
ചെന്നൈ : തമിഴ്നാട്ടിലെ സംസ്ഥാനപാത ടെന്‍ഡര്‍ അഴിമതിയാരോപണത്തില്‍ മുന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് ആശ്വാസം. കേസില്‍ വിജിലന്‍സിന്റെ പുനഃരനേഷ്വണം ആവശ്യപ്പെട്ടുളള ഹര്‍ജി മദ്രാസ് ഹൈക്കോടതി തളളി. എടപ്പാളിക്ക് ക്ലീന്‍ ചിറ്റ് നല്കിയ വിജിലന്‍സിന്റെ 2018 ലെ പ്രാഥമികന്വേഷണ റിപ്പോര്‍ട്ടില്‍ പിഴവുണ്ടെന്നു തോന്നുന്നില്ലെന്നും ഭരണം മാറിയത് കൊണ്ട് മാത്രം പുതിയ അന്വേഷണം നടത്തേണ്ടതില്ല എന്നും സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു.
ഡിഎംകെ ഓർഗനൈസിങ് സെക്രട്ടറി ആർ എസ് ഭാരതി ആണ് ഹർജി നൽകിയത്. കേസിൽ സി ബി ഐ അന്വേഷണം വേണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ്, കഴിഞ്ഞ വർഷം സുപ്രീം കോടതി റദ്ദക്കിയിരുന്നു.






