
റായ്പൂര്‍: രണ്ടുദിവസം മുമ്പ് പത്ത് സുരക്ഷാ ഉദ്യോസ്ഥരും നാട്ടുകാരും കൊല്ലപ്പെട്ട മാവോയിസ്റ്റ് ആക്രമണത്തില്‍ സ്ഫോടനം നടന്നത് രണ്ടുമാസം മുമ്പ് സ്ഥാപിച്ച മൈന്‍ എന്ന് ഛത്തീസ്ഗഡ് പോലീസ്. റോഡിനടിയില്‍ സ്ഥാപിച്ചിരുന്ന മൈന്‍ പൊട്ടിത്തെറിച്ചായിരുന്നു ദുരന്തമുണ്ടായത്.
രണ്ടുമാസം സ്ഥാപിച്ച മൈന്‍ ആയിതാല് പാത തെളിക്കല്‍ ജോലിയുടെ ഭാഗമായിട്ടുളള നിര്‍വീര്യമാക്കല്‍ പ്രക്രിയയില്‍ ഇത് കണ്ടെത്താന്‍ കഴിയാതെ പോകുകയായിരുന്നു. ഏപ്രില്‍ 26 ന് ആരന്പൂരിന് സമീപം ആരന്‍പൂര്‍ ദണ്ഡേവാഡ പാതയില്‍ മൈന്‍ പൊട്ടിത്തെറിക്കുന്ന സമയത്ത് അകമ്പടി വാഹനങ്ങളില്‍ 200 ലധികം സൈനികര്‍ ഉണ്ടായിരുന്നു. രണ്ടുവര്ഷത്തിനകത്ത് നടന്ന ഏറ്റവും ശക്തമായ മാവോയിസ്റ്റ് ആക്രമണത്തില്‍ ഐഇഡി കണ്ടെത്താത്തത് അനേകം ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു.
വലിയ ആഴത്തില്‍ കുഴിച്ചിട്ടിരുന്നതിനാലാണ് മൈന്‍ കണ്ടെത്താന്‍ കഴിയാതെ പോയതെന്നാണ് ബസ്തര്‍ ഇന്‍സ്പ്ക്ടര്‍ ജനറല്‍ പി സുന്ദര്‍രാജ് പറഞ്ഞത്. 40-50 കിലോ സ്ഫോടകവസ്തുക്കള്‍ ഇതില്‍ ഉണ്ടായിരുന്നതായിട്ടാണ് വിവരം. എന്തുകൊണ്ടാണ് ബോംബ് കണ്ടുപിടിക്കപ്പെടാതെ പോയതെന്ന കാര്യത്തില്‍ ഇപ്പോഴും പോലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. രണ്ടുമാസം മുമ്പ് സ്ഥാപിച്ച സ്ഥലത്ത് പുല്ല് വളര്‍ന്നു നിന്നിരുന്നതിനാല്‍ ഇതില്‍ ബന്ധിപ്പിച്ചിരുന്ന വയറും മൂടിപ്പോയിരുന്നു.
150 മീറ്റര്‍ അപ്പുറത്തേക്ക് രണ്ടു മുതല്‍ മൂന്ന് ഇഞ്ച് വരെ ആഴത്തിലായിരുന്നു വയര്‍ മൂടിയിട്ടിരുന്നത്. ഇത്തരം തുരങ്കനിര്‍മ്മാണത്തെ 'ഫോക്സ്ഹോള്‍ മെക്കാനിസം' എന്നാണ് വിളിക്കുന്നു, ഇത്തരത്തില്‍ സ്ഥാപിക്കുന്ന കുഴിബോംബ് നീക്കം ചെയ്യല്‍ പ്രക്രിയയില്‍ കണ്ടെത്താന്‍ പ്രയാസമാണെന്നും സൂന്ദര്രാജ പറയുന്നു. ഏപ്രില്‍ 25 ന് രാത്രിയില്‍ പ്രദേശത്ത് സൈന്യം നടത്തിയ നക്സല്‍ വിരുദ്ധ ഓപ്പറേഷനില്‍ മാവോയിസ്റ്റുകള്‍ എന്ന് സംശയിക്കുന്ന രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു.




