
ആഗ്ര: ഹത്രാസ് കൊലപാതക കേസില്‍ ഒരു മാസം മുമ്പ് 19 കാരി കൊല്ലപ്പെട്ട സംഭവത്തിലെ കുറ്റകൃത്യ രംഗങ്ങള്‍ പുനര്‍നിര്‍മ്മിച്ച് സിബിഐ അന്വേഷണം തുടങ്ങി. കുടുംബാംഗങ്ങളോടും ലോക്കല്പോലീസിനോടും സംസാരിച്ച ശേഷം പെണ്‍കുട്ടിയുടെ മൂത്ത സഹോദരനെ നാലു മണിക്കൂറത്തേക്ക് സിബിഐ സംഘം കൊണ്ടുപോയി. സംഭവ സ്ഥലത്ത് അവശേഷിച്ച സഹോദരിയുടെ ചെരിപ്പുകള്‍ ഉള്‍പ്പെടെ ശേഖരിച്ച എല്ലാ തെളിവുകളും വസ്തുവകകളും സംബന്ധിച്ച രേഖകളില്‍ ഒപ്പു വെപ്പിച്ചു.
കേസ് അന്വേഷണം ഏറ്റെടുത്തതിന് പിന്നാലെ 15 അംഗ സിബിഐ സംഘം കഴിഞ്ഞ രണ്ടു ദിവസമായി ഹത്രാസില്‍ ക്യാമ്പ് ചെയ്യുകയാണ്. ഇന്നലെ രാവിലെ ചന്ദാപ്പ പോലീസ് സ്റ്റേഷന് സന്ദര്‍ശിച്ച സംഘം പോലീസുകാരെ ചോദ്യം ചെയ്തു. 11 മണിയോടെ കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തുകയും പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായെന്നും കഴുത്തു ഞെരിക്കപ്പെട്ടെന്നും ആരോപിക്കപ്പെട്ട വയലിലെ സംഭവസ്ഥലം അടയാളപ്പെടുത്തി. ഇവിടെ ശ്രദ്ധിക്കപ്പെടാതെ പോയ തെളിവുകള്‍ ഉണ്ടോ എന്ന് പരിശോധിച്ചു. സംഭവം നടന്ന രീതി പുനസൃഷ്ടിക്കാന്‍ സമയത്ത് അവിടെ ഉണ്ടായിരുന്ന അമ്മയേയും സഹോദരനെയും വിളിപ്പിച്ചിരുന്നു.
രാവിലെ പുല്ലു പറിക്കാന്‍ പോയിരുന്നോ കൂട്ട ബലാത്സംഗത്തിന് ഇരയാകുമ്പോള്‍ പെണ്‍കുട്ടി എത്രദൂരത്തായിരുന്നു തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ചു. പെണ്‍കുട്ടി സഹായത്തിനായി വിളിച്ചു കൂവിയപ്പോള്‍ ആരെങ്കിലും കേട്ടിരുന്നോ എന്നും ആരാണ് ആദ്യം കണ്ടത് എന്നും അപ്പോഴത്തെ സ്ഥിതി, അതു കഴിഞ്ഞ് എന്തു സംഭവിച്ചു തുടങ്ങിയ കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞതായിട്ടാണ് വിവരം. ഈ സമയത്ത് പെണ്‍കുട്ടിയുടെ മൂത്ത സഹോദരന് ഇവിടെ ഇല്ലായിരുന്നു എന്നാണ് വിവരം. എപ്പോഴാണ് പുറത്ത് പോയതെന്നും തിരികെ വന്നത് എപ്പോഴായിരുന്നു ആരാണ് പെണ്‍കുട്ടിയുടെ വിവരം പറഞ്ഞതെന്നുമെല്ലാം മൂത്ത സഹോദരനോട് ചോദിച്ചു.
എല്ലാം വീഡിയോയില്‍ പകര്‍ത്തി. രണ്ടര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം പോലീസ് മൃതദേഹം ദഹിപ്പിച്ചു കളഞ്ഞ സ്ഥലത്തും പോലീസ് എത്തി. അവിടെ നിന്നും ചാരം ശേഖരിച്ചു. പിന്നീട് ഇരയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യലിന് ഇരയാക്കി.






