
കൊച്ചി: മരടിലെ ഫ്ളാറ്റ് നിര്‍മാതാക്കളെ കണ്ടെത്താന്‍ മരട് മുനിസിപ്പാലിറ്റി അധികൃതര്‍ പോലീസിന്റെ സഹായം തേടി. ഇവരുടെ ബാങ്ക് നിക്ഷേപം, സ്വത്തുവിവരം എന്നിവ കണ്ടെത്താനുള്ള ശ്രമം വിഫലമായതോടെയാണിത്. ബില്‍ഡര്‍മാരുടെ ഫോണുകള്‍ ഓഫാണ്. ലഭ്യമായ വിലാസത്തില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന്, നഗരസഭാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ഫോര്‍ട്ട്കൊച്ചി സബ് കലക്ടര്‍ സ്നേഹില്‍ കുമാറാണു സിറ്റി പോലീസ് കമ്മിഷണറുടെ സഹായം തേടിയത്.
ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ടുദിവസത്തിനകം വിവരങ്ങള്‍ നല്കാന് സുപ്രീം കോടതി രജിസ്ട്രി സര്‍ക്കാരിനോടു നിര്‍ദേശിച്ചിരുന്നു. സര്‍ക്കാര്‍ മുനിസിപ്പാലിറ്റിയെ ചുമതലപ്പെടുത്തി. ബാങ്ക് അക്കൗണ്ടുകളും മൊെബെല്‍ നമ്പറുകളും ആധാറുമായി ബന്ധിപ്പിച്ചിരിക്കുമെന്നതിനാല് െസെബര്‍ സെല്ലിന്റെ സഹായത്തോടെ ഇവരെ കണ്ടെത്താമെന്നാണു പ്രതീക്ഷ. 25-നു സുപ്രീം കോടതി കേസ് വീണ്ടും പരിഗണിക്കുന്നതിനു മുമ്പ് ഉത്തരവ് നടപ്പാക്കണം. ബില്‍ഡര്‍മാരില്‍ പലര്‍ക്കും സംസ്ഥാനത്തിനു പുറത്തും സ്വത്തുണ്ടെന്നാണു വിവരം. പണവും സ്വത്തുക്കളും ബിനാമികളുടെയോ ബന്ധുക്കളുടെയോ പേരിലേക്കു മാറ്റിയേക്കാം.
ഇത്തരം ഇടപാടുകള്‍ പ്രത്യേകം നിരീക്ഷിക്കാന്‍ രജിസ്ട്രാര്‍ ജനറലിനോടു നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, ക്രൈംബ്രാഞ്ച് ഇന്നലെ മരട് നഗരസഭയില്‍ മിന്നല്‍ പരിശോധന നടത്തി. വിവിധ രേഖകള്‍ പരിശോധിച്ചു. ചില രേഖകള്‍ ഹാജരാക്കാന്‍ മുനിസിപ്പല്‍ സെക്രട്ടറിയോടു നിര്‍ദേശിച്ചു. ആവശ്യപ്പെട്ട പല രേഖകളും ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നാണു സൂചന. ഇവ നിശ്ചിതസമയത്തിനകം ഹാജരാക്കാന്‍ അന്വേഷണസംഘം ആവശ്യപ്പെട്ടു. അനധികൃത നമ്പരിട്ടാണു പകുതിയോളം ഫഌറ്റുകള്‍ക്കു പെര്‍മിറ്റ് നല്‍കിയത്. ഇതിന്റെ രേഖകളും ക്രൈംബ്രാഞ്ച് പരിശോധിച്ചു. ബില്‍ഡിങ് പെര്‍മിറ്റ് റദ്ദാക്കുമെന്നു കാട്ടി പഞ്ചായത്ത് സെക്രട്ടറി പെര്‍മിറ്റ് ഉടമകള്‍ക്കു നല്കിയ നോട്ടീസും പരിശോധിച്ചു.
തീരദേശനിയന്ത്രണമേഖലയില്‍ നിര്‍മാണാനുമതി നല്‍കരുതെന്നും അത്തരം അപേക്ഷകള്‍ തങ്ങള്‍ക്കു െകെമാറണമെന്നു നിര്‍ദേശിച്ചും തീരദേശ പരിപാലന അതോറിറ്റി 2006 ജൂണില്‍ തദ്ദേശസ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്കു സര്‍ക്കുലര്‍ അയച്ചിരുന്നു. അതിന്റെ ചൂടാറുന്നതിനു മുമ്പാണ് മരട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി തീരദേശനിയന്ത്രണ നിയമം ലംഘിച്ച് നിര്‍മാണാനുമതി നല്‍കിയത്. അന്വേഷണപുരോഗതി സംബന്ധിച്ച് ക്രൈംബ്രാഞ്ച് മേധാവി ടോമിന് ജെ. തച്ചങ്കരി പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറലുമായി ചര്‍ച്ച നടത്തി.
മരടില്‍ പൊളിച്ചുനീക്കേണ്ട ഫ്ളാറ്റുകളില്‍നിന്ന് ഒഴിഞ്ഞൂപോകാനുള്ള സമയം അവസാനിച്ചു. അമ്പതോളം ഫ്ളാറ്റുകളിലെ സാധനസാമഗ്രികള്‍ ഇനിയും നീക്കംചെയ്തിട്ടില്ല. ഇവയുടെ ഉടമകള്‍ ആരെന്നു നഗരസഭയ്ക്കും അറിയില്ല. െകെവശരേഖകള് വാങ്ങിയിട്ടില്ലാത്തതാണു കാരണം. ഫ്ളാറ്റുകളില്‍ പലതും ബിനാമിപ്പേരില്‍ വാങ്ങിയതാണെന്നു സംശയമുയര്‍ന്നിട്ടുണ്ട്. അടഞ്ഞുകിടക്കുന്ന ഫ്ളാറ്റുകള്‍ ഇത്തരത്തിലുള്ളതാണെന്നു കരുതുന്നു. ചിലരുടെ പേരില്‍ ഒന്നിലധികം ഫ്ളാറ്റുകളുള്ളതായി വിവരം പുറത്തുവന്നിട്ടുണ്ട്. ഉടമകളെ തിരിച്ചറിയാനായി രജിസ്ട്രേഷന് വകുപ്പിനെ സമീപിക്കാനാണു നഗരസഭയുടെ തീരുമാനം. എട്ടിനകം ഉടമകള്‍ എത്തിയില്ലെങ്കില്‍ റവന്യു വകുപ്പ് നേരിട്ട് സാധനസാമഗ്രികള്‍ നീക്കംചെയ്യും.
ഫഌറ്റുകള്‍ ഒഴിയണമെന്ന നോട്ടീസ് െകെപ്പറ്റാതിരുന്ന ഏതാനും പേര്‍കൂടി ഇന്നലെ നഗരസഭയിലെത്തി നോട്ടീസ് വാങ്ങി. ഇന്നലെ ഫ്ളാറ്റ് ഒഴിയുന്നതിനുള്ള തകൃതിയായ നീക്കങ്ങളിലായിരുന്നു ഉടമകള്‍. ക്രൈംബ്രാഞ്ച് സംഘം ഇന്നലെ വീണ്ടും ഫ്ളാറ്റുകളിലെത്തി പരിശോധന നടത്തി. പൊളിക്കുന്നതിനു മുമ്പ് ഫ്ളാറ്റ് സമുച്ചയത്തിന്റെ അളവെടുക്കാന്‍ സര്‍വേ വകുപ്പിന്റെ സഹായം തേടിയതായി ക്രൈംബ്രാഞ്ച് സംഘം അറിയിച്ചു.
നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ളാറ്റുകള്‍ പൊളിക്കുമ്പോഴുണ്ടാകുന്ന പൊടിപടലം മൂന്നു കിലോമീറ്ററോളം അകലെവരെ പടരുമെന്ന് ഐ.ഐ.ടി. റിപ്പോര്‍ട്ട്. അന്തരീക്ഷത്തില്‍ ദിവസങ്ങളോളം തങ്ങിനില്ക്കുന്ന പൊടിപടലം ആസ്ത്മ, ശ്വാസം മുട്ടല്‍ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ക്കു കാരണമാകും. അവശിഷ്ടങ്ങളും മാലിന്യങ്ങളും നീക്കംചെയ്യാന്‍ പൊളിക്കുന്നതിനു മുമ്പ് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കണമെന്ന് ഐ.ഐ.ടി. നിര്‍ദേശിക്കുന്നു.
കെട്ടിട മാലിന്യങ്ങള്‍ വീണാല്‍ ജലത്തിലെ ഓക്സിജന്റെ അളവ് കുറയും. കായലിലെ അമ്ല-ക്ഷാര അനുപാതം മാറുന്നതു മത്സ്യസമ്പത്ത് നശിക്കാനിടയാക്കും. പൊളിച്ചു മാറ്റുന്ന ഖരപദാര്‍ഥങ്ങള്‍ മഴവെള്ളത്തില്‍ അലിഞ്ഞ് ഭൂമിയിലേക്കിറങ്ങുന്നതു കുടിവെള്ളം മലിനമാക്കും. അന്തരീക്ഷത്തിലെ പൊടിപടലങ്ങള്‍ വിലിങ്ഡണ് ഐലന്‍ഡിലെ നാവികസേനാ വിമാനത്താവളത്തിനും പ്രശ്നം സൃഷ്ടിക്കാം. നിയന്ത്രിത സ്ഫോടനമാണെങ്കില്പ്പോലും ശബ്ദം ഒരു കി.മീ. അകലെ കേള്‍ക്കും. അനുവദനീയമായ ശബ്ദത്തിന്റെ അളവ് 80 ഡെസിബെല്ലാണ്. 130 ഡെസിബെല്‍ വരെയെത്തുന്ന സ്ഫോടനശബ്ദം പക്ഷിമൃഗാദികളെ ദോഷകരമായി ബാധിക്കും.
സ്ഫോടനം മൂലം കാലപ്പഴക്കമുള്ള വീടുകള്‍ നിലംപൊത്താം. ഇത്തരം നൂറുകണക്കിനു വീടുകള്‍ സമീപത്തുണ്ട്. കുണ്ടന്നൂര്‍ ഹോളിഫെയ്ത്ത് ഫ്ളാറ്റ് സമുച്ചയത്തിനു സമീപത്തുകൂടി ഭാരത് പെട്രോളിയത്തിന്റെ നാഫ്താ െപെപ്പ്െലെന് കടന്നുപോകുന്നതും ആശങ്കയ്ക്കു കാരണമാണ്.






