ന്യൂഡല്‍ഹി: ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന് മാര്‍ഗരേഖ കൊണ്ടുവരണമെന്ന് മുന്‍ ചീഫ് ജസ്റ്റിസും രാജ്യസഭ എംപിയുമായ രഞ്ജന്‍ ഗെഗോയ്. ഇന്ത്യന്‍ ജൂഡ്യഷ്യറി ജീര്‍ണ്ണാവസ്ഥയിലാണെന്നും അദേഹം പറഞ്ഞു. ഒരു മാധ്യമ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദേഹം.
'ഒരു ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ ജൂഡിഷ്യറിക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് ഊന്നിപ്പറയേണ്ടതില്ല. നിങ്ങള്‍ക്ക് അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ വേണം. പക്ഷെ ജുഡീഷ്യറി പൊളിഞ്ഞുവീഴാറായിരിക്കുന്നു' രഞ്ജന്‍ ഗെഗോയ് പറഞ്ഞു. ഹൈക്കോടതികളില്‍ തീര്‍പ്പു കല്‍പ്പിക്കാത്ത കേസുകളുടെ എണ്ണം പോയവര്‍ഷം മൂന്നുലക്ഷത്തോളം ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം 6,000-7,000 ത്തോളം കേസുകള്‍ സുപ്രീകോടതി സ്വീകരിച്ചു. കീഴ്കോടതികളില്‍ നാല് കോടിയോളവും ഹൈക്കോടതികളില്‍ 44 ലക്ഷത്തോളവും സുപ്രീം കോടതിയില്‍ 70,000 ത്തോളം കോസുകളും താര്പ്പുകല്പ്പിക്കാതെ കെട്ടിക്കിടക്കുകയാണെന്നും ഗെഗോയ് പറഞ്ഞു.
ഈ ഒരു സാഹചര്യത്തില്‍ ജൂഡീഷ്യറിക്ക് ഒരു മാര്‍ഗരേഖ തയ്യാറാക്കേണ്ട സമയമായി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നതു പോലെ ജഡ്ജിമാരെ നിയമിക്കുന്നില്ല. ജഡ്ജി എന്നത് മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന ജോലിയാണെന്നും അദേഹം പറഞ്ഞു. ഡല്‍ഹി ഹൈക്കോടതിയില്‍ 62 ജഡ്ജിമാര്‍ ഉണ്ടാകണം. എന്നാല്‍ 32 ജഡ്ജിമാര്‍ മാത്രമാണ്അവിടെയുള്ളത്. മധ്യപ്രദേശ് ഹൈക്കോടതിയില്‍ 40 ശതമാനം ജഡ്ജിമാര്‍ മാത്രമേ ഉള്ളുവെന്നും ഗെഗോയ് പറഞ്ഞു. അതേസമയം മഹുവ മോയ്ത്ര രഞ്ജന്‍ ഗെഗോയ്ക്കെതിരെ നടത്തിയ പ്രസംഗത്തിലും പ്രതികരിച്ചു. 'വനിത രാഷ്ട്രീയക്കാരി' തനിക്കെതിരെ നടത്തിയ പരാമര്‍ശം ശരിയല്ലെന്ന് മഹുവ മോയ്ത്രയുടെ പേര് പരാമര്‍ശിക്കാതെ അദേഹം പറഞ്ഞു.






