
ചാത്തന്നൂര്‍: കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നവജാതശിശു മരിച്ച സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട രേഷ്മയുടെ ഭർത്താവ് വിഷ്ണുവിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും.
അറസ്റ്റിലായ അമ്മ രേഷ്മയുടെ സിം കാര്‍ഡ് പരിശോധിച്ച് വിശദമായ അന്വേഷണത്തിന് പോലീസ്. കേസുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത ആര്യയുടെ ഭർത്താവ് രഞ്ജിത്തിന്റെ മൊഴി എടുത്തു. രേഷ്മ അമിതമായി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നതായി രഞ്ജിത്ത് അന്വേഷണ സംഘത്തിനു മൊഴി നൽകി.
മരിച്ച ഗ്രീഷ്മയുടെ മൊബൈൽ ഫോണും പൊലീസ് കസ്റ്റഡിയിൽ എടുത്തു. സൈബർ സെല്ലിന്റെയും സഹായത്തോടെ കൂടുതൽ വിവരങ്ങൾ തേടും.






