
തിരുവനന്തപുരം: പാര്‍ട്ടിക്കുള്ളില്‍ ഗണേഷ്കുമാര് തന്നിഷ്ടം കാട്ടുന്നെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ബി യിലെ ഒരു വിഭാഗം യുഡിഎഫില്‍ ചേരാനൊരുങ്ങുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി നജീം പാലക്കണ്ടിയുടെ നേതൃത്വത്തിലുള്ള വിഭാഗമാണ് പാര്‍ട്ടിക്കുള്ളില്‍ കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നത്. യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് ആര് (ബി) എന്ന പേരില്‍ നിലകൊള്ളാനാണ് നീക്കം.
ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുന്ന നേതാക്കള്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞതായിട്ടാണ് വിവരം. തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്‍ക്കേ ഒരു വിഭാഗത്തിന്റെ കൊഴിഞ്ഞുപോക്ക് തിരിച്ചടിയാകുമോ എന്ന ആശങ്ക ഉയരുന്നുണ്ട്. ഗണേശ് കുമറിന്റെ നേതൃത്വത്തിലുള്ള വിഭാഗം എല്‍ഡിഎഫിന്റെ ചേരിയിലാണ് നില്‍ക്കുന്നത്. എന്നാല്‍ ഗണേശ് കുമാറുമായി അഭിപ്രായ ഭിന്നതകള്‍ ഉള്ളവര്‍ രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി ചർച്ച നടത്തി.
എന്‍സിപി വിട്ട് യുഡിഎഫിന്റെ എന്‍സിപി കേരള പാര്‍ട്ടി രൂപീകരിച്ച നില്‍ക്കാനൊരുങ്ങുന്ന മാണി സി കാപ്പനെയും ഒപ്പം കൂട്ടാന്‍ കേരള കോണ്‍ഗ്രസ് ആര് (ബി) വിഭാഗത്തിന് പദ്ധതിയുണ്ട്. ഇക്കാര്യത്തിലുള്ള ചര്‍ച്ചകള്‍ക്കുളള നീക്കത്തിലാണ്. ഗണേഷ് കുമാര്‍ തന്നിഷ്ട പ്രകാരം പാര്‍ട്ടിയെ നയിക്കുന്നു, പാര്‍ട്ടിയില്‍ അംഗത്വമില്ലാത്തവര്‍ക്ക് പോലും സ്ഥാനങ്ങള്‍ നല്കി പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുന്നു എന്നെല്ലാമാണ് പരാതി. ആലപ്പുഴ, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് എന്നീ നാല് ജില്ലാ കമ്മറ്റികള്‍ തങ്ങള്‍ക്കൊപ്പമാണെന്നാണ് നജീം പാലക്കണ്ടിയുടെ അവകാശവാദം.
ഗണേശ്കുമാനിനോട് അഭിപ്രായ ഭിന്നത ഉണ്ടെങ്കിലും പാര്‍ട്ടി നേതാവ് ആര് ബാലകൃഷ്ണ പിള്ളയോട് എതിര്‍പ്പില്ല. അതേസമയം പാർട്ടിയിൽ സജീവമല്ലാത്തവരാണ് വിമത സ്വരം ഉയർത്തുന്നതെന്ന് ഗണേഷ്കുമാർ പ്രതികരിച്ചു. യാതൊരു സ്വാധീനവും സംഘടനാതലത്തിൽ ഇവർക്കില്ല. പലരെയും പാർട്ടിയിൽ നിന്ന് പുറത്താക്കാനിരുന്നതാണെന്നും ഗണേഷ്കുമാർ പറയുന്നു. നേരത്തേ പത്തനാപുരത്ത് നിന്നും ഇത്തവണ ഗണേഷ്കുമാര് മാറുമെന്നും കൊട്ടാരക്കരയില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നെങ്കിലും ചുവരെഴുത്തുകളും മറ്റും തുടങ്ങിയിട്ടുണ്ട്.
ഇതിനിടെ യൂത്ത് ഫ്രണ്ട്(ബി) മുന്‍ സംസ്ഥാന പ്രസിഡന്റും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ മധു എണ്ണയ്ക്കാടിന്റെ നേതൃത്വത്തില്‍ നേതാക്കളും പ്രവര്‍ത്തകരും കേരള കോണ്‍ഗ്രസ്(ബി)യില്നിന്ന് രാജിവച്ചു. പാര്‍ട്ടി വിട്ട ഇവര്‍ ഇടതുപക്ഷ ജനാധിത്യ മുന്നണിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിന് തീരുമാനിച്ചു.
ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുന്ന നേതാക്കള്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞതായിട്ടാണ് വിവരം. തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്‍ക്കേ ഒരു വിഭാഗത്തിന്റെ കൊഴിഞ്ഞുപോക്ക് തിരിച്ചടിയാകുമോ എന്ന ആശങ്ക ഉയരുന്നുണ്ട്. ഗണേശ് കുമറിന്റെ നേതൃത്വത്തിലുള്ള വിഭാഗം എല്‍ഡിഎഫിന്റെ ചേരിയിലാണ് നില്‍ക്കുന്നത്. എന്നാല്‍ ഗണേശ് കുമാറുമായി അഭിപ്രായ ഭിന്നതകള്‍ ഉള്ളവര്‍ രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി ചർച്ച നടത്തി.
എന്‍സിപി വിട്ട് യുഡിഎഫിന്റെ എന്‍സിപി കേരള പാര്‍ട്ടി രൂപീകരിച്ച നില്‍ക്കാനൊരുങ്ങുന്ന മാണി സി കാപ്പനെയും ഒപ്പം കൂട്ടാന്‍ കേരള കോണ്‍ഗ്രസ് ആര് (ബി) വിഭാഗത്തിന് പദ്ധതിയുണ്ട്. ഇക്കാര്യത്തിലുള്ള ചര്‍ച്ചകള്‍ക്കുളള നീക്കത്തിലാണ്. ഗണേഷ് കുമാര്‍ തന്നിഷ്ട പ്രകാരം പാര്‍ട്ടിയെ നയിക്കുന്നു, പാര്‍ട്ടിയില്‍ അംഗത്വമില്ലാത്തവര്‍ക്ക് പോലും സ്ഥാനങ്ങള്‍ നല്കി പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുന്നു എന്നെല്ലാമാണ് പരാതി. ആലപ്പുഴ, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് എന്നീ നാല് ജില്ലാ കമ്മറ്റികള്‍ തങ്ങള്‍ക്കൊപ്പമാണെന്നാണ് നജീം പാലക്കണ്ടിയുടെ അവകാശവാദം.
ഗണേശ്കുമാനിനോട് അഭിപ്രായ ഭിന്നത ഉണ്ടെങ്കിലും പാര്‍ട്ടി നേതാവ് ആര് ബാലകൃഷ്ണ പിള്ളയോട് എതിര്‍പ്പില്ല. അതേസമയം പാർട്ടിയിൽ സജീവമല്ലാത്തവരാണ് വിമത സ്വരം ഉയർത്തുന്നതെന്ന് ഗണേഷ്കുമാർ പ്രതികരിച്ചു. യാതൊരു സ്വാധീനവും സംഘടനാതലത്തിൽ ഇവർക്കില്ല. പലരെയും പാർട്ടിയിൽ നിന്ന് പുറത്താക്കാനിരുന്നതാണെന്നും ഗണേഷ്കുമാർ പറയുന്നു. നേരത്തേ പത്തനാപുരത്ത് നിന്നും ഇത്തവണ ഗണേഷ്കുമാര് മാറുമെന്നും കൊട്ടാരക്കരയില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നെങ്കിലും ചുവരെഴുത്തുകളും മറ്റും തുടങ്ങിയിട്ടുണ്ട്.
ഇതിനിടെ യൂത്ത് ഫ്രണ്ട്(ബി) മുന്‍ സംസ്ഥാന പ്രസിഡന്റും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ മധു എണ്ണയ്ക്കാടിന്റെ നേതൃത്വത്തില്‍ നേതാക്കളും പ്രവര്‍ത്തകരും കേരള കോണ്‍ഗ്രസ്(ബി)യില്നിന്ന് രാജിവച്ചു. പാര്‍ട്ടി വിട്ട ഇവര്‍ ഇടതുപക്ഷ ജനാധിത്യ മുന്നണിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിന് തീരുമാനിച്ചു.







Comments