
ലക്നൗ: വിവാഹത്തിനു മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വീടിന്റെ ടെറസിൽനിന്നു വീണു വധുവിന് ഗുരുതര പരുക്ക്. വധുവായ ആരതി മോർയക്കാണ് പരുക്കേറ്റത്. ആശുപത്രിയിൽ എത്തിച്ച യുവതിക്ക് നട്ടെല്ലിന് സാരമായ ക്ഷേതമേറ്റതായി ഡോക്ടർമാർ പറഞ്ഞു.
നാളുകളോളം കിടക്കയിൽ തന്നെ കഴിയേണ്ടി വരുമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. എങ്കിലും വിവാഹത്തിൽ നിന്ന് പിന്മാറാൻ വരൻ അവ്ദേഷ് തയ്യാറായില്ല. യുപിയിലെ പ്രയാഗ്‌രാജില്ലയിലാണ് സംഭവം. വീടിന്റെ ടെറസിൽനിന്ന് വീഴാൻ പോയ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ആരതി ടെറസിൽ നിന്ന് വീണത്.
ഇതിനിടെ പെൺകുട്ടിയുടെ അനുജത്തിയെക്കൊണ്ട് അവ്ദേഷിന്റെ വിവാഹം നടത്തിക്കാൻ വീട്ടുകാർ ശ്രമിച്ചെങ്കിലും സമ്മതിക്കാൻ യുവാവ് തയ്യാറായില്ല. ഒടുവിൽ ആശുപത്രിയിൽ വച്ച് വിവാഹ ചടങ്ങുകൾ നിർവഹിക്കാൻ അനുവാദം നൽകിയതായി പെൺകുട്ടിയെ ചികിത്സിക്കുന്ന ഡോക്ടർ സച്ചിൻ സിങ് മാധ്യമങ്ങളോട് പറഞ്ഞു.






