
പത്തനംതിട്ട : തെരുവുനായ ശല്യത്തില്‍ പൊറുതിമുട്ടുകയാണ് പത്തനംതിട്ട പെരുനാട് ഗ്രാമം. ഒമ്പത് മാസം മുമ്പ് പേ വിഷബാധയേറ്റു മരിച്ച അഭിരാമിയുടെ വീടിന് സമീപം നിരവധി പേര്‍ക്കാണ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. പേപ്പട്ടിയുടെ ക്രൂരമായ ആക്രമണത്തില്‍ ഒരു നാടിനെ മുഴുവനും കണ്ണീരിലാഴ്ത്തിയാണ് അഭിരാമി വിട പറഞ്ഞത്. വീടിന്റെ അടുത്തവെച്ചായിരുന്നു അഭിരാമിയ്ക്ക് തെരുവനായയുടെ ആക്രമണത്തിനിരയായത്.
മറ്റൊരു സംഭവത്തില്‍ വീടിനുളളില്‍ കടന്നു നായ വൃദ്ധയെയും കൊച്ചുമകളെയും കടിച്ചത്. കുഞ്ഞമ്മ എന്ന സ്ത്രീയെ കടിച്ച് പുറത്തേക്കിറങ്ങി പട്ടിയെ ഓടിക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു കൊച്ചു മകള്‍ ലിജിക്ക് കടിയേറ്റത്.
മാംസാവശിഷ്ടമുള്പ്പെടയുളള മാലിന്യം പ്രദേശത്ത് വ്യാപകമായി ഉപേക്ഷിക്കുന്നത് നായക്കള് പെരുകാന്‍ കാരണമായെന്ന് നാട്ടുകാര്‍ പറയുന്നത്. സ്കൂള്‍ തുറന്ന സാഹചാര്യത്തില്‍ കുട്ടികളെ സ്കൂളുകളിലേക്ക് അയക്കാന്‍ രക്ഷിതാക്കള്‍ ഭയപ്പെടുകയാണ്. അനിഷ്ട സംഭവമുണ്ടായാൽ മാത്രം ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും പദ്ധതികൾ പ്രഖ്യാപിക്കുകയും അത് കഴിയുമ്പോൾ എല്ലാം മറക്കുകയും ചെയ്യുന്ന പതിവാണ് തെരുവുനായ് ശല്യ പരിഹാരത്തിന്റെ കാര്യത്തിലും സര്‍ക്കാര്‍ നടപടികള്‍ ഫലപ്രദമല്ലെന്നും നാട്ടുകാര്‍ പറയുന്നത്.
2022ല്‍ മാത്രം പേവിഷ ബാധയേറ്റ് മരിച്ചത് 22 പേരാണ്. കണ്ണൂര്‍ മുഴുപ്പിലങ്ങാട്ടെ മരണം കൂടി ചേര്‍ന്നാല്‍ ഈ വര്‍ഷം ഇതുവരെ 7 മരണങ്ങളാണ് തെരുവു നായയുടെ ആക്രമണത്തില്‍ സംസ്ഥാനത്തുണ്ടായത്. തെരുവുനായകളെ നിയന്ത്രിക്കണമെന്ന ഹര്‍ജി ഇന്ന വീണ്ടും കോടതി പരിഗണിക്കും.
അപകടകാരികളായ തെരുവുനായക്കളെ കൊല്ലാന്‍ തദ്ദേശസ്വയം ഭരണ സ്ഥാനങ്ങള്‍ അനുമതി തേടിയെങ്കിലും കോടതി
നിക്ഷേധിക്കുകയായിരുന്നു.സംസ്ഥാനത്ത് ആകെ 2.89 ലക്ഷം തെരുവുനായ്ക്കളും 8.3 ലക്ഷം വളര്‍ത്തുനായ്ക്കളുമുണ്ടെന്നാണ് കണക്ക്. 4 ലക്ഷത്തി 38 ആയിരം വളര്‍ത്തു നായ്ക്കള്‍ക്കും 32061 തെരുവുനായ്ക്കള്‍ക്കും മാത്രമാണ് പേ വിഷ പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടുള്ളത്. 17987 തെരുനായ്ക്കളെ മാത്രമാണ് വന്ധ്യംകരിക്കാന്‍ സാധിച്ചിട്ടുള്ളത്.






