
ചെന്നൈ : തമിഴ്നാട്ടിലെ കോടതികളില്‍ നിന്ന് അംബേക്കറിന്റെ ചിത്രം നീക്കം ചെയ്യില്ല. ഇപ്പോഴുളള എല്ലാ ചിത്രങ്ങളും നിലനിര്‍ത്തുമെന്ന് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉറപ്പു നല്‍കിയതായി നിയമ മന്ത്രി എസ് രഘുപതി അറിയിച്ചു.
ഗാന്ധിജിയുടെയും തിരുവളളുവറുടെയും ഒഴികെയുളള ചിത്രങ്ങളും പ്രതിമകളും നീക്കാന്‍ ജൂലൈ ഏഴിന് രജിസ്ട്രാര്‍ ജനറല്‍ ഇറക്കിയ സര്‍ക്കുലര്‍ വിവാദമായിരുന്നു. തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും എല്ലാ കോടതികള്‍ക്കും ഉത്തരവ് ബാധകമെന്നായിരുന്നു സര്‍ക്കുലര്‍ തീരുമാനം.
പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി സ്റ്റാലിന്റെ നിര്‍ദ്ദേശപ്രകാരമാണ് നിയമമന്ത്രി ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തിയത്. തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും എല്ലാ കോടതികൾക്കും ഉത്തരവ് ബാധകമായിരുന്നു






