
കൊച്ചി: അരിക്കൊമ്പനെ സ്ഥലംമാറ്റുന്നതു പെരിയാര്‍ വനമേഖലയിലേക്ക്. ഇതു സംബന്ധിച്ച നിര്‍ദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു നല്‍കിയതായാണു വിവരം. ചിന്നക്കനാലിലെയും പെരിയാര്‍ റിസര്‍വിലെയും കാലാവസ്ഥയും ആവാസവ്യവസ്ഥയും ഒന്നായതാണു അവിടേക്കു മാറ്റാന്‍ ധാരണയായത്.
അഗസ്ത്യാര്‍കൂടം വനത്തിലേക്കു മാറ്റുന്നതാണു കൂടുതല്‍ ഉചിതമെന്ന വാദം വന്നെങ്കിലും ചുരുങ്ങിയ സമയംകൊണ്ടു അവിടെവരെ എത്തിക്കുന്നതു വെല്ലുവിളിയാണെന്നും വിലയിരുത്തലുണ്ടായി. മാത്രമല്ല, മദപ്പാടുമാറിയ അരിക്കൊമ്പന് പഴയപോലെ അക്രമകാരിയല്ലെന്ന റിപ്പോര്‍ട്ടും ഇതിനു കാരണമായി. പെരിയാറാണെങ്കില്‍ പരമാവധി മൂന്നു മണിക്കൂര്‍ കൊാണ്ടു പെരിയാറിലെത്താം. വള്ളക്കടവ് വഴിയും മംഗളാദേവി വഴിയും കാടിനുള്ളിലേക്കു പ്രവേശിക്കാം. രണ്ടു കാട്ടുവഴികളും വീതികൂട്ടി തടസങ്ങള്‍ മാറ്റിയിട്ടുണ്ട്.
മംഗളാദേവി ക്ഷേത്രത്തിലെ ഉല്‍സവത്തെ ബാധിക്കാത്ത രീതിയിലാകും ആനയെ മാറ്റല്‍. അടുത്താഴ്ചയാണു ചിത്രപൗര്‍ണ്ണമി ഉല്‍സവം. വഴിക്കു രണ്ടു വശത്തുമായി 200 പോലീസുകാരെയാണു വിന്യസിക്കുക. ഈ സാഹചര്യത്തില്‍ അരിക്കൊമ്പന് ഉള്‍പ്പെടെയുള്ള ആനകളൊന്നും ആ ഭാഗത്തേക്കു വരില്ല.
തിരിച്ചറിയാനുള്ള പ്രയാസം വനപാലകരെ വലയ്ക്കുന്നു
അരിക്കൊമ്പനെ തിരിച്ചറിയാനുള്ള പ്രയാസം വനപാലകരെ വലയ്ക്കുന്നു. അരിക്കൊമ്പനുമായി രൂപസാദൃശ്യമുള്ള ആനകള്‍ വേറെയും ചിന്നക്കനാലിലുള്ളതാണു കാരണം. ഒറ്റനോട്ടത്തില്‍ അരിക്കൊമ്പനാണെന്നേ തോന്നൂ. ഇന്നലെ ചക്കക്കൊമ്പനെയാണു അരിക്കൊമ്പനെന്നു കരുതി വെടിവയ്ക്കാനൊരുങ്ങിയത്. അടുത്തെത്തിയപ്പോഴാണു മാറിപ്പോയെന്നു വ്യക്തമായത്. ഇതുതന്നെയാണു പലപ്പോഴും സംഭവിക്കുന്നത്.
അരിക്കൊമ്പനെയും ചക്കക്കൊമ്പനെയും എപ്പോഴും മൂന്ന് ആനകള്ക്കൊപ്പമാണു കാണുന്നത്. ഇന്നലെ െവെകിട്ടുവരെ അരിക്കൊമ്പനെ കണ്ടിരുന്നില്ല. ചക്കക്കൊമ്പന്റെ കൊമ്പ് താഴേക്കാണെങ്കില്‍ അരിക്കൊമ്പന്റേതു മധ്യഭാഗത്തേക്കാണ്. ഇതാണു പ്രധാന വ്യത്യാസം. മറ്റ് ആനകളെയപേക്ഷിച്ചു നല്ല വലുപ്പമുള്ള ശരീരമാണ് അരിക്കൊമ്പന്. എന്നാല്‍, ഇതേ ലക്ഷണമുള്ള കൊമ്പന്മാര് ചിന്നക്കനാലില്‍ വേറെയുമുണ്ട്.
തൊട്ടടുത്തു കണ്ടാലേ മനസിലാവൂ. ഇന്നു െവെകിട്ടു എട്ടു മണിയോടെ വെടിവയ്ക്കാനുള്ള ദൗത്യം വീണ്ടും തുടങ്ങും. ഈ സംഘത്തിലുള്ളവേരാടു െവെകിട്ടു എട്ടിനു ഹാജരാകാനാണു നിര്‍ദേശിച്ചിട്ടുള്ളത്. ദേവികുളം റേഞ്ച് ഓഫീസറാണു അരിക്കൊമ്പന്റെ ഉടമസ്ഥന്. അദ്ദേഹമാണ് അരിക്കൊമ്പനെ മാറ്റാന്‍ എഴുതി നല്‍കിയത്.






