്തായതോടെ വിശ്വാസവഞ്ചന നടത്തിയതിന് വസ്തുെകെമാറ്റ നിയമപ്രകാരം പരാതി നല്കാന് താമസക്കാരില്‍ ഒരു വിഭാഗം നടപടി തുടങ്ങി. യു.എ. (അണ് ഓതെറെസ്ഡ്) നമ്പറിന്റെ അടിസ്ഥാനത്തിലാണ് ഫ്ളാറ്റുടമകള്‍ക്കു നഗരസഭ ഒക്കുപ്പന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
നിയമവിരുദ്ധമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കെട്ടിടങ്ങള്‍ക്കാണു യു.എ. നമ്പര്‍ നല്‍കുന്നത്. കെട്ടിടം താമസയോഗ്യമാണെന്നും കോടതിയുടെ മറ്റൊരു വിധിയുണ്ടായാല്‍ കുടിപ്പാര്‍പ്പ് അവകാശം പുനഃപരിശോധിക്കുമെന്നും സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുമെന്നും അറിയിച്ചാണു ജെയിന് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡ്, ആല്‍ഫ വെഞ്ച്വേഴ്സ് കെട്ടിടങ്ങളില്‍ താല്‍ക്കാലിക നമ്പര്‍ നല്‍കിയത്. താല്‍ക്കാലിക അനുമതി കോടതിവിധിക്കു വിധേയമായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. കോടതിവിധി എതിരായാല്‍ പൊളിച്ചുനീക്കേണ്ടിവരുമെന്ന മുന്നറിയിപ്പും മരട് പഞ്ചായത്ത് സെക്രട്ടറി നല്‍കിയിരുന്നു.
ലഭിച്ചതു യു.എ. നമ്പറല്ലെന്ന ഫ്ളാറ്റുടമകളുടെയും നിര്‍മാതാക്കളുടെയും അവകാശവാദം രേഖകള്‍ പുറത്തുവന്നതോടെ പൊളിഞ്ഞു. കോടതിയില്‍നിന്ന് മറിച്ചൊരുത്തരവുണ്ടായാല് നഗരസഭയ്ക്ക് ഉത്തരവാദിതമില്ലെന്നു ബോധ്യമുണ്ടായിരിക്കെയാണു ഫ്ളാറ്റുകള്‍ വിറ്റഴിച്ചത്. വ്യക്തമായ രേഖകളോടെയാണു നിര്‍മാതാക്കള്‍ ഫ്ളാറ്റ് െകെമാറിയതെന്നും അവ തെറ്റിദ്ധരിപ്പിക്കുന്ന രേഖകളാണെന്നു തെളിഞ്ഞാല്‍ കോടതിയെ സമീപിക്കുമെന്നും ഫ്ളാറ്റുടമകള്‍ പറഞ്ഞു. നിര്‍മാതാക്കള്‍ക്കെതിരേ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടണം. ഫ്ളാറ്റ് നിര്‍മാണത്തില്‍ നടന്ന അഴിമതി കണ്ടെത്താന്‍ വിജിലന്‍സ് അന്വേഷണം വേണമെന്നും ഫ്ളാറ്റുടമകള്‍ ആവശ്യപ്പെട്ടു.
2006 ഓഗസ്റ്റിനു ശേഷമാണു മരട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അഞ്ചു കെട്ടിടങ്ങള്‍ക്കും നിര്‍മാണാനുമതി നല്‍കിയത്. തീരദേശനിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ വരുന്ന ഈ നിര്‍മാണത്തിനുള്ള അപേക്ഷകള്‍ തീരദേശപരിപാലന അതോറിക്കു െകെമാറുന്നതിനുപകരം, നിരോധിത മേഖലയില്‍ നിര്‍മാണത്തിന് അനുമതി നല്‍കുകയായിരുന്നു. ഇത്തരം നിര്‍മാണത്തിന് അനുവാദം നല്‍കരുതെന്നും അനുവദനീയമായ അപേക്ഷകള്‍ തങ്ങള്‍ക്കു െകെമാറണമെന്നും കേരള തീരദേശ പരിപാലന അതോറിറ്റി 2006 ജൂണ്‍ 17-ന് സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്കും സര്‍ക്കുലര്‍ അയച്ചിരുന്നു. വീഴ്ച വരുത്തുന്നവര്‍ക്കെതിരേ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ അഞ്ച്, 19 വകുപ്പുകള്‍ പ്രകാരം ശിക്ഷാനടപടിയുണ്ടാകുമെന്നും അറിയിച്ചിരുന്നു. ഈ സര്‍ക്കുലറിന്റെ ചൂടാറുന്നതിനു മുമ്പാണു മരടില്‍ ചട്ടം ലംഘിച്ചുള്ള നിര്‍മാണത്തിന് അനുമതി നല്‍കിയത്.
2007-ന്റെ തുടക്കത്തില്‍ മരട് ഗ്രാമപഞ്ചായത്തിലെ ചില കെട്ടിടനിര്‍മാണ െസെറ്റുകളില്‍ മിന്നല്‍ പരിശോധന നടത്തിയ വിജിലന്‍സ് സീനിയര്‍ ടൗണ്‍ പ്ലാനര്‍ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി തദ്ദേശ സ്വയംഭരണ വകുപ്പിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2007 മേയില്‍ തദ്ദേശസ്വയംഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പഞ്ചായത്ത് സെക്രട്ടറിയോട് ഈ അഞ്ചു കെട്ടിടങ്ങളുടേതുള്പ്പെടെ നിയമവിരുദ്ധമായ 31 കെട്ടിടനിര്‍മാണ അനുമതികള്‍ റദ്ദാക്കണമെന്നു നിര്‍ദേശിച്ചു.
തുടര്‍ന്ന്, 31 ബില്‍ഡിങ് പെര്‍മിറ്റുകള്‍ റദ്ദാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ 30 ദിവസത്തിനകം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് ബില്‍ഡര്‍മാര്‍ക്കു പഞ്ചായത്ത് സെക്രട്ടറി ജൂണ്‍ നാലിന് നോട്ടീസ് നല്കി. മറുപടി തൃപ്തികരമല്ലെങ്കില്‍ മറ്റൊരറിയിപ്പ് കൂടാതെ ബില്‍ഡിങ് പെര്‍മിറ്റ് റദ്ദാക്കുമെന്നു വ്യക്തമാക്കിയിരുന്നു. അതിലെ തുടര്‍നടപടി പൂര്‍ത്തിയാകുന്നതിനുമുമ്പ് ബില്‍ഡര്‍മാര്‍ െഹെക്കോടതിയെ സമീപിച്ചു. ഇടക്കാല ഉത്തരവിന്റെ ബലത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കി 'വാട്ടര്‍ ഫ്രണ്ടേജ്' എന്നു പരസ്യം നല്കി വിറ്റഴിക്കുകയായിരുന്നു.






