
കാബൂള്‍: താലിബാന് അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ച ശേഷം ആദ്യമായി കാബൂള്‍ വിമാനത്താവളത്തില്‍ യാത്രാവിമാനം ഇറങ്ങി. ഇസ്ളാമാബാദില്‍ നിന്നുള്ള പാക് ഇന്റര്‍നാഷണല്‍ എയര്‍വേയ്സിന്റെ വിമാനത്തില്‍ പക്ഷേ യാത്രക്കാരായി ആകെ 10 പേരെ ഉണ്ടായിരുന്നുള്ളൂ എന്നും യാത്രക്കാരെ കാളും വിമാനത്തിലെ ജോലിക്കാരായിരുന്നു കുടുതല്‍ എന്നും എഎഫ്പി പറഞ്ഞു.
ഈ നീക്കം വിജയകരമായതോടെ ഈ ആഴ്ച അവസാനം മുതല്‍ പാകിസ്താനില്‍ നിന്നും അഫ്ഗാനിസ്ഥാനിലേക്കും തിരിച്ചും സ്ഥിരമായി സര്‍വീസ് നടത്താനുള്ള ഉദ്ദേശത്തിലാണ് പിഐഎ. കഴിഞ്ഞയാഴ്ച ഖത്തര്‍ എയര്‍വേയ്സ് അനേകം ചാര്‍ട്ടേഡ് ഫ്ളൈറ്റുകളാണ് അഫ്ഗാനിലേക്ക് അയച്ചത്. താലിബാന് കീഴില്‍ അഫ്ഗാനില്‍ കുരുങ്ങിപ്പോയവര്‍ക്ക് വേണ്ടിയാണ് വിമാനം സര്‍വീസ് നടത്തിയത്. സെപ്തംബര്‍ 3 ന് ആഭ്യന്തര സര്‍വീസുകളും അവര്‍ തുടങ്ങും.
വിമാനത്തില്‍ നിന്നും എത്തിയ യാത്രക്കാരെ സ്വീകരിച്ച് സ്വാഗതമെന്ന വലിയ ബാനര്‍ ടെര്‍മിനലില്‍ ഉയര്‍ത്തിയിരുന്നു. കടുത്തഅതേ യാഥാസ്ഥിതിഗത പുലര്‍ത്തുന്ന താലിബാന് ഇത് ഒരു പരീക്ഷണമായിരുന്നു. നേരത്തേ മതിയായ രേഖകളുള്ള അഫ്ഗാനിസ്ഥാന് കാരെ വിദേശത്തേക്ക് പോകുന്നതില്‍ തടസ്സമില്ലെന്ന് താലിബാന് നേരത്തേ പറഞ്ഞിരുന്നു. അമേരിക്കയും താലിബാനും തമ്മില്‍ ഉണ്ടാക്കിയിരുന്ന ഉടമ്പടി അനുസരിച്ച് നാറ്റോരാജ്യങ്ങള്ക്ക് തങ്ങളുടെ പൗരന്മാരെ അഫ്ഗാനില്‍ നിന്നും ഒഴിപ്പിക്കാമെന്ന് വ്യവസ്ഥ ചെയ്തിരുന്നു.
അതേസമയം വിമാനത്തിന്റെ തിരിച്ചുവരവ് കാത്ത് ഇസ്ളാമാബാദ് വിമാനത്താവളത്തില്‍ വലിയ ജനക്കൂട്ടമായിരുന്നു. വിമാനം ജോലിക്കാരുടെ ബന്ധുക്കളും ലോകബാങ്കിന്റെ ഉദ്യോഗസ്ഥരും എയര്‍പോര്‍ട്ട് ഗ്രൗണ്ട് സ്റ്റാഫുകളുമൊക്കെയായി നൂറോളം ആള്ക്കാര് ഉണ്ടായിരുന്നു. ഖത്തര്‍ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ദ്ധരെ ഉപയോഗിച്ച് വ്യോമഗതാഗതം പുനരാരംഭിക്കാനാണ് താലിബാന്റെ ആലോചന. കടുത്ത മതവാദികളായ താലിബാന് അഫ്ഗാന് പിടിച്ചതോടെ 20 വര്‍ഷം നീണ്ട താലിബാന് മുമ്പുള്ള കാലത്ത് അഫ്ഗാനിലെ വിദേശ ശക്തികളെ സഹായിച്ചവര്‍ ഭീതിയോടെയാണ് താലിബാനെ നോക്കിക്കാണുന്നത്.






