
തിരുവനന്തപുരം: നാണയം വിഴുങ്ങിയ മൂന്നുവയസുകാരൻ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി കെ കെ ശൈലജ. വിഷയത്തിൽ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്പ്പിക്കാനാ് ഉത്തരവ്. ആലുവ കടുങ്ങല്ലൂര്‍ സ്വദേശികളായ നന്ദിനിയുടെയും രാജുവിൻ്റെയും മകനായ പൃഥ്വിരാജിൻ്റെ മരണത്തിലാണ് വിവിധ ആശുപത്രികള്‍ ആരോപണം നേരിടുന്നത്. അത്യന്തം ദൗര്‍ഭാഗ്യകരമായ സംഭവമാണ് നടന്നതെന്നും സംഭവത്തിൽ വീഴ്ചയുണ്ടായാൽ നടപടി സ്വീകരിക്കുമെന്നുമാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം.
അതേസമയം, പീഡിയാട്രിക് സര്ജൻ ഇല്ലാത്തതു കൊണ്ടാണ് എറണാകുളം ജനറൽ ആശുപത്രിയിലേയ്ക്ക് വിട്ടതെന്നും കുട്ടിയുടെ എക്സ്റേ എടുത്തിരുന്നുവെന്നും ആലുവ ജനറൽ ആശുപത്രി സൂപ്രണ്ട് പ്രസന്നകുമാരി വാര്‍ത്താ ചാനലിനോട് വ്യക്തമാക്കി. കുട്ടി കണ്ടെയ്ൻമെൻ്റ് സോണിൽ നിന്നാണോ എന്ന് ചോദിച്ചില്ലെന്നും സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു. കുട്ടിയുടെ ചെറുകുടലിലായിരുന്നു നാണയം ഉണ്ടായിരുന്നതെന്നും ഇതിൻ്റെ ചികിത്സയ്ക്ക് ആവശ്യമായ ഗാസ്ട്രോ സര്‍ജറി സംവിധാനം ഇല്ലാത്തതുകൊണ്ടാണ് മെഡിക്കൽ കോളേജിലേയ്ക്ക് വിട്ടതെന്നായിരുന്നു എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ടിനെ ഉദ്ധരിച്ചുള്ള ഏഷ്യാനെറ്റ് റിപ്പോര്‍ട്ട്.
എന്നാൽ കുട്ടിയുടെ മരണകാരണം നാണയം വിഴുങ്ങിയതല്ലെന്നാണ് ഡോക്ടര്‍മാരുടെ വിശദീകരണം. നാണയം കുട്ടിയുടെ ആമാശയത്തിൽ എത്തിയതായി ആലുവ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ തന്നെ വ്യക്തമായിരുന്നുവെന്നും ഇതുകൊണ്ട് കുട്ടിയ്ക്ക് അപകടമില്ല എന്നു തന്നെയാണ് എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടര്‍മാരും നിലപാടെടുത്തതെന്ന് മനോരമ ന്യസ് റിപ്പോര്‍ട്ട് ചെയ്തു. കുട്ടിയ്ക്ക് ഭക്ഷണം നല്കിയാൽ നാണയം തനിയെ പുറത്തു പോകുമെന്ന് അമ്മയെ ആശ്വസിപ്പിച്ചെന്നും എന്നാൽ വിദഗ്ധ പരിശോധനയ്ക്കായി ആംബുലൻസിൽ ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നുവെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. ആലപ്പുഴയിൽ നടത്തിയ വിശദമായ പരിശോധനയിൽ കുട്ടിയ്ക്ക് അപകടില്ലെന്ന് രണ്ട് ഡോക്ടര്‍മാരും നിലപാടെടുക്കുകയായിരുന്നു. കുട്ടിയ്ക്ക് ശ്വാസതടസ്സമില്ലായിരുന്നുവെന്നും ശസ്ത്രക്രിയയുടെ ആവശ്യമില്ലാതെ നാണയം തനിയെ പുറത്തു പോകുന്ന അവസ്ഥയിലായിരുന്നതിനാലാണ് തിരിച്ചയച്ചതെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് ആര് വി രാംലാൽ വാര്‍ത്താ ചാനലിനോട് പറഞ്ഞു.
ഇന്നലെയാണ് മൂന്നുവയസുകാരൻ നാണയം വിഴുങ്ങിയതെന്നാണ് മാതാപിതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞത്. കുട്ടിയെ ആദ്യം ആലുവയിലെ സര്‍ക്കാര്‍ ആശുപത്രിയിലും അവിടെ നിന്ന് എറണാകുളം ജനറൽ ആശുപത്രിയിലും എത്തിച്ചു. തുടര്‍ന്ന് ഇവിടെ സൗകര്യമില്ലെന്ന് അറിയിക്കുകയും ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലേയ്ക്ക് ആംബുലൻസിൽ പറഞ്ഞയയ്ക്കുകയും ചെയ്യുകയായിരുന്നു. എന്നാൽ വണ്ടാനത്തും കുട്ടിയ്ക്ക് ആവശ്യമായ ചികിത്സ കിട്ടിയില്ലെന്നാണ് മാതാപിതാക്കളുടെ ആരോപണം. കണ്ടെയ്ൻമെൻ്റ് സോണിൽ നിന്നെത്തിയതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കാനാകില്ലെന്ന് അറിയിച്ചതായും ഡോക്ടര്‍മാര്‍ ഗൗരവത്തോടെ എടുത്തില്ലെന്നും കുടുംബം ചൂണ്ടിക്കാട്ടുന്നു.
ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തിച്ച കുട്ടിയ്ക്ക് പഴവും ചോറും കൊടുത്താൽ മതിയെന്നു പറഞ്ഞ് തിരിച്ചയയ്ക്കുകയായിരുന്നുവെന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്. തുടര്‍ന്ന് തിരിച്ചു വീട്ടിലെത്തിച്ച കുട്ടിയുടെ നില മോശമാകുകയായിരുന്നു. പിറ്റേന്ന് വീണ്ടും കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
കേരളം പോലൊരു സംസ്ഥാനത്ത് നടക്കാൻ പാടില്ലാത്തതാണ് നടന്നതെന്നും ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷനും ഇടപെട്ടിട്ടുണ്ട്. സംസ്ഥാന ബാലാവകാശ കമ്മീഷനിൽ നിന്ന് വിവരങ്ങള്‍ തേടിയതായും അതിനു ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ദേശീയ ബാലാവകാശ കമ്മീഷൻ വ്യക്തമാക്കി.
അതേസമയം, പീഡിയാട്രിക് സര്ജൻ ഇല്ലാത്തതു കൊണ്ടാണ് എറണാകുളം ജനറൽ ആശുപത്രിയിലേയ്ക്ക് വിട്ടതെന്നും കുട്ടിയുടെ എക്സ്റേ എടുത്തിരുന്നുവെന്നും ആലുവ ജനറൽ ആശുപത്രി സൂപ്രണ്ട് പ്രസന്നകുമാരി വാര്‍ത്താ ചാനലിനോട് വ്യക്തമാക്കി. കുട്ടി കണ്ടെയ്ൻമെൻ്റ് സോണിൽ നിന്നാണോ എന്ന് ചോദിച്ചില്ലെന്നും സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു. കുട്ടിയുടെ ചെറുകുടലിലായിരുന്നു നാണയം ഉണ്ടായിരുന്നതെന്നും ഇതിൻ്റെ ചികിത്സയ്ക്ക് ആവശ്യമായ ഗാസ്ട്രോ സര്‍ജറി സംവിധാനം ഇല്ലാത്തതുകൊണ്ടാണ് മെഡിക്കൽ കോളേജിലേയ്ക്ക് വിട്ടതെന്നായിരുന്നു എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ടിനെ ഉദ്ധരിച്ചുള്ള ഏഷ്യാനെറ്റ് റിപ്പോര്‍ട്ട്.
എന്നാൽ കുട്ടിയുടെ മരണകാരണം നാണയം വിഴുങ്ങിയതല്ലെന്നാണ് ഡോക്ടര്‍മാരുടെ വിശദീകരണം. നാണയം കുട്ടിയുടെ ആമാശയത്തിൽ എത്തിയതായി ആലുവ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ തന്നെ വ്യക്തമായിരുന്നുവെന്നും ഇതുകൊണ്ട് കുട്ടിയ്ക്ക് അപകടമില്ല എന്നു തന്നെയാണ് എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടര്‍മാരും നിലപാടെടുത്തതെന്ന് മനോരമ ന്യസ് റിപ്പോര്‍ട്ട് ചെയ്തു. കുട്ടിയ്ക്ക് ഭക്ഷണം നല്കിയാൽ നാണയം തനിയെ പുറത്തു പോകുമെന്ന് അമ്മയെ ആശ്വസിപ്പിച്ചെന്നും എന്നാൽ വിദഗ്ധ പരിശോധനയ്ക്കായി ആംബുലൻസിൽ ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നുവെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. ആലപ്പുഴയിൽ നടത്തിയ വിശദമായ പരിശോധനയിൽ കുട്ടിയ്ക്ക് അപകടില്ലെന്ന് രണ്ട് ഡോക്ടര്‍മാരും നിലപാടെടുക്കുകയായിരുന്നു. കുട്ടിയ്ക്ക് ശ്വാസതടസ്സമില്ലായിരുന്നുവെന്നും ശസ്ത്രക്രിയയുടെ ആവശ്യമില്ലാതെ നാണയം തനിയെ പുറത്തു പോകുന്ന അവസ്ഥയിലായിരുന്നതിനാലാണ് തിരിച്ചയച്ചതെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് ആര് വി രാംലാൽ വാര്‍ത്താ ചാനലിനോട് പറഞ്ഞു.
ഇന്നലെയാണ് മൂന്നുവയസുകാരൻ നാണയം വിഴുങ്ങിയതെന്നാണ് മാതാപിതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞത്. കുട്ടിയെ ആദ്യം ആലുവയിലെ സര്‍ക്കാര്‍ ആശുപത്രിയിലും അവിടെ നിന്ന് എറണാകുളം ജനറൽ ആശുപത്രിയിലും എത്തിച്ചു. തുടര്‍ന്ന് ഇവിടെ സൗകര്യമില്ലെന്ന് അറിയിക്കുകയും ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലേയ്ക്ക് ആംബുലൻസിൽ പറഞ്ഞയയ്ക്കുകയും ചെയ്യുകയായിരുന്നു. എന്നാൽ വണ്ടാനത്തും കുട്ടിയ്ക്ക് ആവശ്യമായ ചികിത്സ കിട്ടിയില്ലെന്നാണ് മാതാപിതാക്കളുടെ ആരോപണം. കണ്ടെയ്ൻമെൻ്റ് സോണിൽ നിന്നെത്തിയതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കാനാകില്ലെന്ന് അറിയിച്ചതായും ഡോക്ടര്‍മാര്‍ ഗൗരവത്തോടെ എടുത്തില്ലെന്നും കുടുംബം ചൂണ്ടിക്കാട്ടുന്നു.
ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തിച്ച കുട്ടിയ്ക്ക് പഴവും ചോറും കൊടുത്താൽ മതിയെന്നു പറഞ്ഞ് തിരിച്ചയയ്ക്കുകയായിരുന്നുവെന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്. തുടര്‍ന്ന് തിരിച്ചു വീട്ടിലെത്തിച്ച കുട്ടിയുടെ നില മോശമാകുകയായിരുന്നു. പിറ്റേന്ന് വീണ്ടും കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
കേരളം പോലൊരു സംസ്ഥാനത്ത് നടക്കാൻ പാടില്ലാത്തതാണ് നടന്നതെന്നും ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷനും ഇടപെട്ടിട്ടുണ്ട്. സംസ്ഥാന ബാലാവകാശ കമ്മീഷനിൽ നിന്ന് വിവരങ്ങള്‍ തേടിയതായും അതിനു ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ദേശീയ ബാലാവകാശ കമ്മീഷൻ വ്യക്തമാക്കി.







Comments