
തിരുവനന്തപുരം: യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോമിന് ‘വാഴക്കുല’ വൈലോപ്പള്ളിയുടെ കവിത. വര്‍ഷങ്ങളോളം എടുത്ത് പൂര്‍ത്തിയാക്കിയ ചിന്തയുടെ ഗവേഷണ പ്രബന്ധത്തിലാണ് ഈ പരാമര്‍ശമുള്ളത്. പ്രബന്ധം വിവിധ കമ്മിറ്റികളുടെ മുന്നിലെത്തിയിട്ടും ആരും തെറ്റ് കണ്ടുപിടിച്ചില്ല.
ഇംഗ്ളീഷ് സാഹിത്യത്തിലാണ് ചിന്ത ഗവേഷണം പൂർത്തിയാക്കിയത്. 'നവലിബറൽ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ' എന്നയാതിരുന്നു ചിന്തയുടെ ഗവേഷണ വിഷയം. 2021 ൽ ഡോക്ടറേറ്റും കിട്ടി. ഇതിലാണ് 'വാഴക്കുല' കവിതയുടെ രചയിതാവിന്റെ പേര് തെറ്റായി എഴുതിയിരിക്കുന്നത്. കേരള യൂണിവേഴ്സിറ്റി പ്രോ വിസിയായിരുന്ന അജയകുമാറായിരുന്നു ഗൈഡ്.
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാട് തകര്ക്കുന്നതിനേക്കുറിച്ചും സിനിമകളേക്കുറിച്ചുമെല്ലാം എഴുതിയിരിക്കുന്ന ഭാഗത്താണ് 'വാഴക്കുല' എഴുതിയത് വൈലോപ്പള്ളി എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. യുവജന കമ്മീഷന് അദ്ധ്യക്ഷ എന്ന പദവിയുമായി ബന്ധപ്പെട്ട് ചിന്ത വിവാദത്തിലായത് അടുത്ത കാലത്താണ്. ശമ്പളം കൂട്ടി മുന്‍കാല പ്രാബല്യത്തോടെ ചിന്തയ്ക്ക് നല്‍കിയത് വലിയ വിവാദമായിരുന്നു.






