
വടകര: കൂടത്തായിയിലെ കൊലപാതക പരമ്പരക്കേസിലേക്ക് വഴിതെളിച്ചത് സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ ജീവന് ജോര്‍ജ് നടത്തിയ രഹസ്യാന്വേഷണമാണ്. ആറുമരണങ്ങളിലും ദുരൂഹതയുണ്ടെന്നും ജോളിയുടെ സാന്നിധ്യം സംശയകരംമാണെന്നും ആദ്യമായി കണ്ടെത്തിയത് ഈ അന്വേഷണത്തിലാണ്. എസ്.ഐ ജീവന് ജോര്‍ജ് തയ്യാറാക്കിയ മൂന്നു പേജുള്ള റിപ്പോട്ടാണ് കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പര പുറത്ത് കൊണ്ടുവരാനിടയാക്കിയത്.
മരിച്ച റോയിയുടെ സഹോദരന് റോജോ തോമസ് തന്റെ പിതാവും സഹോദരനും ഉള്‍പ്പെടെ ആറുപേരുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് അന്നത്തെ റൂറല്‍ എസ് പിയ്ക്കു പരാതി നല്കുമ്പോള് തന്നെ ജീവന് ജോര്‍ജ് മുഖേന സ്പെഷ്യല്‍ ബ്രാഞ്ചിലും പരാതിപ്പെട്ടിരുന്നു.
എസ്.പിയും സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി കെ ഇസ്മായിലും നല്കിയ അകമഴിഞ്ഞ പിന്തുണ കരുത്താക്കിയായിരുന്നു അന്വേഷണം. വീട്ടുകാര്‍ക്ക് പോലും സംശയം തോന്നാതിരിക്കാന്‍ രാവിലെ ഓഫീസിലേക്കെന്ന് പറഞ്ഞാണ് ജീവന് കൂടത്തായിയിലേക്ക് പോയിരുന്നത്. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തിലായിരുന്നു യാത്ര. പോലീസുകാരനാണെന്ന് മനസിലാക്കാതിരിക്കാന് വേഷ വിധാനങ്ങളിലും പ്രേത്യകം ശ്രദ്ധിച്ചിരുന്നു.
കൂടത്തായിക്ക് പുറമേ മുക്കം എന്‍.ഐ.ടിയിലും താമരശ്ശേരിയിലും പല വേഷങ്ങളില്‍ അന്വേഷണത്തിനായി ജീവന് ജോര്‍ജ് എത്തി. ആരും അറിഞ്ഞിരുന്നില്ല. അത്ര രഹസ്യമായിരുന്നു ഓരോ നീക്കങ്ങളും. അന്വേഷണ പുരോഗതി എസ്.പിയും ഡി.വൈ.എസ്പിയുമല്ലാതെ മറ്റാരും അറിഞ്ഞിരുന്നില്ലെന്നതാണ് മറ്റൊരു പ്രത്യേകത.
200ലേറെ പേരെ ചോദ്യം ചെയ്തപ്പോഴും ഒരു വരി വാര്‍ത്തപോലും മാധ്യമങ്ങളില്‍ വരാതിരിക്കാന്‍ ശ്രമിച്ചിരുന്നു. രണ്ട് മാസം നീണ്ട അന്വേഷണത്തിനൊടുവില്‍ ജീവന് ജോര്‍ജ് നല്കിയ റിപ്പോര്‍ട്ടിന്റെ മൂന്നു പേജുകളും ഒരു വട്ടം വായ്ച്ചപ്പോഴേക്കും എസ്. പി കെ.ജി സൈമണ്‍ മരണത്തിലെ അസ്വഭാവികത മനസിലാക്കിയിരുന്നു.
കൂടുതല്‍ ആലോചിക്കാതെ പുനരന്വേഷണത്തിന് അനുമതി തേടി ഡി.ജി.പി ലോക്നാഥ് ബെഹ്റയേയും ഉത്തരമേഖലാ ഐ.ജി അശോക് യാദവിനേയും സമീപിച്ചു. പിന്നാലെ ക്രൈംബ്രാഞ്ച്, ഡി.വൈ.എസ്.പി ആര് ഹരിദാസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്കി. ആറു മരണങ്ങളിലും ജോളിയുടെ പങ്ക് ശരിവയ്ക്കുന്നതായിരുന്നു പ്രാഥമിക അന്വേഷണ സംഘത്തില്‍ ലഭിച്ചത്.
റോയിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും അന്നത്തെ എഫ്.ഐ.ആറും പരാതിക്കാരനായ റോജോ വിവരാവകാശ നിയമപ്രകാരം വാങ്ങിയിരുന്നു. ഈ റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വസ്തുത ശ്രദ്ധയില്‍ പേട്ടു. റോയി മരിച്ചപ്പോള്‍ ജോളി ബന്ധുക്കളോടെല്ലാം പറഞ്ഞത് ഭക്ഷണം കഴിക്കും മുന്‍പേ റോയി മരിച്ചെന്നാണ്. താന്‍ ഭക്ഷണം തയ്യാറാക്കുമ്പോഴായിരുന്നു റോയി കുളിമുറിയില്‍ കുഴഞ്ഞു വീണതെന്നും പറഞ്ഞു.
എന്നാല്‍ റോയിയുടെ വയറ്റില്‍ ദഹിക്കാത്ത ചോറും കടലയും ഉണ്ടെന്ന വിവരം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. ഇത് സംശയം വര്‍ധിപ്പിച്ചു. ഇവിടെ നടന്ന മരണങ്ങള്‍ക്ക് പിന്നിലെല്ലാം ദുരൂഹതയുണ്ടെന്നായിരുന്നു നിഗമനം. ഇത് പ്രകാരം തയ്യാറാക്കിയ റിപ്പോട്ടാണ് കേസ് വീണ്ടു തുറക്കുന്നതിലേക്ക് നയിച്ചത്.






