
അടുത്തിടെയായി യുവജന കമ്മീഷന് അധ്യക്ഷയായ ചിന്താ ജെറോമിനെക്കുറിച്ചുള്ള പല തരത്തിലുള്ള വിവാദങ്ങളും ചര്‍ച്ചകളില്‍ നിറയാറുണ്ട്. പലപ്പോഴും ചിന്തയുടെ വാചകങ്ങള്‍ തന്നെയാണ് മണ്ടത്തരങ്ങളായി മാറാറുള്ളത്. വാഴക്കുല എഴുതിയത് വൈലോപ്പിള്ളിയാണെന്ന പറഞ്ഞതടക്കം ചിന്താ ജെറോമിന്റെ പേര് വാര്‍ത്തകളില്‍ നിറഞ്ഞതാണ്. ഇപ്പോഴിതാ ഇംഗ്ലീഷ് ഭാഷയില്‍ പിഎച്ച്ഡി ഉള്ള ചിന്ത ജെറോമിനോട് 150 വാക്കുകളില്‍ അവരെക്കുറിച്ച് എഴുതുവാന്‍ പറയുകയാണെങ്കില്‍ 100% അതില്‍ മിനിമം 15 മുതല്‍ 20 തെറ്റുകള്‍ കാണുമെന്ന് താന്‍ ഗ്യാരണ്ടി ചെയ്യാമെന്ന് മുതിര്‍ന്ന പത്രപ്രവര്ത്തകന് മാത്യു സാമുവല്‍ കുറിച്ചിരിക്കുകയാണ്.
തെലുങ്ക് ചിത്രം ആര്‍ആര്‍ആറിന് ഓസ്കര് പുരസ്കാരം ലഭിച്ചതിനെ അഭിനന്ദിച്ചു കൊണ്ട് ചിന്ത ഇട്ട പോസ്റ്റിനാണ് മാത്യു സാമുവലിന്റെ പരിഹാസം.
‘‘ഏതെങ്കിലും ഒരു നല്ല കോർപ്പറേറ്റ് ഓഫീസിലോ, അല്ലെങ്കിൽ സർക്കാർ ഓഫീസിലോ ഇവർ ജോലിക്ക് അപേക്ഷിക്കുകയാണെങ്കിൽ ബി എ എം എ, PHD ( എല്ലാം ഇംഗ്ലീഷ് ഭാഷകളിൽ )യോഗ്യതകൾ ഉള്ള ചിന്താ മേഡം 150 വാക്കുകളിൽ അവരെക്കുറിച്ച് എഴുതുവാൻ പറയുകയാണെങ്കിൽ 100% ഞാൻ ഗ്യാരണ്ടി ചെയ്യാം അതിൽ മിനിമം 15 മുതൽ 20 തെറ്റുകൾ കാണാം ഈ പെൺകുട്ടി കോപ്പിയടിച്ചാണ് ജയിച്ചിരിക്കുന്നത്, അല്ലെങ്കിൽ ആരെയോ സ്വാധീനം ചെലുത്തി, പഠനം ഇവിടം വരെയെത്തി, ഓസ്കാർ അവാർഡിനെ കുറിച്ച് 10 വാക്കുകൾ എഴുതാൻ അറിയാത്ത ഈ സാധനത്തിനാണ് കേരള സർക്കാർ മാത്രം ഒരു ലക്ഷം രൂപ ശമ്പളം കൊടുക്കുന്നു, വാഹനം കൊടുക്കുന്നു ഓഫീസ് കൊടുക്കുന്നു...! ഒരുവിധം എല്ലാ സഖാക്കളുടെയും സഖാത്തികളുടെയും കാര്യം ഇതൊക്കെ തന്നെയാണ്.’’ എന്നാണ് മാത്യൂ സാമുവല്‍ കുറിച്ചത്.
ഏതായാലും ട്രോളുകള്‍ കൂടിയതോടെ ചിന്തയുടെ പോസ്റ്റ് എവിടെയോ പോയി മറഞ്ഞിട്ടുണ്ട്. ഇപ്പോഴത് സോഷ്യല്‍ മീഡിയയില്‍ കാണ്മാനേയില്ല.






