
ന്യുഡല്‍ഹി: കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ രാജ്യത്തെ അതിസമ്പരില് നിന്ന് അധിക നികുതി ഈടാക്കണമെന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കിയ യുവ ഐ.ആര്.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം. 50 ഉദ്യോഗസ്ഥരാണ് അന്വേഷണം നേരിടുന്നത്. സര്‍ക്കാര്‍ ആവശ്യപ്പെടാതെ തയ്യാറാക്കിയ റിപ്പോര്‍ട്ട് തള്ളിക്കളയുന്നതിനൊപ്പമാണ് റിപ്പോര്‍ട്ട പുറത്തുവിട്ട ഉമദ്യാഗസ്ഥര്ക്കെതിരെ സര്‍ക്കാരിന്റെ നടപടിയും വരുന്നത്.
ഭാവിയില്‍ ഉയര്‍ന്ന നികുതിയും സമ്മര്‍ദ്ദവും തങ്ങള്‍ക്കു മേല്‍ ഉണ്ടായേക്കാമെന്ന് നികുതിദായകര്‍ക്കിടയില്‍ ഉയര്‍ന്നിരിക്കുന്ന ആശങ്ക മാറ്റുന്നതിനാണ് ഈ നടപടിയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. എല്ലാ ഓഫീസര്‍മാരുടെയും നിലപാടല്ല റിപ്പോര്‍ട്ടില്‍ വന്നിരിക്കുന്നതെന്നു ഇന്ത്യന്‍ റവന്യു സര്‍വീസ് ഓഫീസേഴ്സ് അസോസിയേഷനും വ്യക്തമാക്കിയിരുന്നു.
ഐ.ആര്.എസ് അസോസിയേഷന്റെ ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമുഹ മാധ്യമ അക്കൗണ്ടുകള്‍ വഴിയാണ് റിപ്പോര്‍ട്ട് പുറത്തുപോയത്. ഒരു കോടിയില്‍ കൂടുതല്‍ വരുമാനമുള്ളവരില്‍ നിന്ന് 40% നികുതി ഈടാക്കണമെന്നും അല്ലെങ്കില്‍ അഞ്ചു കോടിയോ അതില്‍ കൂടുതലോ വരുമാനമുള്ളവരുടെ സ്വത്ത് നികുതി പുനപരിശോധിക്കണമെന്നുമാണ് റിപ്പോര്‍ട്ടിന്റെ കാതല്‍. കൊവിഡ് ദനുരിതശ്വാസ പ്രവര്‍ത്തനത്തിന് ഒറ്റത്തവണയായി 4% നികുതി ഈടാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സിബിസിടിയുടെ പരിഗണനയ്ക്ക് റിപ്പോര്‍ട്ട് അയച്ചുവെങ്കിലം അത് മുഴുവന്‍ ഐ.ആര്.എസ് ഉദ്യോഗസ്ഥരുടെയും നിലപാടല്ല എന്ന് അസോസിയേഷന് വ്യക്തമാക്കുന്നു. എന്നാല്‍ ഇത്തരമൊരു റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഐ.ആര്.എസ് അസോസിയേഷനോടോ ഉദ്യോഗസ്ഥരോടോ ആവശ്യപ്പെട്ടിരുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ ഒരുതരത്തിലുമുള്ള അനുമതി തേടിയിരുന്നില്ലെന്നും സിബിസിടി പറയുന്നു. അതുകൊണ്ട് തന്നെ അന്വേഷണം അനിവാര്യമാണ്.
'ഫിസ്കല്‍ ഓപ്ഷന്‍സ് ആന്റ് റെസ്പോന്‍സ് ടു കൊവിഡ്-19 എപ്പിഡെമിക് (ഫോഴ്സ്) തലക്കെട്ടിണ് റിപ്പോര്‍ട്ട്. ശനിയാഴ്ച വൈകിട്ടാണ് ഇത് ഐ.ആര്.എസ് അസോസിയേഷന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവന്നത്. വിവാദപരമായ പല നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ട് പുറത്തുവിട്ടത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന വിമര്‍ശനമാണ് ഇവര്‍ക്കെതിരെ ഉയരുന്നത്.






