
കൽപ്പറ്റ: വനിതാ കമ്മീഷൻ മുൻ അധ്യക്ഷ എംസി ജോസഫൈനെതിരെ വിമർശനവുമായി സിസ്റ്റർ ലൂസി കളപ്പുര. വനിതാ കമ്മീഷൻ അധ്യക്ഷയെന്നത് ഉന്നതപദവി അല്ല ഉത്തരവാദിത്വമാണ്, എന്നാൽ ഈ ബോധ്യം അവർക്ക് ഉണ്ടായിരുന്നില്ല. തന്റെ ബുദ്ധിമുട്ട് മനസ്സിലാക്കാൻ ഒരിക്കലും ജോസഫൈൻ തയ്യാറായിട്ടില്ലെന്നും ലൂസി കളപ്പുര പറയുന്നു.
വനിതാ കമ്മീഷൻ മുൻ അധ്യക്ഷ എംസി ജോസഫൈൻ തന്നെ സ്റ്റുപ്പിഡ് എന്ന് വിളിക്കുന്ന സാഹചര്യം വരെ ഉണ്ടായി. വനിതാ കമ്മീഷൻ അധ്യക്ഷ എന്ന നിലയിൽ സ്ത്രീകളുടെ പരാതികൾ കേൾക്കാനല്ല അവർ സമയം കണ്ടെത്തിയതെന്നും സിസ്റ്റർ ലൂസി വിമർശനമുന്നയിച്ചു.






