
ന്യൂഡല്‍ഹി: ഇന്ത്യാ - ചൈന അതിര്‍ത്തി സംഘര്‍ഷത്തിന് താല്‍ക്കാലിക അയവ് വന്നിട്ടുണ്ടങ്കിലും ഇന്ത്യയുടെ നീക്കങ്ങള്‍ സാകൂതം വീക്ഷിച്ചു കൊണ്ട് ചൈന. ഇന്ത്യന്‍ ഭരണ സംവിധാനത്തിന്റെ ഭാഗമായ പ്രധാന പദവികളില്‍ ഇരിക്കുന്നവരും അവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും ഉള്‍പ്പെടെ 10,000 വ്യക്തികളെയും സ്ഥാപനങ്ങളെയും ചൈന നിരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ചൈനീസ് സര്‍ക്കാരും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുള്ള ഷെന്‍സന്‍ അടിസ്ഥാനമായുള്ള ഒരു ടെക്നോളജി കമ്പനി വഴിയാണ് ഇക്കാര്യം ചെയ്യുന്നത്. വിദേശ ലക്ഷ്യം വെച്ചു കൊണ്ടുതശന്ന സംഘടനയ്ക്ക് ഒരു ആഗോളയ ഡേറ്റാബേസ് തശന്നയുണ്ടെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ട് പറയുന്നത്.
ഷെന്‍ഹ്വാ ഡേറ്റാ ഇന്ഫൊര്േേഷന് ടെക്നോടളജി കോ. ലിമിറ്റഡാണ് ഇക്കാര്യം ചെയ്തു കൊണ്ടിരിക്കുന്നത്. രാജ്യത്തെ പ്രധാന ഭരണഘടനാപദവികളിലുള്ളവരെ ചൈന നിരീക്ഷിക്കുന്നു. ചൈനീസ് സര്‍ക്കാരുമായും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായും ബന്ധമുള്ള സ്ഥാപനം ഇന്ത്യയിലെ പ്രമുഖരായ 10,000ത്തോളം വ്യക്തികളെയും സ്ഥാപനങ്ങളെയും നിരീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയും കുടുംബവും മുഖ്യമന്ത്രിമാരായ മമതാ ബാനര്‍ജി, അശോക് ഗലോട്ട്, അമരീന്ദര്‍ സിംഗ് , ഉദ്ധവ് താക്കറെ, നവീന്‍ പട്നായിക്, ശിവരാജ് സിംഗ് ചൗഹാന്, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, രവിശങ്കര്‍ പ്രസാദ്, നിര്‍മ്മലാ സീതാരാമന്, സ്മൃതി ഇറാനി, പീയൂഷ് ഗോയല്‍, പ്രതിരോധ വിഭാഗത്തിലെ പ്രമുഖര്‍ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത്, 15 മുന്‍ സൈനിക ഉന്നതര്‍, കരവ്യോമനാവിക സേനകളുടെ മേധാവികള്‍, സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ശരദ് ബോബ്ഡേ, സഹോദരന് ജസ്റ്റീസ് എ എം ഖാന്‍വില്‍ക്കര്‍, ലോക്പാല്‍ ജസ്റ്റിസ് പി സി ഘോഷ്, സിഎജി ജി സി മുര്‍മു, സ്റ്റാര്‍ട്ട് അപ്പ് ടെ വ്യവസായി നിപുണ്‍ മെഹ്റയെ പോലെയുള്ളവര്‍, അജയ് ട്രെഹാന്‍, ടെക്നോളജി സ്ഥാപനങ്ങള്‍, വ്യവസായികളായ രത്തന്‍ ടാറ്റ, ഗൗതം അദാനി എന്നിവരെല്ലാം പെടുന്നു.
സ്വാധീനമുള്ള വ്യക്തിത്വങ്ങള്‍ക്ക് പുറമേ ശശിതരൂര്‍ ഉള്‍പ്പെടെ എഴുന്നൂറോളം രാഷ്ട്രീയ പ്രവര്‍ത്തകര്‍, മാദ്ധ്യമപ്രവര്‍ത്തകര്‍, രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍, ശാസ്ത്രജ്ഞര്‍ , മത സാംസ്ക്കാരിക മേഖലയിലെ ഉന്നതര്‍, കായിക താരങ്ങള്‍, അഭിനേതാക്കള്‍, അക്കാദമീഷ്യന്മാര് എന്നിവരിലെ പ്രമുഖരും പട്ടികയിലുണ്ട്. സാമ്പത്തീക കുറ്റകൃത്യങ്ങളില്‍ പെട്ടിട്ടുള്ള നൂറു കണക്കിന് പേര്, അഴിമതി, ഭീകരപ്രവര്‍ത്തനം നടത്തുന്നവര്‍ മയക്കുമരുന്ന്, സ്വര്‍ണ്ണം, ആയുധം, വനസമ്പത്തുകള്‍ എന്നിവ കടത്തുന്നവര് അടക്കമുള്ളവര്‍ ഇതിലുണ്ട്. ചൈനീസ് രഹസ്യാന്വേഷണ വിഭാഗവും സൈന്യവും സുരക്ഷാ ഏജന്‍സികളുമായി ബന്ധമുള്ളവരാണ് ഷെന്‍ഹ്വാ. തെക്കുകിഴക്കന്‍ ചൈനയിലെ ഗുവാംഗ്ഡോംഗ് പ്രവിശ്യയിലെ ഷെന്‍സെന്‍ നഗരം ആസ്ഥാനമാക്കിയുള്ള കമ്പനി ലോകത്തുടനീളമുള്ള ഗവേഷകരുടെ നെറ്റ്വര്‍ക്കിലൂടെ വിവരം നേടിയെടുക്കുന്നു. ഇതിനായി അമേരിക്ക, ബ്രിട്ടന്, ജപ്പാന്, ഓസ്ട്രേലിയ, ക്യാനഡ, ജര്‍മ്മനി, യുഎഇ എന്നിവിടങ്ങളില്‍ നിന്നെല്ലാം വിവരം കിട്ടുന്നു.
''ഹൈബ്രിഡ് വാര്ഫേയര്'' എന്ന് വിശേഷിപ്പിക്കപ്പെടുന്നു ഇവിടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിഗ്ഡാറ്റ ടൂളുകള്‍ ഉപയോഗിച്ചാണ് നിരീക്ഷണം. സൈനിക ഉപകരണങ്ങള്‍ ഉപയോഗിക്കാതെ നാശം വരുത്താനോ, നുഴഞ്ഞുകയറാനോ, സ്വാധീനം ഉണ്ടാക്കാനോ കഴിയും. 2018 ഏപ്രിലില്‍ ആയിരുന്നു ഷെന്‍ഹ്വാ കമ്പനി റജിസ്റ്റര്‍ ചെയ്തത്. ചൈനീസ് സര്‍ക്കാരിനും സൈന്യത്തിനും അതിന്റെ ഇടപാടുകാര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നതിനായി വിവിധ രാജ്യങ്ങളിലും മേഖലകളിലുമായി 20 ലധികം പ്രോസസിംഗ് സെന്ററുകള്‍ ഇതിനുണ്ട്. അതേസമയം റിപ്പോര്‍ട്ടുകള്‍ ചൈനീസ് എംബസി തള്ളിയിട്ടുണ്ട്. മറ്റു രാജ്യങ്ങളുടെ ഒരു കാര്യവും നേടാന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല എന്നാണ് ഇവര്‍ പറയുന്നത്. വെബ്സൈറ്റുകള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ഗവേഷണ പേപ്പറുകള്‍, ലേഖനങ്ങള്‍, പേറ്റന്റുകള്‍, റിക്രൂട്ട്മെന്റുകള്‍ എന്നിവയില്‍ നിന്നെല്ലാം വിവരശേഖരണം നടത്തുന്നുണ്ട്.






