
വയനാട് : സ്കൂള്‍ വിദ്യാര്‍ത്ഥിക്കള്‍ക്ക് ഉച്ചഭക്ഷണത്തിനായി സര്‍ക്കാര്‍ നല്കിയ അരി മറിച്ചു വില്‍ക്കാനുളള അധ്യാപകരുടെ ശ്രമം തടഞ്ഞ് നാട്ടുകാര്‍. കുറുവയിലെ ഒരു എയ്ഡസ് സ്കൂളിലാണ് സംഭവം. ഉച്ചക്കഞ്ഞിയ്ക്കുളള അരി മറിച്ചുവില്‍ക്കാന്‍ ശ്രമിച്ച രണ്ട് അധ്യാപകരെയും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ സ്കൂളില്‍നിന്ന് ഗുഡ്സ് ഓട്ടോയില്‍ പത്തിലേറെ ചാക്ക് അരി കയറി ശേഷം മക്കരപമൊത്തവ്യാപരകേന്ദ്രത്തിലെത്തിച്ച് കടയിലേക്ക് മാറ്റുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. വാഹനത്തെ പിന്തുടര്ന്നെത്തിയ രക്ഷിതാക്കളടക്കമുളള നാട്ടുകാരുടെ സംഘമാണ് ഇവരെ പിടികൂടിയത്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ കൊളത്തൂര്‍ പോലീസ് അധ്യാപകരെയും ഗുഡ്സ് ഓട്ടോ ഡ്രൈവറെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം, അരി മറിച്ചു വിൽക്കുകയായിരുന്നില്ല ലക്ഷ്യമെന്നാണ് സ്കൂൾ നൽകുന്ന വിശദീകരണം. നൂൺ ഫീഡിങ് ഓഫീസറുടെ പരിശോധന നടക്കുന്നതിനാൽ ബാക്കി വന്ന അരി സ്കൂളിൽ നിന്നും മാറ്റാനാണ് ഉദ്ദേശിച്ചത്.
അരി നൽകി പകരം സ്കൂളിലേക്ക് പലചരക്ക്, പച്ചക്കറി എന്നിവ വാങ്ങാനാണ് ശ്രമിച്ചതെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി. സംഭവത്തെ തുടർന്ന് സംസ്ഥാന ഭക്ഷ്യ വകുപ്പ് കമ്മിറ്റി അംഗം സ്കൂളിൽ പരിശോധന നടത്തി.






