
ലഖ്നൗ: യു.പിയില്‍ പീഡനത്തിനിരയായ നിയമവിദ്യാര്‍ഥിനിയുമായി അറസ്റ്റിലായ മുന്‍ കേന്ദ്ര മന്ത്രിയും ബി.ജെ.പി. നേതാവുമായ സ്വാമി ചിന്മയാനന്ദ് ഇരുന്നൂറിലേറെ തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നു പോലീസ്. വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയതായി ചിന്മയാനന്ദ് ഇതുവരെ സമ്മതിച്ചിട്ടില്ലെന്നും തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം മുന്നോട്ടുകൊണ്ടു പോകുമെന്നും പ്രത്യേക അന്വേഷണ സംഘം മേധാവി നവീന്‍ അറോറ പറഞ്ഞു. പെണ്‍കുട്ടിയില്‍നിന്നു സന്ദേശങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നു ചിന്മയാനന്ദ് സമ്മതിച്ചു.
ഈ വര്‍ഷം ജനുവരി ഒന്നിനു ശേഷം ചിന്മയാനന്ദും പെണ്‍കുട്ടിയും തമ്മില്‍ ഇരുന്നൂറിലേറെത്തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നാണു പോലീസ് പറയുന്നത്. സ്വാമിയുടെ ഫോണ്‍ പോലീസ് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. അതിനിടെ, ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്നു കാട്ടി സ്വാമി ചിന്മയാന്ദ് നല്കിയ പരാതിയില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സഞ്ജയ് സിങ്, സച്ചിന് സിങ്, വിക്രം എന്നിവരാണ് അറസ്റ്റിലായത്. ചിന്മയാനന്ദിനെതിരേ പരാതി നല്കിയ വിദ്യാര്ഥിനിക്കെതിരേയും പരാതിയുണ്ട്.
അപകീര്‍ത്തികരമായ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും അല്ലെങ്കില്‍ അഞ്ചുകോടി രൂപ നല്‍കണമെന്നും ആവശ്യപ്പെട്ട് അറസ്റ്റിലായവര്‍ ചിന്മയാനന്ദിനു സന്ദേശം അയച്ചിരുന്നെന്നും പോലീസ് പറയുന്നു. വിദ്യാര്‍ഥിനിയും സഞ്ജയ് സിങ്ങും തമ്മില്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നെന്നും സഞ്ജയിന്റെ ഫോണ്‍ പിടിച്ചെടുത്ത് പരിശോധനയ്ക്ക് അയയ്ക്കുമെന്നും പോലീസ് അറിയിച്ചു. പരാതിക്കാരിയായ പെണ്‍കുട്ടിയെ കാണാതായതിനെ തൊട്ടുപിന്നാലെയാണ് ചിന്മയാനന്ദിന്റെ അഭിഭാഷകന് പണംതട്ടല്‍ ആരോപിച്ചു പരാതി നല്‍കിയത്.
ലക്നൗ കോളജ് മാനേജ്മെന്റിലെ ഉന്നതര്‍ തന്നെ ചൂഷണം ചെയ്യുന്നുവെന്ന് ആരോപിച്ചു സമൂഹ മാധ്യമങ്ങളില്‍ രംഗത്തുവന്ന പെണ്‍കുട്ടിയെ കാണാതായി ആറുദിവസങ്ങള്‍ക്കു ശേഷം രാജസ്ഥാനില്‍ കണ്ടെത്തി. ഓഗസ്റ്റ് 30 നായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
ചിന്മയാനന്ദിനെതിരെ െലെംഗികാരോപണം ഉന്നയിച്ച് പെണ്‍കുട്ടിയുടെ പിതാവ് രംഗത്തെത്തിയിരുന്നു. സുപ്രീം കോടതി ഇതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനു തൊട്ടുമുന്‍പാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. വിദ്യാര്‍ഥിനിയെ ഹാജരാക്കാന്‍ എത്രസമയം എടുക്കുമെന്ന് അറിയിക്കാന്‍ പോലീസിനോട് സുപ്രീം കോടതി ആരാഞ്ഞിരുന്നു. പെണ്‍കുട്ടി സ്വാമി ചിന്മയാനന്ദിനെഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും അതിന്റെ പേരില്‍ കേസെടുത്തുവെന്നും പൊലീസ് പറഞ്ഞു. മറ്റൊരു ഉന്നാവ് കേസായി മാറുമോയെന്നു പെണ്‍കുട്ടിയുടെ അഭിഭാഷകന് ആശങ്ക ഉയര്‍ത്തിയ സാഹചര്യത്തിലാണ് കേസ് പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചത്. കാണാതാകുന്നതിനു തൊട്ടുമുമ്പാണു ഷാജഹാന്‍പൂര്‍ എസ്.എസ്. നിയമ കോളജിലെ വിദ്യാര്‍ഥി പ്രധാനമന്ത്രിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും വിഡിയോ സന്ദേശം അയച്ചത്.
സ്വാമി ചിന്മയാനന്ദ് ആണ് കോളജ് മാനേജ്മെന്റ് കമ്മിറ്റിയുടെ പ്രസിഡന്റ്. ക്യാമ്പസിലെ ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ സ്വാമി ചിന്മയാനന്ദ് പീഡിപ്പിച്ചെന്ന് പിതാവ് ആരോപിച്ചിരുന്നു. ആരുടെയും പേരു പരാമര്‍ശിക്കാതെയാണു പെണ്‍കുട്ടി വീഡിയോ പോസ്റ്റ് ചെയ്തത്. നിരവധി പെണ്‍കുട്ടികളുടെ ജീവന് നശിപ്പിച്ച 'ശാന്ത് സമാജിലെ' ഉന്നതനായ ഒരു നേതാവ് തന്നെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുന്നുവെന്നായിരുന്നു വാക്കുകള്‍. ദൃശ്യം അപ്ലോഡ് ചെയ്തതിനു തൊട്ടുപിന്നാലെ ഫോണ്‍ സ്വിച്ച് ഓഫ് ആവുകയും ബന്ധപ്പെടാന്‍ കഴിയാതെ വരികയും ചെയ്തെന്ന് മാതാപിതാക്കള്‍ പരാതിപ്പെട്ടിരുന്നു. സ്വാമി ചിന്മയാനന്ദിനെതിരെ ഷാജഹാന്‍പൂര്‍ െപാലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
തട്ടിക്കൊണ്ടുപോകല്‍, ഭീഷണി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് സ്വാമി ചിന്മയാനന്ദിനെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടിയുടെ തിരോധാനത്തെ കുറിച്ച് രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യുമ്പോഴാണ് നാടകീയമായി പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. രക്ഷാ ബന്ധന് ദിനത്തിലാണ് മകള്‍ അവസാനമായി വീട്ടില്‍ വന്നതെന്നും ഫോണ്‍ അധികനേരം സ്വിച്ച് ഓഫ് ആയാല്‍ തനിക്ക് അപകടം പറ്റിയിട്ടുണ്ടെന്നു മനസിലാക്കണമെന്നും പറഞ്ഞതായി വീട്ടുകാര്‍ പറഞ്ഞിരുന്നു.
നിയമ വിദ്യാര്‍ഥി തെളിവുകള്‍ ശേഖരിച്ചതു കണ്ണടയില്‍ ക്യാമറ ഘടിപ്പിച്ച്. സ്വാമി ചിന്മയാനന്ദിനെതിരായ 53 വീഡിയോകളാണു പെണ്‍കുട്ടി ഇത്തരത്തില്‍ ശേഖരിച്ചത്. െലെംഗിക പീഡനം നടത്തിയെന്നു പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകാത്തതിനാലാണു പെണ്‍കുട്ടി സ്വന്തം നിലയില്‍ തെളിവ് ശേഖരിച്ചത്. സ്വാമി ചിന്മയാനന്ദിന്റെ മുമുക്ഷു ആശ്രമം നടത്തുന്ന കോളജില്‍ മാതാവിന് അധ്യാപികയായി ജോലി നല്കി പെണ്‍കുട്ടിയെ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നു. മുമുക്ഷു ആശ്രമം നടത്തുന്ന ലോ കോളജിലെ വിദ്യാര്‍ഥിയാണു പരാതിക്കാരി. നിയമവിദ്യാര്‍ഥിനിയുടെ പിതാവാണ് വീഡിയോകള്‍ പെന്‍ ഡ്രൈവിലാക്കി അന്വേഷണ സംഘത്തിനു െകെമാറിയത്.
വ്യാഴാഴ്ച െവെകിട്ട് ഫൊറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ ചിന്മയാനന്ദിന്റെ കിടപ്പറ പരിശോധിച്ച സംഘം അവിടെനിന്നു തെളിവുകള്‍ ശേഖരിച്ച ശേഷം പൂട്ടി മുദ്രവച്ചു. എണ്ണ വച്ചിരുന്ന രണ്ട് പാത്രങ്ങളും ചിന്മയാനന്ദ് ഉപയോഗിച്ചിരുന്ന ടവല്‍, ടൂത്ത്പേസ്റ്റ്, സോപ്പ് എന്നിവയും തെളിവായി ശേഖരിച്ചു. വയറിളക്കം, അമിത രക്ത സമ്മര്‍ദം തുടങ്ങിയ അസ്വസ്ഥകള്‍ നേരിട്ടതിനെ തുടര്‍ന്നു ചിന്മയാനന്ദിനെ ലഖ്നൗവിയെല കിങ് ജോര്‍ജസ് മെഡിക്കല്‍ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച രാത്രി തന്നെ വാസസ്ഥലമായ ദിവ്യ ധാമില്‍ തിരിച്ചെത്തി ആയുര്‍വേദ ചികിത്സ തുടരാന്‍ തീരുമാനിച്ചിരുന്നു. ദിവ്യ ധാമില്‍ വച്ചു വിദഗ്ധ ഡോക്ടര്‍മാര്‍ അദ്ദേഹത്തെ പരിശോധിച്ചിരുന്നു.






