
പന്തളം: ഉത്തര്‍പ്രദേശില്‍ സ്ഫോടകവസ്തുക്കളുമായി പോലീസ് പിടികൂടിയ ചേരിക്കല്‍ നസീമ മന്‍സിലില്‍ അന്‍ഷാദ് ബദറുദ്ദീന്‍(33) ബുദ്ധിമാനായ ക്രിമിനലാണെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. അന്‍ഷാദിനെയും സുഹൃത്ത് കോഴിക്കോട് സ്വേദശി ഫിറോസ് ഖാനെയും വസന്ത പഞ്ചമി ആഘോഷങ്ങള്‍ക്കിടെ സ്ഫോടനത്തിന് പദ്ധതിയിടാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ഗുഡംബ മേഖലയില്‍ നിന്ന് യു.പി സ്പെഷ്യല്‍ ടാക്സ് ഫോഴ്സ് (എസ്.ടി.എഫ്) പിടികൂടിയത്.
ലക്നൗവില്‍ സ്ഫോടക വസ്തുക്കളുമായി യു.പി പോലീസിന്റെ പിടിയിലായ ചേരിക്കല്‍ നസീമ മന്‍സിലില്‍ അന്‍ഷാദ് ബദറുദ്ദീ(33)ന് ബുദ്ധിമാനായ ക്രിമിനലാണെന്ന് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. ആയോധന കലയുടെ മര്‍മം അറിയാവുന്നവന്. ഏതു അടിപിടിക്ക് പിന്നിലുമുളള ബുദ്ധി കേന്ദ്രം, പക്ഷേ, ഒരു കേസിലും പ്രതിയാകില്ല. ചേരിക്കല്‍ ജുമാമസ്ജിദിന് സമീപം താമസിക്കുന്ന ബദറുദ്ദീന്റെയും നസീമയുടെയും മൂന്നു മക്കളില്‍ ഏറ്റവും ഇളയ ആളാണ് അന്‍ഷാദ്.
പിതാവിനും മൂത്ത സഹോദരന്മാര്ക്കുമൊപ്പം ഗള്‍ഫിലായിരുന്നു കുറേക്കാലം ജോലി. ഇവരെല്ലാം പിന്നീട് നാട്ടില്‍ തിരിച്ചെത്തി അന്‍ഷാദ് ആശാരിപ്പണിയും മത്സ്യവ്യാപാരവുമായി കഴിഞ്ഞു കൂടുകയായിരുന്നു. ഇതിനിടെ മാര്‍ഷല്‍ ആര്‍ട്സും അഭ്യസിച്ചു. സഹോദരന്മാര്ക്കൊപ്പം എസ്.ഡി.പി.ഐ പ്രവര്‍ത്തനം തുടങ്ങിയതാണ് അന്‍ഷാദ്. ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്.ഡി.പി.ഐയുടെയും സജീവ പ്രവര്‍ത്തകനാണ്. പോപ്പുലര്‍ ഫ്രണ്ട് ഡല്‍ഹി ഓഫിസിലെ സബ് ഓര്‍ഗൈനസര്‍ ആണ് ഇയാളെന്നാണ് പറയപ്പെടുന്നത്. എസ്.ഡി.പി.ഐ ശാക്തീകരണ വിഭാഗം കേന്ദ്ര കമ്മറ്റിയംഗമായിരുന്നുവെന്ന വിവരവും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. മലപ്പുറത്ത് നിന്നാണ് വിവാഹം കഴിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട് ജില്ലകള്‍ കേന്ദ്രീകരിച്ചാണ്ഇയാളുടെ പ്രവര്‍ത്തനം.
അതിനാല്‍ തന്നെ പന്തളത്തുകാര്‍ക്ക് ഇയാളെപ്പറ്റി വലിയ പിടിയില്ല. ഈ അനുകൂല സാഹചര്യം മുതലെടുത്താണ് പോപ്പുലര്‍ ഫ്രണ്ടും എസ്.ഡി.പി.ഐയുമുണ്ടാക്കുന്ന സംഘട്ടനങ്ങളിലും അക്രമങ്ങളിലും പ്രതിയാകാതെ ഇയാള്‍ ഇത്രയും കാലം രക്ഷപ്പെട്ടിരുന്നത്. ഏറ്റവുമൊടുവിലായി കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനാണ് നാട്ടിലെത്തിയത്. പന്തളം നഗരസഭ 31-ാം വാര്‍ഡിലെ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിക്ക് വേണ്ടി വീടു കയറിയുള്ള പ്രവര്‍ത്തനമാണ് അന്‍ഷാദ് നടത്തിയിരുന്നത്. 215 വോട്ട് നേടിയ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി രണ്ടാം സ്ഥാനത്ത് വരികയും ചെയ്തു. ഇതിന് പിന്നില്‍ അന്‍ഷാദിന്റെ കഠിന പ്രയത്നമുണ്ടായിരുന്നുവെന്നാണ് വിലയിരുത്തല്‍.
കുറേ നാളായി ഇയാളെ കേന്ദ്ര ഏജന്‍സികള്‍ നിരീക്ഷിച്ചു വരികയായിരുന്നു. കഴിഞ്ഞ ഡിസംബര്‍ 16 നാണ് ഇയാള്‍ അവസാനമായി ചേരിക്കലില്‍ ഉണ്ടായിരുന്നത്. അന്‍ഷാദിനെ കാണാനില്ലെന്ന് കാട്ടി ഇപ്പോള്‍ ചേരിയ്ക്കല്‍ പുത്തന്‍കുറ്റിയില്‍ വാടകയ്ക്ക് താമസിക്കുന്ന ഭാര്യ മുഹ്സീന കഴിഞ്ഞ ശനിയാഴ്ച പോലീസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ 11 മുതല്‍ അന്‍ഷാദിന്റെ ഫോണ്‍ ഓഫ് ആയിരുന്നു. ശനിയാഴ്ച പന്തളത്തെ വീട്ടില്‍ എത്തുമെന്ന് അറിയിച്ചിരുന്നതായി മുഹ്സിന പറഞ്ഞു. ഫോണില്‍ അന്‍ഷാദിനെ കിട്ടാതെ വന്നപ്പോഴാണ് പോലീസില്‍ പരാതി നല്‍കിയത്. ഫോണ്‍ ഓഫ് ആയതാണ് പരാതി നല്കാന് കാരണമെന്നും ഭാര്യ പോലീസിനോട് പറഞ്ഞിരുന്നു.
ജനുവരി അവസാനം ഡല്‍ഹിക്ക് പോകുന്നു എന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. പക്ഷേ, ബീഹാറിലേക്കാണ് പോയത്.അന്‍ഷാദിനെയും സുഹൃത്ത് കോഴിക്കോട് സ്വേദശി ഫിറോസ് ഖാനെയും വസന്ത പഞ്ചമി ആഘോഷങ്ങള്‍ക്കിടെ സ്ഫോടനത്തിന് പദ്ധതിയിടാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ഗുഡംബ മേഖലയില്‍ നിന്ന് യു.പി സ്പെഷ്യല്‍ ടാക്സ് ഫോഴ്സ് (എസ്.ടി.എഫ്) പിടികൂടിയത്. 2010 ല്‍ ചേരിക്കലില്‍ ഉണ്ടായ ഡി.വൈ.എഫ്.ഐ- എസ്.ഡി.പി.ഐ സംഘര്‍ഷത്തില്‍ അന്‍ഷാദ് പ്രതിയാണ്. അന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ വീടു കയറി ആക്രമണത്തില്‍ ഇയാളുടെ മാതാവിന്റെ കൈ ഒടിയുകയും ചെയ്തു.
ഇതിന്റെ വിചാരണയുടെ ഭാഗമായി ഇന്നലെ അടൂര്‍ ഫാസ്റ്റ് ക്ലാസ് കോടതിയില്‍ അന്‍ഷാദ് ഹാജരാകേണ്ടിയിരുന്നു. ഇപ്പോള്‍ ഒപ്പം പിടിയിലായ ഫിറോസ്ഖാനുമായി ചേര്‍ന്ന് ചേരിക്കലില്‍ 10 സെന്റ് സ്ഥലം അന്‍ഷാദ് വാങ്ങിയെന്നും പറയുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ വിദഗ്ധ പരിശീലനം സിദ്ധിച്ചയാളാണ് അന്‍ഷാദ്. വിവിധ സംസ്ഥാനങ്ങളില്‍ രഹസ്യമായി നടന്ന ക്യാമ്പുകളിലാണ് ഇയാള്‍ സംബന്ധിച്ചതെന്നും ഐ.ബി റിപ്പോര്‍ട്ട് ചെയ്യുന്നു. അന്‍ഷാദ് ആശാരിപ്പണി ചെയ്തത് ഒരു മറയ്ക്ക് വേണ്ടിയാണെന്നാണ് അന്വേഷണ സംഘങ്ങളുടെ നിഗമനം.
മലപ്പുറം, കോഴിക്കോട് ജില്ലകള്‍ കേന്ദ്രീകരിച്ചാണ് ഇയാളുടെ പ്രവര്‍ത്തനം. മലപ്പുറത്തുനിന്നാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഏറ്റവുമൊടുവിലായി കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനാണ് നാട്ടിലെത്തിയത്. പന്തളം നഗരസഭ 31-ാം വാര്‍ഡിലെ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിക്ക് വേണ്ടി വീടു കയറിയുള്ള പ്രവര്‍ത്തനത്തില്‍ അന്‍ഷാദ് പങ്കാളിയായിരുന്നു. അന്‍ഷാദിനെ കാണാനില്ലെന്ന് കാട്ടി ഇപ്പോള്‍ ചേരിയ്ക്കല്‍ പുത്തന്‍കുറ്റിയില്‍ വാടകയ്ക്ക് താമസിക്കുന്ന ഭാര്യ മുഹ്സീന കഴിഞ്ഞ ശനിയാഴ്ച പോലീസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ 11 മുതല്‍ അന്‍ഷാദിന്റെ ഫോണ്‍ ഓഫ് ആയിരുന്നു.
ശനിയാഴ്ച പന്തളത്തെ വീട്ടിലെത്തുമെന്ന് അറിയിച്ചിരുന്നതായി മുഹ്സിന പറഞ്ഞു. ഫോണില്‍ അന്‍ഷാദിനെ കിട്ടാതെ വന്നപ്പോഴാണ് പോലീസില്‍ പരാതി നല്‍കിയത്. ജനുവരി അവസാനം ഡല്‍ഹിക്ക് പോകുന്നു എന്ന് പറഞ്ഞാണ് വീട്ടില്‍നിന്നിറങ്ങിയത്. 2010 ല്‍ ചേരിക്കലില്‍ ഉണ്ടായ ഡി.െവെ.എഫ്.ഐ- എസ്.ഡി.പി.ഐ സംഘര്‍ഷത്തില്‍ അന്‍ഷാദ് പ്രതിയാണ്. അന്ന് ഡി.െവെ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ വീടു കയറി ആക്രമണത്തില്‍ ഇയാളുടെ മാതാവിന്റെ െകെ ഒടിയുകയും ചെയ്തു. ഇതിന്റെ വിചാരണയുടെ ഭാഗമായി ഇന്നലെ അടൂര്‍ ഫാസ്റ്റ് ക്ലാസ് കോടതിയില്‍ അന്‍ഷാദ് ഹാജരാകേണ്ടതായിരുന്നു.
പിടിയിലായ മറ്റൊരാള്‍ വടകരയിലെ റെന്റ് എ കാര്‍ ബിസിനസുകാരന്
യു.പി. പോലീസിന്റെ പിടിയിലായ മലയാളികളിലൊരാള്‍ വടകര പുതുപ്പണത്ത് റെന്റ് എ കാര്‍ ബിസിനസ് നടത്തുന്ന പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന്. കുഴിച്ചാലില്‍ ഫിറോസാ(41)ണ് അറസ്റ്റിലായത്. ഈ മാസം 16 മുതല്‍ ഇയാളെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ വടകര പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് കേസെടുത്ത് അന്വേഷിച്ച് വരുന്നതിനിടയിലാണ് യു.പിയില്‍ പിടിയിലായ വിവരം പുറത്തു വരുന്നത്.
പാര്‍ട്ടി ഏല്പിച്ചതു പ്രകാരമാണ് പത്തനംതിട്ടയിലെ അന്‍ഷാദിനൊപ്പം ഫിറോസ് ബിഹാറിലേക്കു പോയതെന്നാണു പോലീസ് പറയുന്നത്. ബംഗാളിലും സന്ദര്‍ശനം നടത്തിയിട്ടുണ്ട്. തിരിച്ചു നാട്ടിലേക്കു വരുമ്പോഴാണ് കാണാതായത്.
ഈ മാസം ആറിനാണ് ബിഹാറിലേക്കു യാത്ര തിരിച്ചത്. 11 ന് രാവിലെ അഞ്ചിനു ബിഹാറിലെ കട്ടിഹാര്‍ റെയില്‍വെ സ്റ്റേഷനില്‍നിന്ന് ഗുവാഹത്തി- മുംെബെ ട്രെയിനില്‍ കയറി. അന്നു വൈകിട്ട് മൂന്നിനാണ് അവസാനമായി വീട്ടുകാരുമായി ഫോണില്‍ സംസാരിച്ചത്. പിന്നീട് ഫോണ്‍ റിങ് ചെയ്തുവെങ്കിലും എടുത്തില്ല.
പത്താം ക്ലാസ് വരെ പഠിച്ച ഫിറോസ് ഹിന്ദി അനായാസം കൈകാര്യം ചെയ്യുമെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു. ഇയാളെ പല കാര്യങ്ങള്‍ക്കും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് പോപുലര്‍ ഫ്രണ്ട് അയക്കാറുണ്ടെന്ന് പോലീസ് പറയുന്നു. സംഘടനയില്‍ ഔദ്യോഗിക സ്ഥാനമൊന്നുമില്ല. ഭാര്യയും നാലു മക്കളുമുണ്ട്.






